Saturday, September 29, 2018

പഞ്ചതന്മാത്രാ പഠനം

സ്പർശതന്മാത്ര രാജസസമഷ്ടിയോടുകൂടിയ വ്യാനവായു സ്പർശ തന്മാത്രയിലും രൂപതന്മാത്ര രാജസസമഷ്ടിയോടുകൂടിയ ഉദാനവായുരൂപ തന്മാത്രയിലും രസ തന്മാത്ര രാജസസമഷ്ടിയോടുകൂടിയ അപാനവായു രസതന്മാത്രയിലും ഗന്ധതന്മാത്ര രാജസസമഷ്ടിയോടുകൂടിയ പ്രാണവായു ഗന്ധ തന്മാത്രയിലും ശബ്ദതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ജ്ഞാനം ശബ്ദതന്മാത്രയിലും സ്പർശ തന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ മനസ്സ് സ്പർശതന്മാത്രയിലും രൂപതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ബുദ്ധിരൂപ തന്മാത്രയിലും രസതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ചിത്തം രസതന്മാത്രയിലും ഗന്ധതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ അഹങ്കാരം ഗന്ധ തന്മാത്രയിലും ലയിക്കുന്നു, അതായത്, വാഗാദി കർമ്മേന്ദ്രിയങ്ങളഞ്ചും ശ്രോത്രാദി ജ്ഞാനേന്ദ്രിയങ്ങളഞ്ചും, സമാനാദി വായുക്കളഞ്ചും, ജ്ഞാനാദി അന്തഃകരണങ്ങളഞ്ചും കൂടിയ സൂക്ഷ്മശരീരതത്ത്വമിരുപതും തനിക്കു കാരണങ്ങളായ പഞ്ചതന്മാത്രകളുടെ സത്ത്വ രജോഗുണങ്ങളിൽ ലയിക്കും.

അഗ്നിയുടെ തന്മാത്രാ നിർമ്മിതി

50% രൂപതന്മാത്ര  + 12.5% ശബ്ദതന്മാത്ര + 12.5% സ്പര്‍ശ തന്മാത്ര + 12.5% രസതന്മാത്ര + 12.5%

ഗന്ധതന്മാത്ര =അഗ്നി ഭൂതം

ജലത്തിന്റെ തന്മാത്രാ നിർമ്മിതി

50% സ്പര്‍ശ തന്മാത്ര + 12.5% ശബ്ദതന്മാത്ര + 12.5% രൂപതന്മാത്ര + 12.5% രസതന്മാത്ര + 12.5% ഗന്ധതന്മാത്ര = ? (ഏത് ഭൂതം ഉണ്ടാവുന്നു.)

ജലം

ഏത് തന്മാത്രയാണോ കൂടുതൽ ഉള്ളത്, അതിന്റെ ഭൂതം ആയിരിക്കും. ഇവിടെ സ്പർശ തന്മാത്രയാണ്. അപ്പോൾ വായൂ, വായുവിന്റെ ഗുണം സ്പര്ശനമാണ്.

1/8 എന്ന കണക്കാണ് ശാസ്ത്രങ്ങളിൽ പറയുന്നത്. ഞാൻ അതിനെ ശതമാക്കിയതാണ് 12.5 %


Thursday, September 27, 2018

ഉദാനൻ

ഉദാനൻ -പാദം തുടങ്ങി ശിരസ്സ് വരെ നീങ്ങുന്ന ഉദാനന്‍ പുണ്ണ്യ കർമ്മം ചെയ്യുന്നവരുടെ ആത്മാവിനെ പുണ്ണ്യ ലോകത്തിലേക്കും പാപികളെ പാപലോകത്തിലുമെത്തിക്കുന്നു .രണ്ടും സമമെങ്കിൽ മനുഷ്യ ലോകത്തും എത്തിക്കുന്നു .

സുഷ്മ്ന വഴി ഉദാനന്‍ നീങ്ങുന്നു

ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം

അദ്വൈതം:

ഈശ്വരന്‍ (ബ്രഹ്മം) ഒന്നു മാത്രമാണ് സത്യമായിട്ടുള്ളത്. ജീവനായും ജഗത്തായും കാണപ്പെടുന്നത് ഏകമായ ഈ ബ്രഹ്മം തന്നെ. ഇക്കാണപ്പെടുന്ന ലോകം, ജഗത്ത് മിഥ്യയാണ്. പല ജലപാത്രങ്ങളില്‍ ഒരേ ഒരു സൂര്യന്റെ പ്രതിബിംബം കാണപ്പെടുന്നതുപോലെ ഏകനും അദ്വയനുമായ ഈശ്വരന്റെ വിവിധപ്രതിഭാസങ്ങളാണിവയെല്ലാം. അജ്ഞാനത്താല്‍ വിവിധ ബന്ധങ്ങളില്‍ കുടുങ്ങിയിരിക്കുന്ന നാം യഥാര്‍ത്ഥസ്ഥിതി അറിയുന്നില്ല. അജ്ഞാനം അകറ്റപ്പെടുമ്പോള്‍ നാം സ്വയം ബോധവാന്മാരാകുന്നു. അപ്പോള്‍ അജ്ഞാനത്താല്‍ ഉളവായ കുരുക്കുകളെല്ലാം അഴിഞ്ഞ് സ്വതന്ത്രരാവും. ഈ പരമജ്ഞാനം തന്നെ പരമാര്‍ത്ഥ സുഖം. ശ്രവണമനനധ്യാനാദി സാധനകളാല്‍ പാരമാര്‍ത്ഥിക ജ്ഞാനവും, ജ്ഞാനപ്രാപ്തിയാല്‍ ബന്ധമോചനവും സിദ്ധിച്ച് ഓരോ ജീവനും ബ്രഹ്മമായിത്തീരുന്നു.
ഹിന്ദുധര്‍മ്മപരിചയം

വിശിഷ്ടാദ്വൈതം:

ഒന്നായ പരബ്രഹ്മത്തില്‍ നിന്ന് സ്വത്ത്, ബ്രഹ്മം, ഈശ്വരന്‍, വിഷ്ണു എന്നീ നാലു ഭാവങ്ങള്‍ ഉണ്ടാവുന്നു. അത് സത്തിനോടും അസത്തിനോടും ചേര്‍ന്നിരിക്കുന്നു. ഈശ്വരന്‍ മാത്രമാണ് നിത്യശുദ്ധമുക്തന്‍. ജീവാത്മാവും പ്രപഞ്ചവും അസ്വതന്ത്രങ്ങളാണ്. സത്തും അസത്തും എല്ലാം ഈശ്വരനില്‍, വസ്തുവും അതിന്റെ ഗുണവും പോലെ ചേര്‍ന്നിരിക്കുന്നു. ജീവകോടികള്‍ ഈശ്വരനു വിധേയരാണ്. പരമലക്ഷ്യമായ മോക്ഷത്തിനു ഭക്തി തന്നെ സാധനം. ഈശ്വരസത്തയെപ്പറ്റി ബോധപൂര്‍വ്വം, ശ്രുതിസ്മൃതികളില്‍ വിശ്വസിച്ച്, ജ്ഞാനം സമ്പാദിച്ച്, ലൗകികാഗ്രഹങ്ങളില്‍നിന്നും നിവൃത്തിനേടി സത്സംഗം വഴിക്ക് ബന്ധമുക്തരായി മോക്ഷമടയാം.
.ഹിന്ദുധര്‍മ്മപരിചയം

ദ്വൈതം:

ഈശ്വരന്‍, ജീവന്‍, ജഗത്ത് ഇവ ആരാലും ഉണ്ടാക്കപ്പെടാത്ത നിത്യവസ്തുക്കളാണെന്നും, ജീവനു ജനനമരണങ്ങളുണ്ടെന്നും ജഗത്ത് മിഥ്യയല്ലെന്നും ദ്വൈതസിദ്ധാന്തം സമര്‍ത്ഥിക്കുന്നു. ഈശ്വരന്‍ മാത്രമാണ് നിത്യശുദ്ധസ്വതന്ത്രന്‍. ഈശ്വരനും ജീവന്മാരും ഏതുനിലയിലും എക്കാലത്തും വെവ്വേറെ നിലകൊള്ളുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും പൊതുവായ മാതാപിതാക്കന്മാരാണ് ഈശ്വരിയും ഈശ്വരനും. ദേവന്മാരും ഉയര്‍ന്ന ജീവന്മാരാണ്. അവര്‍ക്കുമുണ്ട് ജനനമരണങ്ങള്‍.

Wednesday, September 26, 2018

ഈ ഭാരതമാകുന്ന ഇതിഹാസഗ്രന്ഥത്തില്‍ പ്രപഞ്ചം മുഴുവന്‍ സംഗ്രഹിച്ചിരിക്കുന്നെന്നു പറയുന്നതില്‍ അതിശയോക്തിയില്ല.

ശ്രീമദ്ഭഗവദ്ഗീത, ഉത്തരഗീത, വ്യാധഗീത, പിംഗലഗീത, സമ്യഗ്ഗീത മുതലായ ഗീതകളും; വിദുരവാക്യം, സനത്സുജാതീയം, ഭീക്ഷ്‌മോപദേശം, യുധിഷ്ഠിരനീതി മുതലായ നീതിധര്‍മ്മോ പദേശങ്ങളും, രാമോപാഖ്യാനം, വിദുലോപാഖ്യാനം, ശാകുന്തളം മുതലായ ഉപാഖ്യാനങ്ങളും, ശ്രീ വിഷ്ണു സഹസ്രനാമസ്‌ത്രോത്രം തുടങ്ങിയ ദിവ്യസ്‌ത്രോത്രങ്ങളും അമൂല്യങ്ങളായ രത്‌നനിക്ഷേപ ങ്ങളായി മഹാഭാരതത്തില്‍ സഞ്ചിതങ്ങളായിട്ടുണ്ട്.

Tuesday, September 25, 2018

രജോഗുണിയുടെ സ്വഭാവം

രജോഗുണത്തിന്റെ സ്വഭാവ സവിശേഷതകൾ
-------------------------------------------------------

1. മനസ്സിന്റെ മറ്റൊരു ഗുണമാണ് രജോഗുണം. . ഇതിൽ ആസുരഗുണങ്ങളായ ഡംപ് ,ദർപം ,ക്രോധം മുതലായ ശക്തികൾ നമ്മെ താഴേക്ക്‌ വലിക്കുന്നു .ഇത് നമ്മെ സംസാര ബന്ധനാക്കുന്നു .
2. നിറഞ്ഞ വ്യക്തി കർമനിരതനായിരിക്കും . അലസരായി ഇരിക്കുവാൻ രജോ ഗുണം നമ്മെ അനുവദിക്കുന്നില്ല.
3. രാജസികൻ വ്യത്യസ്ഥവും സംഭവബഹുലവുമായ ജീവിതം ആഗ്രഹിക്കുന്നു. ഒരേ സുഹൃത്തുക്കൾ ,ഒരേ ഭക്ഷണം ഒരേ സ്ഥലം തുടങ്ങിയവ ഇവരെ മുഷിപ്പി ക്കുന്നു. അവർക്കെപ്പോഴും പുതിയ വിനോദങ്ങളും പുതിയ പുസ്തകങ്ങളും എ ല്ലാം പ്രിയമായിരിക്കും..
4. രാജസികന് എപ്പോഴും സുഹൃത്ത്‌ വേണം സംസാരിക്കുവാൻ പക്ഷെ സൌ ഹൃദം അടിക്കടി മാറിക്കൊണ്ടിരിക്കും .
5. രാജസികൻ അന്യരിലെ നന്മ കാണാതെ അവരുടെ തെറ്റുകൾ മാത്രം പെട്ടെ ന്ന് കണ്ടുപിടിക്കുന്നു .ഇത് ശത്രുത വർദ്ധിപ്പിക്കുകയും തദ്വാരാ മനസ്സമാധാനം തടസ്സപ്പെടുകയും ചെയ്യുന്നു..
6. സത്വഗുണമില്ലാത്ത മനസ്സ് ഒരിക്കലും തന്റെയും അന്യന്റെയും സന്തോഷം തിരിച്ചറിയുന്നില്ല അങ്ങിനെ എന്നും വിഷമാവസ്ഥയിൽ തുടരേണ്ടി വരുന്നു.
7. രാജസികന് മറ്റുള്ള വരിലെ നന്മയെ അംഗീകരിക്കുവാണോ അതിൽ അത്മ സംതൃപ്തി നേടുവാനോ കഴിയില്ല .
8. അന്യന്റെ ക്ലേശത്തെ തെല്ലും പരിഗണിക്കാത്ത ഇവർക്ക് സഹാനുഭൂതി യും മമതയും ഉണ്ടാവുകയില്ല., ഇവർ ബന്ധങ്ങളിൽ പിളർപ്പ് സൃഷ്ടിക്കുന്നു .
9. പലതര സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നതിനാൽ മറ്റുള്ളവർ രാജസികനാൽ വഞ്ചിക്കപ്പെടുന്നു .അതുകൊണ്ട് സൌഹൃദത്തിൽ ഏർപ്പെടുമ്പോൾ സുഹൃത്തി നെ വളരെ കാലം അടുത്തറിഞ്ഞതിനു ശേഷം മാത്രമേ രഹസ്യങ്ങൾ തുറന്നു പറയാൻ പാടുകയുള്ളൂ .

സത്വഗുണിയുടെ സ്വഭാവം

സത്വ ഗുണത്തിന്റെ സ്വഭാവ സവിശേഷതകൾ :-
--------------------------------------------------------

1. സത്വഗുണം നിർമലമായ ഒരു പ്രകാശമാണ് . അത് മോക്ഷപ്രാപ്തിക്ക് ഉത കുന്ന ഒരു ശക്തിയാകുന്നു.
2. നിർഭയവും മനസ്സിന്റെ നൈർമല്യവും ആത്മീയ മുക്തി പ്രാപ്തമാക്കുന്നു .സത്വ ഗുണം ഉള്ള വ്യക്തിക്ക് ബ്രഹ്മവിചാരം ഉണ്ടാകും .
3. സത്യവും- അസത്യവും ,ഉണ്മയും-മായയും വേർതിരിച്ചറിഞ്ഞു സത്യത്തെ കണ്ടെത്തുവാനുള്ള വിവേകമാണ് ബ്രഹ്മവിചാരം.
4. സാത്വികന്റെ ചിന്തകൾക്ക് വ്യതിയാനം സംഭവിക്കുന്നില്ല .സാത്വികൻ എ പ്പോഴും പ്രസന്നനായിരിക്കും. സാത്വികർ ഒരു കാര്യത്തിന്റെ തന്നെ വിവിധ വശ ങ്ങൾ വസ്തുനിഷ്ഠമായി ചിന്തിക്കും.
5. സാത്വികരുടെ സൗഹൃദങ്ങൾ ദീർഘായുസ്സുള്ളവയായിരിക്കും . സാധാരണ ക്കാരും സത്വികരും തമ്മിലുള്ള പ്രകടമായ വ്യത്യാസം എന്തെന്നാൽ സാത്വിക ർക്കു കഞ്ഞീം ചമ്മന്തീം മാത്രം കഴിച്ച് എത്രദിവസം വേണമെങ്കിലും മുറുമുറുപ്പ് ഇല്ലാതെ കഴിയാം എന്നതുതന്നെ .
6. . നമ്മുടെ മനസ്സില് സത്വഗുണം നിറഞ്ഞു നിൽക്കുമ്പോൾ മനസ്സ് സ്ഫടികം പോലെ നിർമലമാവുകയും ദിവ്യ സ്രോതസ്സുമായി താദാത്മ്യം പ്രപിക്കുകയും ചെയ്യുന്നു. അപ്പോൾ നമ്മുടെ മുഖത്ത് ദിവ്യത്വം പ്രതിഫലിക്കുകയും ചെയ്യുന്നു .
7. അതോടൊപ്പം നമുക്ക് കാവ്യസൃഷ്ടി ക്കും മറ്റും പ്രചോദനം ലഭിക്കുന്നതായി തോന്നുന്നു. ആ രചനകൾ അപ്പപ്പോൾ തന്നെ കുറിച്ചിടുകയും വേണം..
8. നന്മനിറഞ്ഞതും സംശുദ്ധവുമായ മാനസിക അവസ്ഥയെ സത്വാപത്തി എന്ന് പറയുന്നു. സംശുദ്ധ ചിന്തയും ,സംശുദ്ധ മാനസവും ആണ് ഇതിന്റെ സവിശേഷതകൾ .. ഇത് ജ്ഞാനത്തിന്റെ നാലാമത്തെ അവസ്ഥയാകുന്നു .

തമോഗുണിയുടെ സ്വഭാവം

തമോഗുണത്തിന്റെ സ്വഭാവ സവിശേഷതകൾ
***************************************************
1. തമോഗുണം ഇന്ദ്രിയങ്ങള്ക്കു ജഡത്വം സംഭവിപ്പിക്കുയും മനസ്സില്‍ മൂഡത നിറയ്ക്കുകയും ചെയ്യുന്നു.
2. അവയവങ്ങളെ ആലസ്യ വിധേയമാക്കുന്നു, ശരീരത്തെ ക്ഷയിപ്പിക്കുന്നു, പ്രവൃത്തിയിലുള്ള താല്പര്യം ഇല്ലാതാക്കുന്നു
3. തുടര്ച്ച യായി കോട്ടുവായിടുവിക്കുന്നു. കണ്ണുകള്‍ തുറന്നിരുന്നാല്‍ പോലും അവന്‍ ഒന്നും കാണുകയില്ല.
4. ഉറച്ചുകിടക്കുന്ന പാറക്കല്ല് തിരിഞ്ഞുകിടക്കാത്തതുപോലെ, ചുരുണ്ട് കൂടി ക്കിടന്നു ഉറങ്ങുന്ന അവന്‍ തിരിഞ്ഞു കിടക്കുകയില്ല. ഭൂമി പാതാളത്തിലേക്ക് പോയാലും ആകാശം ഇടിഞ്ഞുവീണാലും കിടക്കുന്നിടത്ത് നിന്ന് എഴുന്നേല്ക്കു ന്ന കാര്യം അവന്റെോ ചിന്തയില്പ്പോ ലും പെടുകയില്ല.
5. ഇപ്രകാരം ആലസ്യം പൂണ്ടു കിടക്കുന്ന അവന്റെ അന്തഃകരണത്തില്‍ ഒന്നും തന്നെ ആലോചനാവിഷയമാവുകയില്ല. ഉറക്കത്തില്‍ അമിതമായ ആനന്ദം കണ്ടെത്തുന്ന അവന് ആത്മീയാനന്ദം വേണ്ടേവേണ്ട.
6. ആയുഷ്കാലം മുഴുവന്‍ ഉറങ്ങിക്കഴിയണമെന്നല്ലാതെ മറ്റൊരാഗ്രഹവും അവനില്ല. അവന്റെ യാത്രയ്ക്കിടയില്‍
7. എവിടെയെങ്കിലും കിടന്നുറങ്ങുന്ന അവന്‍ അമൃത് ലഭിച്ചാല്‍ പോലും അനങ്ങു കയില്ല. അവന്‍ ഉണര്ന്നി രിക്കുമ്പോള്‍ താടിക്ക് കൈയും കൊടുത്തോ, മുട്ടി ന്മേല്‍ തലയും ചായ്ച്ചോ മന്ദബുദ്ധിയെപ്പോലെ ഇരിക്കും.
8. എന്തെങ്കിലും ജോലി ചെയ്യുന്നതിന് അവനെ നിര്ബെന്ധിച്ചാല്‍ അവന്‍ കോപാകുലനാകും.
9. അഥവാ എന്തെങ്കിലും പ്രവർത്തിച്ചാൽ പ്രവചനാതീതമായ അവന്റെ സ്വഭാ വം വിചിത്രമായിരിക്കും . അവന്‍ എന്തു പ്രവര്ത്തി ക്കുമെന്ന് ആര്ക്കും് അറി യാന്‍ സാദ്ധ്യമല്ല.
10. അവന് ഇപ്പോള്‍ എന്തു വേണമെന്നോ ആരോട് ഇപ്രകാരം സംസാരിക്ക ണമെന്നോ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നോ അറിവില്ല. ഒരു കാര്യത്തിന്റെര വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ അസാധ്യമായ കാര്യങ്ങ ളും അവൻ ചെയ്തെന്നുവരാം .
11. തന്റെപ ചിറകുകള്‍ കൊണ്ട് അഗ്നിയെ അണച്ചുകളയാമെന്നു കരുതി കാട്ടു തീയിലേക്ക് കുതിച്ചു ചാടുന്ന ശലഭത്തെപ്പോലെ, സാധാരണക്കാരന്‍ ചെയ്യാന്‍ മടിക്കുന്ന കൃത്യങ്ങളിലേക്ക് അവന്‍ തുനിഞ്ഞിറങ്ങും.
12. ഇപ്രകാരം, ഒരു തമോഗുണിയില്‍ നിദ്രയും ആലസ്യവും പ്രമാദവും നിറഞ്ഞു നില്ക്കു ന്നു അവ ജീവാത്മാവിനെ ബന്ധനസ്ഥനാക്കുന്നു.

Sunday, September 23, 2018

ആരാണ് പൂജാരി

ദേവനെ പൂജിക്കാൻ മനുഷ്യൻ ദേവനായിത്തീരണം. ദേവനിൽ നിന്നും ഈശ്വരനിലേക്ക് മനുഷ്യൻ ഉയരുന്നു.!

സമന്‍ സമനെയാണ്‌ പൂജിക്കുന്നത്‍. താഴെയുള്ളവന്‍ മേലെയുള്ളവനെ പൂജിക്കില്ല, സാധ്യമല്ല.  മനുഷ്യന്‌ ദേവനെ പൂജിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്‍ പൂജാരി  ആത്മപൂജ ചെയ്തു ദേവന്‍ ആയി ആണ് പൂജ ചെയ്യുന്നത് .അത് നമ്മള്‍ കാണാറില്ല .ദേവന് മാത്രമേ ദേവവിഗ്രഹം തൊടുവാന്‍ അധികാരം ഉള്ളൂ.

നമസ്കാരം ജീ. 🙏🙏

തത്വമസി - ഭഗവത്ഗീതയിൽ

തത്വമസി

ഗീതയുടെ ആദ്യത്തെ ആറു അദ്ധ്യായങ്ങളില്‍ (നീ ) എന്ന പദ നിരൂപണം ആണ് ഉള്ളത്.

പിന്നെ ഉള്ള 6 അദ്ധ്യായങ്ങളില്‍ തത് (അത് -പരമാത്മാവ് )എന്ന പദ നിരൂപണം ആണ്.

അവസാനത്തെ 6 അദ്ധ്യായങ്ങളില്‍ അസി -അവ തമ്മില്‍ ഉള്ള ചേര്‍ച്ചയാണ്.

അത് നീ യാണ് എന്ന് ബോധ്യപ്പെട്ടു ഞാന്‍ ബ്രഹ്മം ആണ് എന്ന ഭാവത്തില്‍ എത്തണം .

Saturday, September 22, 2018

അന്തരാത്മാ, പരമാത്മാ തമ്മിലെന്തെങ്കിലും വ്യത്യാസം ഉണ്ടോ

വ്യത്യാസമുള്ളപോലെ തോന്നുന്നുവെങ്കിലും വ്യത്യാസമില്ല. ഒരു കുടത്തിലെ സ്പെയ്സും ആകാശം എന്ന സ്പെയ്സും രണ്ടെന്നു പ്രത്യക്ഷത്തിൽ തോന്നുന്നുവെങ്കിലും കുടം പൊട്ടിക്കുന്ന നിമിഷം രണ്ടാകാശവും ഒന്നുതന്നെ എന്നറിയാനാകും. അതുപോലെ സർവത്ര നിറഞ്ഞുനിൽക്കുന്ന പരമേശ്വര തത്വം തന്നെയാണ് ശരീരത്തിനുള്ളിലെയും ചേതനയായി ഇരിക്കുന്നത്.

അന്തർ ബഹി പൂരുഷഃ കാല രൂപഃ എന്നാണ് പരമാത്മത്വത്തെക്കുറിച്ച് ഭാഗവതം പറഞ്ഞിരിക്കുന്നത്. അകമേയ്ക്ക് പുരുഷനായും പുറമേക്ക് കാലമായും (മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി) അതനുഭവപ്പെടുന്നു.

അജ്ഞാനം ഒന്നുമാത്രമാണ് ഒന്നായിരുന്ന പരമേശ്വരനിൽ നിന്നന്യമായി പ്രത്യേകിച്ചൊരു ജീവബോധത്തെ ഉണ്ടാക്കിയത്. ജ്ഞാനമാകുന്ന വെളിച്ചം തെളിഞ്ഞുകഴിഞ്ഞാൽ ആയിരക്കണക്കിന് വർഷങ്ങളായി ബാധിച്ചിരിക്കുന്ന ഇരുട്ടാണെങ്കിലും ഒരൊറ്റ നിമിഷംകൊണ്ട് അജ്ഞാനമാകുന്ന ഇരുട്ടില്ലാതായിത്തീരും.

Friday, September 21, 2018

സ്വരൂപ അജ്ഞാനം എങ്ങിനെ

എവിടേ സ്പന്ദമുണ്ടോ അവിടെ കര്‍മ്മമുണ്ട്‌. എവിടെ കര്‍മ്മമുണ്ടോ അവിടെ ആകാരമുണ്ട്‍. എവിടെ ആകാരമുണ്ടോ അവിടെ ദ്വന്ദമുണ്ട്‍. എവിടെ ദ്വന്ദമുണ്ടോ അവിടെ ദു:ഖമുണ്ട്‍. എവിടെ ദു:ഖമുണ്ടോ അവിടെ അശാന്തിയുണ്ട്‍. എവിടെ അശാന്തിയുണ്ടോ അവിടെ അഹം ഉണ്ട്‍. എവിടെ അഹം ഉണ്ടോ അവിടെ ഞാന്‍ ഉണ്ട്‍. എവിടെ ഞാന്‍ ഉണ്ടോ അവിടെ സ്വരൂപം മൂടപ്പെട്ടിരിക്കുന്നു.
പിതാവ് പുത്രനാകുന്നു; പുത്രന്‍ പിതാവാകുന്നു
***************************************************
പുരുഷോത്തമനെ തത്വമാര്‍ഗ്ഗ സഞ്ചാരിക്ക് വിളക്കുപോലെ സ്പഷ്ടമായി കാണാന്‍ കഴിയും ഈ ജീവന്‍ അനേകം യോനികളില്‍ ഭ്രമണം ചെയ്തു മനുഷ്യയോനിയി ലെത്തുന്നു.

ഒരു സമയത്ത് കുടിച്ച സ്തനത്തെത്തന്നെ മറ്റൊരു സമയത്ത് മര്‍ദ്ദിച്ച് ആനന്ദമടയുന്നു ഏതു യോനിയിലൂടെയാണോ ജനിച്ചത് അങ്ങ നെയുള്ള യോനിയില്‍ രമിക്കുന്നു. ഒരു ജന്മത്തില്‍ അമ്മയായി, മറ്റൊരു ജന്മത്തില്‍ ഭാര്യയായിത്തീരുന്നു. ഭാര്യാ, മാതാവാകുന്നു.

പിതാവ് പുത്രനാകുന്നു; പുത്രന്‍ പിതാവാകുന്നു. ഇങ്ങനെ സംസാര കിണിറ്റിലെ ചരടുപോലെയാണ് ജീവികള്‍ ഭിന്നയോനികളില്‍ വന്നും പോയുമിരിക്കുന്നു.

മൂന്നുലോകങ്ങളും മൂന്നു വേദങ്ങളും മൂന്നു സംഖ്യകളും മൂന്നു സ്വരങ്ങളും മൂന്ന് അഗ്നികളും മൂന്നു ഗുണങ്ങളും എല്ലാം തന്നെ മൂന്ന് അക്ഷരങ്ങളില്‍ നിലകൊള്ളുന്നു. യോഗിക്ക് മൂന്നക്ഷരങ്ങളും അര്‍ദ്ധക്ഷരവും അധ്യയനം ചെയ്യേണ്ടതുണ്ട്.

131. തത്വമാര്‍ഗ്ഗേ യഥാ ദീപോ ദൃശ്യതേ പുരുഷോത്തമഃ
യഃസ്തനഃ പൂര്‍വപീത സ്തം നിഷ്പീഡ്യ മുദ്മശ്‌നു തേ
132. യസ്മാത് ജാതോ ഭഗാത്പൂര്‍വം തസ്മി ന്തേവ ഭഗേരനു
യാ മാതാ സാ പുനര്‍ ഭാര്യാ യാ ഭാര്യാ മാതരേ വഹി
133. യഃപിതാ സ പുനഃപുത്രോ യഃപുത്രഃസ പുനഃ പിതാ
ഏവം സഞ്ചാര ചക്രേണ കുപ ചക്രേ ഘടാ ഇവ
134. ഭ്രമന്തേ യോനി ജന്മാനി ശ്രുത്വാ ലോകാന്‍ സമശ്‌നുതേ
ത്രയോ ലോകാ സ്ത്രയോ വേദാ സ്ത്രിസ്രഃ
സന്ധ്യാഃ സ്ത്രയ സ്വരാഃ
135. ത്രയോ?ഗ്നയഞ്ച ത്രിഗുണാ സ്ഥിതോ സര്‍വത്ര യാക്ഷരേ
ത്രയാണാമക്ഷരാണാം ച യോദSധീ തേSപ്യദ്ധമക്ഷരം

(യോഗതത്വോപനിഷത്ത് )

Thursday, September 20, 2018

മരണാനന്തര ചടങ്ങുകൾ സംവത്സരം വേണം

മരണാനന്തര ചടങ്ങുകൾ സംവത്സരം വേണം . ദശപ്രാണനിൽ ധനഞ്ജയൻ ഒഴികെ മറ്റ് പ്രാണൻമാർ മരണത്തോടെ സമഷ്ടികരിക്കും . ദേഹത്തെ അപഞ്ചീകരിക്കലാണ് ധനജയന്റ ഡ്യൂട്ടി. അതിൽ നിന്ന് അന്നവും സ്വീകരിക്കുന്നു. . സാമൂഹ്യ വ്യവസ്ഥിതിയിൽ മൃത ശരീരത്തെ ദഹിപ്പിക്കുന്നു . അപ്പോൾ ധനഞ്ജയന് അന്നം ഇല്ലാതെ പൈശാച ത്വം വരുന്നു. അതിനായി സംവത്സര ബലി നൽകുന്നു.  അത് നമ്മൾ നൽകില്ല എന്ന് അറിയുന്ന പൂർവികർ സഞ്ജയനത്തിന് കുറച്ച് എല്ല് പെറുക്കി vaccum protected ആയ കുടത്തിൽ ഉത്തമ വൃക്ഷ ചുവട്ടിൽ കഴിച്ചിടുന്നു. '

മരണാനന്തര ചടങ്ങുകൾ ബ്രാഹ്മണർക്ക് 41 ദിവസം


മരണാനന്തര ചടങ്ങുകൾ ഉള്ളത് അഥർവ വേദ ബ്രാഹ്മണങ്ങളിൽ ആണ് ഉള്ളത്‌ .അതു നോക്കുക .അതാണ് ആധികാരികം .ഷോഡശ സംസ്കാരത്തിൽ അവസാനത്തേത് ആയതിനാൽ ആണ് പ്രസക്തി. ബ്രാഹ്മണർക്കു 41ദിവസം ആണ് ആചാരങ്ങൾ .ആണ്ട് ബലിയോട്  കൂടി തീരുന്നു .

ആണ്ടു ബലി കഴിഞ്ഞു ഏഴു തലമുറയുള്ളവര്‍ക്ക് വരെ ബലി ഇടുന്നത് വേദോക്ത കര്‍മങ്ങളില്‍  ഇല്ല ,അത് എല്ലാം പിന്നിട് ആരോ എഴുതി ഉണ്ടാക്കിയ ചടങ്ങ് പുസ്തകത്തിലെ ഉള്ളൂ .മരണാന്തര ഗതി യ്ജുര്വേടത്ത്തിലും ബ്രാഹ്മണങ്ങളിലും അത്രയേ ഉള്ളൂ .നമ്മള്‍ ചടങ്ങ് പുസ്തകം നോക്കി ചെയ്യുന്നു

Wednesday, September 19, 2018

ജീവാത്മാവിന്റെ 96 തത്വങ്ങൾ

96 തത്വങ്ങൾ

ഇന്ദ്രിയങ്ങൾ - 20, ഭൂതങ്ങൾ - 5, മണ്ഡലം 3,ഗുണം 3, ഈശൻ മാർ 3, ദൂഷണം 3 താപം 3 ദേഹങ്ങൾ 3,ഏഷണം 3, നാഡി - 3, ജാഗ്ര ദാദി_ 3, പ്രാണാദി - 10, ആധാരങ്ങൾ - 6, രാഗാദികൾ 8,കരണങ്ങൾ - 8, കോശങ്ങൾ-5, ധാതുക്കൾ-5.
ഈ 96 തത്വങ്ങൾ അറിഞ്ഞാൽ ജീവാത്മാവിനേ തിരിച്ചറിയാം.

എന്താണ് ഇന്ദ്രിയങ്ങൾ

ബാഹ്യമായി കാണുന്നത് (കണ്ണ് മൂക്ക് ത്വക്ക് മുതലായവ) ഇന്ദ്രിയങ്ങളുടെ ഗോലകങ്ങൾ ആണ്. വാസ്തവത്തിൽ ജ്ഞാനേന്ദ്രിയങ്ങൾ എന്നാൽ കാണുവാനുള്ള ശക്തി, കേൾക്കുവാനുള്ള ശക്തി, etc. Capacity to see, hear,  etc. അതുപോലെ കർമ്മേന്ദ്രിയങ്ങൾ എന്നാൽ കൈകാലുകൾ, മുതലായവ എന്ന് മാത്രമല്ല, പിടിക്കുവാനുള്ള കഴിവ്, നടക്കുവാനുള്ള കഴിവ്, വിസർജ്ജിക്കുവാനുള്ള കഴിവ്, മുതലായവയാണ്. ഈ കഴിവുകൾ സൂക്ഷ്മശരീരത്തിലാണ് ഉള്ളത്. ഗോലകങ്ങൾ സ്ഥൂലശരീരത്തിലും.

ക്ഷേത്രസങ്കൽപം

കൊടിമരം ആണ് ഒരു ക്ഷേത്രത്തിന്റെ നട്ടെല്ല്. ക്ഷേത്രത്തിലെത്തിയാൽ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ ധ്വജമായിരിക്കണം. ശാസ്ത്രീയമായി പറഞ്ഞാൽ രക്ഷാകവചത്തിന്റെ ഗുണമാണ് കൊടിമരം നിർവഹിക്കുന്നത്. അതുകൊണ്ടാണ്   ക്ഷേത്രക്കൊടിമരത്തേക്കാൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിച്ചാൽ തീപിടിക്കുമെന്ന് പറയുന്നത്. കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിന്റെ അരക്കെട്ടിലാണ്. അവിടെനിന്നും ക്ഷേത്രത്തിന്റെ അടിയിലൂടെ ശ്രീകോവിലിന്റെ മധ്യത്തിൽ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാൽ ഭക്തർക്ക് കാണത്തക്കവിധം ഗണിതശാസ്ത്രത്തിന്റെ പിൻബലത്തോടെ ഇത് നിവർത്തി നിർത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുള്ള കൊടിമരത്തിനു മുകളിലായി അതാത് ക്ഷേത്രത്തിലെ ദേവന്റെ വാഹനം  ഉറപ്പിച്ചിരിക്കും. കുണ്ഡലനീശക്തിയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം.

ഭസ്മധാരണം

ഭസ്മധാരണം

സനത്കുമാരന്‍ ഭഗവാനെ വന്ദിച്ചതിനു ശേഷം ചോദിച്ചു "നെറ്റിയില്‍ മൂന്നു രേഖ ആയി ഭസ്മം ധരിക്കുന്നതിന്റെ രഹസ്യം പറഞ്ഞു തന്നാലും "ഭഗവാന്‍ പറഞ്ഞു :-

മൂന്നു രേഖകളില്‍ ആദ്യത്തേത് ഗാര്‍ഹത്യാഗ്നി രൂപവും ,രജോഗുണരൂപവും ഭൂലോക രൂപവും സ്വാല്‍മകരൂപവും ,ക്രിയാശക്തി ,ഋഗ്വേദ പ്രാതസ്ഥവനങ്ങളും മഹേശ്വരന്റെയും രൂപം ആകുന്നു.

രണ്ടാമത്തെത് ദക്ഷിണാഗ്നി,ഉകാരം ,സ്വത്വരൂപം ,അന്തരീക്ഷം ,ഇഛ്ചാശക്തി ,യെജുര്‍വേദം,മാധ്യന്തിസവനം ,സദാശിവന്‍ ഇവയുടെ രൂപം ആകുന്നു

മൂന്നാമതെത് ആവഹനീയ രൂപം ,മകാര രൂപം ,തമോരൂപം ,പരമാനന്ദരൂപം ,ജ്ഞാനശക്തി,സാമ വേദ രൂപം ഇവ ആണ് .കൂടാതെ ത്രിതീയ സവനത്തെയും മഹാദേവനെയും ഇ രേഖ പ്രതിനിധീകരിക്കുന്നു .

ഇങ്ങനെ അര്‍ഥം അറിഞ്ഞു ത്രിപുന്ധം ധരിക്കുന്നവന്‍ മഹാപാപങ്ങളില്‍ നിന്ന് മുക്തന്‍ ആകുന്നു.സര്‍വ സുഖങ്ങളും അനുഭവിച്ചു അവന്‍ അന്ത്യത്തില്‍ രുദ്ര ലോകത്തില്‍ എത്തുന്നു.

ആരാണോ പുനര്‍ജ്ജന്മം ആഗ്രഹിക്കാത്തത് അവര്‍ ത്രിപുന്ധം ധരിച്ചിരിക്കണം
.
രുദ്രന്‍ സ്വയം സനത് കുമാരനോടു പറഞ്ഞ ഇ ഉപദേശം നിത്യവും പഠിക്കുന്നവന്‍ പോലും അപ്രകാരം ആയി തീരുന്നു.

രുദ്രോപനിഷത്ത്

ശ്രീ Gowindan Nampoothiri

Tuesday, September 18, 2018

ജീവന്റെ ഉത്ഭവം

ശ്രീമദ്‌ ദേവീഭാഗവതത്തില്‍ സാക്ഷാല്‍ ജഗദംബിക ഇങ്ങിനെ പറയുന്നു:

"ഇതാണെന്റെ അലൗകികമായ രൂപം. അവ്യക്തം, അവ്യാകൃതം, മായാശബളം എന്നിങ്ങിനെ ഇതറിയപ്പെടുന്നു. തത്വാദികൾക്ക് കാരണമായ സച്ചിദാനന്ദ വിഗ്രഹമാണിത്. സർവ്വകർമ്മങ്ങൾക്കും സാക്ഷിയായി ഇച്ഛ, ജ്ഞാനം, ക്രിയ എന്നിവയ്ക്ക് ആശ്രയമായി സച്ചിദാന സ്വരൂപം നിലകൊള്ളുന്നു. ഹ്രീങ്കാര മന്ത്രത്തിന്റെ തത്വമിതാണ്. ആദിമ തത്വവും ഇതാണ്.

ആദിതത്വത്തിൽ നിന്നും ശബ്ദതന്മാത്രാരൂപത്തിൽ ആകാശമുണ്ടായി. പിന്നീട് സ്പർശാത്മകമായി വായുവുണ്ടായി. രൂപാത്മകമായ അഗ്നിയാണ് പിന്നീടുണ്ടായത്. രസാത്മകമായ ജലവും ഗന്ധാത്മകമായ ഭൂമിയും പിന്നീടുണ്ടായി.

ആകാശത്തിന് ശബ്ദം എന്നൊരു ഗുണം മാത്രം. (1)
വായുവിന് ശബ്ദവും സ്പർശവും ഗുണങ്ങൾ.(2)
അഗ്നിക്ക് ശബ്ദം, സ്പർശം, രൂപമെന്നീ ഗുണങ്ങൾ (3)
ജലത്തിന് ശബ്ദ, സ്പർശ, രൂപ, രസ, ഗുണങ്ങൾ (4)
ഭൂമിക്ക് ശബ്ദ സ്പർശ, രൂപ, രസ, ഗന്ധ, ഗുണങ്ങൾ (5)

ഈ പഞ്ചതന്മാത്രകളിൽ നിന്നും ലിംഗശരീരം അല്ലെങ്കിൽ സൂക്ഷ്മ ശരീരം ഉത്ഭവിച്ചു. സ്ഥൂല ശരീരത്തിന്റെ കാരണമാണീ ലിംഗശരീരം. സർവ്വാത്മകമായ ഇതു തന്നെയാണ് പരമാത്മാവിന്റെ സൂക്ഷ്മദേഹം. പരമാത്മാവിന്റെ കാരണ ദേഹമാണ് അവ്യക്തം എന്നറിയപ്പെടുന്നത്.

ഈ അവ്യക്തത്തിൽ ബീജ രൂപത്തിൽ വിശ്വം നിലകൊള്ളുന്നു.

പഞ്ചഭൂതങ്ങൾ പഞ്ചീകരണമെന്ന പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ സ്ഥൂലഭൂതങ്ങൾ ഉണ്ടാവുന്നു."

Monday, September 17, 2018

ജന്മങ്ങൾ എങ്ങിനെ ഉണ്ടാകുന്നു

ജന്മങ്ങൾ

ഒരു ശരീരം വിട്ട് മറ്റൊന്ന് സ്വീകരിക്കുന്നതിനിടയില്‍ സൂക്ഷമശരീരവും വിട്ട് കാരണശരീരത്തില്‍ പോകുന്നുണ്ടാവാം. അതുകൊണ്ട് ഓര്‍മ്മകള്‍ നശിക്കുന്നു. ഓര്‍മ്മകള്‍ നില്‍ക്കുന്നത് സൂക്ഷ്മശരീരത്തിലാണ് (അന്തക്കരണം). എന്നാല്‍ വാസനകള്‍ സൂക്ഷിക്കപ്പെടുന്നത് കാരണശരീരത്തിലാണ്. അതുകൊണ്ട് പുനർജ്ജനിക്കുമ്പോള്‍ പൂര്‍വജന്മ ഓര്‍മ്മകള്‍ ഇല്ലാതാകുന്നു, എങ്കിലും വാസനകള്‍ നിലനില്‍ക്കുന്നു.

ജീവൻമാർ
കർമ്മഭലത്താൽ മനുഷ്യനായി ഉയർത്തപ്പെടുന്നു
അതേ കർമ്മ ഭലത്താൽ മനുഷ്യത്വം നഷ്ടപെടുന്നു
ജീവാത്മാവ് ശരീര ത്യാഗത്തിനു ഒരുങ്ങുമ്പോൾ അതിനുചുറ്റും ഇന്ദ്രിയങ്ങളും പ്രാണനും എത്തിച്ചേരുന്നു
ജീവൻ അപ്പോൾ ശരീരത്തിൽ ആകെ വ്യാപിച്ചിരിക്കുന്ന തേജസ്സിനെ ഹൃദയത്തിലേക്ക് ആനയിക്കുന്നു
കണ്ണിലെ തേജസ്സു പിൻവാങ്ങുമ്പോൾ കാഴ്ച മങ്ങുന്നു
അങ്ങിനെ ഓരോ അവയവങ്ങളിൽനിന്നും തേജസ്സു പിൻവാങ്ങുന്നു

ഈശ്വര നിയമം അനുസരിച്ച് ജീവാത്മാവിനെ അതിന്റെ യോഗ്യതയ്ക്ക് അനുസരിച്ച ശരീരം നൽകുന്നു, അല്ലെങ്കിൽ കൊണ്ട്പോകേണ്ടുന്ന ഇടത്തേക്ക് കൊണ്ടുപോകുന്നു. ഏതു ശരീരം വേണമെങ്കിലും ലാഭിക്കാം

സ്ഥാവരം : മണ്ണിലുള്ള ഭക്ഷണത്തെ വലിചെടുക്കുന്നവ
വനസ്പതികൾ : പൂക്കാതെ കായിക്കുന്നവ
ഓഷധികൾ : ധാന്യങ്ങൾ ഉണ്ടായി നശിക്കുന്നവ
ലതാ വർഗങ്ങൾ : വള്ളികളായി പടരുന്നവ
ത്വക്സാര വർഗം : മുളപോലെ ബലമായ തോലുള്ളവ
വീരുത്തുകൾ : ബലമുള്ള വള്ളികളോട് കൂടി പടരാതെ നില്ക്കുന്നവ
ബ്രൂമം : പൂത്തു കായിക്കുന്നവ
തിര്യക്കുകൾ: ഇന്ന് , നാളെ, എന്ന് ചിന്തിക്കാതെ ആഹാരം മൈഥുനം കോപം ഇവയോട്കൂടി  നിൽക്കുന്നവ ( 28വിധം പ്രാണികൾ) അവ തന്നെ 1കുളമ്പ് ഉള്ള ജീവികൾ , 2കുളമ്പ് ഉള്ള ജീവികൾ , 5 കുളമ്പ് ഉള്ള ജീവികൾ ഇങ്ങനെ തിരിഞ്ഞിരിക്കുന്നു

ഒടുവിൽ മനുഷ്യർ ആയി ജനിക്കുന്നു

മുകളിൽ വിവരിച്ച ഏതു യോനിയിലും ജന്മം ലഭിക്കുന്നു. ശരീരം വെടിയുന്നതും ശരീരം ലഭിക്കുന്നതും ജീവാത്മാവിന്റെ അധികാരത്തിൽ പെട്ട കാര്യങ്ങൾഅല്ല , ജീവൻ വെടിയുമ്പോൾ പ്രാണൻ, ഇന്ദ്രിയങ്ങൾ, ജഞാനം , കർമ്മങ്ങൾ , പൂർവ്വ ജന്മങ്ങളിൽ നിന്നുംആർജിച്ച പ്രജഞാനം ( ബുദ്ധി ) എന്നിവയോട് കൂടി പുതിയ ശരീരത്തിൽ പ്രവേശിക്കുന്നു

5 തന്മാത്രകൾ (ശബ്ദ, സ്പർശ, രസ  രൂപ, ഗന്ധ)  അല്ലെങ്കിൽ 5 രസങ്ങൾ
ശബ്ദ രസത്തെ,  ശ്രോത്രം എന്ന ഇദ്രിയം,  ചെവി എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു
സ്പർശ രസത്തെ,  ത്വക്ക് ഇന്ദ്രിയം,  തൊലി എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു
രൂപം എന്ന രസത്തെ,  ദ്രിക്ക്/ നേത്രം എന്ന ഇദ്രിയം,  കണ്ണ് എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു
രസം,  ജിഹ്വ എന്ന ഇദ്രിയം,  നാക്ക് എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു
ഗന്ധ രസത്തെ,  ഖ്രാണ / നാസിക എന്ന ഇദ്രിയം,  മൂക്ക് എന്ന അവയവത്തിലൂടെ അനുഭവിക്കുന്നു

10 ഇന്ദ്രിയങ്ങൾ (5 ജ്ഞാന, 5 കർമ്മ )
1 അഹങ്കാരം (ഞാൻ ശരീരം എന്ന ബോധം )
1 ബുദ്ധി (മസ്തിഷ്കം അല്ല , സൂക്ഷ്മ ശരീരത്തിലെ ബുദ്ധി  മസ്തിഷ്കം ഉപയോഗിച്ചൂ പ്രവർത്തിപ്പിക്കുന്നു  ഒരു അവയവം മാത്രം ആണ് മസ്തിഷ്കം അല്ലെങ്കിൽ brain )
1 മനസ്സ്

5 +10 +1 +1 +1 = 18

18 അംശങ്ങൾ കൂടിയ സൂക്ഷ്മ ശരീരം ( ഇവയും ജഡം തന്നെ , ഇവയ്ക്കും ചൈതന്യം നൽകുന്നത് ആത്മാവ് തന്നെ ,ഇതുതന്നെ ജീവൻ )
ബുദ്ധി , മനസ്സ് , അഹങ്കാരം, 5 തന്മാത്രകൾ,  10 ഇന്ദ്രിയങ്ങൾ , ഇവയിൽ നിന്നും മുക്തനായവൻ ജീവൻ മുക്തൻ , ശുദ്ധ ബോധം ആയി നിലനിൽക്കുന്നവൻ 

സൂക്ഷ്മശരീരം പ്രാണമയ കോശം , മനോമയ കോശം , വിജ്ഞാനമയ കോശം എന്നിവ ഉപയോഗിച്ച് തനിക്കു ലഭിച്ച ശരീരത്തിൽ നിന്നും സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നു ( കർമ്മങ്ങൾ ചെയ്യുന്നു )

സൂക്ഷമ ശരീരത്തിന് ലഭിക്കുന്ന ശരീരം അതിനെ സ്ഥൂല ശരീരം എന്ന് പറയുന്നു അത് (അന്നമയകോശം എന്ന് അറിയപ്പെടുന്നു ) (സമസ്ത പ്രാണികളും , ജീവൻ ഉള്ള എല്ലാം അന്നം സ്വീകരിക്കുന്നു , വൃക്ഷങ്ങളും എല്ലാം )

കാരണ ശരീരം   അത് ആനന്തമയ കോശം ഉപയോഗിക്കുന്നു , സത്വ , രജ , തമ , ഇവയുടെ സാമ്യ അവസ്ഥ : ഈ ശരീരം പുഷ്ടിപ്പെടുമ്പോൾ, വിശേഷ ജ്ഞാന പ്രാപ്തി, മനസ്സടങ്ങുക, മാനസിക ഉന്നതി എന്നീ സദ്ഗുണങ്ങൾ ലഭിക്കുകയും  യോഗി, സംന്യാസി, ഭക്തൻ, എന്നീ നിലകളിൽ എത്തിചേരുകയുംചെയ്യുന്നു. വാസന :  ചെയ്ത കർമ്മങ്ങൾ സ്മ്രുതിആയി ചിത്തത്തിൽ (അന്തക്കരണം) സ്ഥിതിചെയ്യുന്നു ഏതു കർമ്മത്തിൻറെ വാസനയാണോ ചിത്തത്തിൽ ഉള്ളത് അത് വീണ്ടും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുന്നു ഇതാണ് വാസനയുടെ ജോലി..

നിഷ്കാമ കർമ്മം : duty / കടമ :  നിഷ്കാമ കർമ്മം അനുഷ്ടിക്കുന്നത് വരെ വാസനകൾ ചിത്തത്തിൽനിന്ന് ഒഴിയുകയില്ല. നിഷ്കാമ കർമം ചെയ്യാൻ ധർമ്മഭ്യാസം വേണം.

 സകാമ കർമ്മം : plan / പദ്ധതി : ഭലം കിട്ടണം എന്ന ആഗ്രഹതോട്കൂടി കർമ്മം ചെയ്യാൻ ആരംഭിക്കുന്നു, സകാമ കർമ്മം ഒരിക്കലും തീരുകയില്ല

തമസ്സിൽ നിന്നുണ്ടായ ഭൂതങ്ങൾ

തമസില്‍ സത്ത്വത്തില്‍ നിന്ന് അന്തഃകരണങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍ ഇവയും, തമസില്‍ രജസില്‍നിന്ന് പ്രണാദിവായുക്കള്‍, കര്‍മ്മേന്ദ്രിയങ്ങള്‍ ഇവയും, തമസില്‍ തമസില്‍നിന്ന് ആകാശാദിപഞ്ചമഹാഭൂതങ്ങളും ഉണ്ടായി.

എങ്ങനെയെന്നാല്‍ ആകാശത്തോട് ഏതാണ്ട് ഉപമിക്കാവുന്ന ബ്രഹ്മ ചൈതന്യം മുന്‍പറയപ്പെട്ട എല്ലാ ഗുണങ്ങളിലും പ്രതിഫലിക്കും. സത്ത്വഗുണത്തില്‍, നിര്‍മ്മല ദര്‍പ്പണത്തില്‍ സൂര്യബിംബംപോലെ, ബ്രഹ്മചൈതന്യം സലക്ഷണമായി പ്രതിബിംബിക്കും. ആ പ്രതിബിംബചൈതന്യത്തിന് ഈശ്വരനെന്നാണ് നാമം. സത്ത്വഗുണം ഈശ്വരന്റെ കാരണശരീരമാകുന്നു. അതിനെ ഈശ്വരന്റെ സുഷുപ്ത്യവസ്ഥ യെന്നും ആനന്ദമയകോശമെന്നും കൂടി ശാസ്ത്രങ്ങളില്‍ പറഞ്ഞു വരുന്നു.

അന്തഃകരണ തന്മാത്രകൾ

അഹങ്കാരം പൃഥ്‌വി തന്മാത്രയിൽ നിന്ന്,          മനസ് വായു തന്മാത്രയിൽ നിന്ന്                      ചിത്തം ജല തന്മാത്രയിൽ നിന്ന്                        ബുദ്ധി അഗ്നി തന്മാത്രയിൽ നിന്ന്.

അന്തഃകരണം പഞ്ചഭൂതാത്മകം

അന്തഃകരണം പഞ്ചഭൂതാത്മകമെന്നു തെളിയിക്കാം.:

അന്തഃകരണം ആകാശം പോലെ സകലത്തിനും ഇടം കൊടുത്തു ധരിക്കുന്ന തിനാല്‍ ആ ധാരണയ്ക്കു സാധകമായ ജ്ഞാനം ആകാശാംശവും.

 വായുവെന്നതുപോലെ സങ്കല്പവികല്പ രൂപേണ ചലിക്കുന്നതിനാല്‍ ആ ചലനവൃത്തിയായ മനസ്  വായ്വംശവും,

 അഗ്നിയെപ്പോലെ വിഷയങ്ങളെ പ്രകാശിപ്പിക്കുന്നതിനാല്‍ ആ പ്രകാശവൃത്തിയായ ബുദ്ധി അഗ്ന്യംശവും,

 ജലത്തെപ്പോലെ സര്‍വ്വത്തിലും  സര്‍വ്വവിഷയങ്ങളിലും  ചേര്‍ന്നിരിക്കയാല്‍ ആ വ്യാപകവൃത്തിയായ ചിത്തം ജലാംശവും,

 ഭൂമിയെപ്പോലെ സകലവിഷയങ്ങളിലും കഠിനമായി അഭിമാനിച്ചിരിക്കുന്നതിനാല്‍ ആ അഭിമാനവൃത്തിയായ അഹങ്കാരം പൃഥ്വ്യംശവും ആകുന്നു.

തന്മാത്രയുടെ സത്വഭാവങ്ങൾ



ആകാശം മുതലായ സൂക്ഷ്മ ഭൂതങ്ങള്‍ ത്രിഗുണാത്മകങ്ങളായിരിക്കയാല്‍ അവയില്‍

ശബ്ദതന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ശ്രോത്രേന്ദ്രിയവും
സ്പര്‍ശ തന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ത്വഗിന്ദ്രിയവും
രൂപ തന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗംനേത്രേന്ദിയവും
രസ തന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ജിഹ്വേന്ദ്രിയവും
ഗന്ധ തന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ഘ്രാണേന്ദ്രിയവും
ആയിത്തീരുന്നു.!

യാമങ്ങൾ

Gowindan Nampoothiri
രാത്രി 4 യാമങ്ങൾ ,പാർവതീ യാമം ,ദുർഗാ യാമം ,ഭദ്രകാളീ യാമം ,സാരസ്വതീ യാമം .ഒരു യാമം 3 മണിക്കൂർ .സൂര്യൻ അസ്തമിക്കുന്ന സമയം 6-30 മുതൽ 9.30 വരെ പാർവതിയാമം 9.30 മുതൽ 12.30 വരെ ദുർഗാ യാമം .അടുത്ത തു ഭദ്രകാളീയാമം 12.30 മുതൽ 3.30 വരെ .അതുകഴിഞ്ഞു 3.30 മുതൽ 6.30 വരെ സൂര്യ ഉദയം വരെ സരസ്വതീ യാമം .ഭദ്രകാളീ യാമത്തിനു മുൻപ് ഉറങ്ങണം -അതായതു 12.30 നു മുൻപേ ഉറങ്ങണം .സരസ്വതീ യാമം ഉണർന്നു ഇരിക്കണം .അതായതു 3.30 കഴിഞ്ഞാൽ ഉണർന്നു ഇരിക്കാൻ നല്ലതു .സൂര്യോദയത്തിനു മുൻപേ ഉണരണം .(ഉദയ അസ്തമന സമയത്തിനു അനുസരിച്ചു ഇത് മാറും .ഉദയം 6 30 am അസ്തമനം 6.30 pm എന്ന രീതിയിൽ ആണ് ഉദാഹരണം )ഭദ്രകാളീ യാമത്തിൽ തന്ത്ര ഉപാസകർ മാത്ത്രം ഉണർന്നു ഇരിക്കാം )

വായുഭൂതം തന്മാത്രാ നിർമ്മിതി

സ്പര്ശ തന്മാത്ര അരഭാഗം + 1/8 വീതം , ശബ്ദ, രൂപ, രസ, ഗന്ധ തന്മാത്രകൾ = വായു ഭൂതം.

വായുവിന്റെ ഗുണം സ്പർശം
സ്പർശം 50%
12.5% വീതം ബാക്കി 4 ഭൂത തന്മാത്രകളും

ത്രിമൂർത്തികളും മൂന്ന് ജീവന്മാരും

സത്ത്വത്തില്‍ സത്ത്വത്തില്‍ നിന്ന് വിഷ്ണു, സത്ത്വത്തില്‍ രജസില്‍നിന്ന് ബ്രഹ്മാവ്, സത്ത്വത്തില്‍ തമസില്‍ നിന്ന് രുദ്രന്‍ എന്നീ ത്രിമൂര്‍ത്തികളും, രജസില്‍ സത്ത്വത്തില്‍ നിന്നു തത്ത്വജ്ഞാനികള്‍ രജസില്‍ രജസില്‍ നിന്ന്കര്‍മ്മനിഷ്ഠന്മാര്‍, രജസില്‍ തമസില്‍ നിന്ന് ആലസ്യം, നിദ്ര, മയക്കം, ഇവയോടുകൂടിയ മന്ദന്മാര്‍ ഇങ്ങനെ മൂന്നു വക ജീവന്മാരും ഉണ്ടാകുന്നു.!

ഗുണത്തിന്റെ സമഷ്ടിഭാവങ്ങൾ

സത്ത്വഗുണത്തിന്റെ സമഷ്ടിഭാവത്തെ മായയെന്നും
രജോഗുണത്തിന്റെ സമഷ്ടിഭാവത്തെ അവിദ്യയെന്നും
തമോഗുണത്തിന്റെ സമഷ്ടിഭാവത്തെ താമസി എന്നും പറഞ്ഞു വരുന്നു.

പഞ്ചാമഹാഭൂത നിർമ്മിതി

സത്ത്വഗുണത്തിന്റെ സമഷ്ടിഭാവത്തെ മായയെന്നും
രജോഗുണത്തിന്റെ സമഷ്ടിഭാവത്തെ അവിദ്യയെന്നും
തമോഗുണത്തിന്റെ സമഷ്ടിഭാവത്തെ താമസി എന്നും പറഞ്ഞു വരുന്നു.

തമസില്‍ സത്ത്വത്തില്‍ നിന്ന് അന്തഃകരണങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍ ഇവയും,
തമസില്‍ രജസില്‍നിന്ന് പ്രണാദിവായുക്കള്‍, കര്‍മ്മേന്ദ്രിയങ്ങള്‍ ഇവയും,
തമസില്‍ തമസില്‍നിന്ന് ആകാശാദി പഞ്ചമഹാഭൂതങ്ങളും ഉണ്ടായി.

പഞ്ചകോശ നിർമ്മിതി

സൂക്ഷ്മശരീരമെന്നു പറയുന്നത്
പ്രാണമയം, മനോമയം, വിജ്ഞാന മയം എന്നു മൂന്നു കോശങ്ങളോടു കൂടിയതാകുന്നു.

പ്രാണാദി പഞ്ചകവും, കര്‍മ്മേന്ദ്രിയ പഞ്ചകവും ചേര്‍ന്നതിനു
പ്രാണമയ കോശമെന്നും,

മനസും ജ്ഞാനേന്ദ്രിയപഞ്ചകവും ചേര്‍ന്നതിനു മനോമയ കോശമെന്നും

ബുദ്ധിയും ജ്ഞാനേന്ദ്രിയ പഞ്ചകവും ചേര്‍ന്നതിനു വിജ്ഞാന മയകോശമെന്നും പറയുന്നു.

തന്മാത്ര സത്വസമഷ്ടി ഭാവം

Re posting
ആകാശം മുതലായ സൂക്ഷ്മ ഭൂതങ്ങള്‍ ത്രിഗുണാത്മകങ്ങളായിരിക്കയാല്‍ അവയില്‍

ശബ്ദതന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം ജ്ഞാനവും
സ്പര്‍ശ തന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം മനസും
രൂപ തന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം ബുദ്ധിയും
രസ തന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം ചിത്തവും
ഗന്ധ തന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം അഹങ്കാരവും.
ആയിത്തീരുന്നു

തന്മാത്രാ ജ്ഞാനം

ജ്ഞാനം ശ്രോത്രേന്ദ്രിയം സമാന വായു വാഗിന്ദ്രിയം ഇവ നാലും ശബ്ദ തന്മാത്രയുടേയും,

മനസ്  ത്വഗിന്ദ്രിയം വ്യാനവായു പാണീന്ദ്രിയം ഇവ നാലും സ്പര്‍ശതന്മാത്രയുടേയും,

ബുദ്ധി നേത്രേന്ദ്രിയം ഉദാനവായു പാദേന്ദ്രിയം ഇവ നാലും രൂപ തന്മാത്രയുടേയും

ചിത്തം രസനേന്ദ്രിയം അപാനവായു ഗുഹ്യേന്ദ്രിയം ഇവ നാലും രസതന്മാത്രയുടേയും,

അഹങ്കാരം ഘ്രാണേന്ദ്രിയം പ്രാണവായു ഗുദേന്ദ്രിയം ഇവ നാലും ഗന്ധതന്മാത്രയുടേയും കൂറുകള്‍ (അംശങ്ങള്‍) ആകുന്നു

വിക്ഷേപശക്തി

ഇനി വിക്ഷേപശക്തിയെപ്പറ്റി പറയാം.

വിക്ഷേപശക്തിയില്‍നിന്ന് ശബ്ദതന്മാത്രയായ ആകാശവും, ആകാശത്തില്‍ നിന്ന് സ്പര്‍ശതന്മാത്രമായ വായുവും വായുവില്‍നിന്ന് രൂപതന്മാത്രയായ അഗ്നിയും, അഗ്നിയില്‍നിന്ന് രസതന്മാത്രയായ ജലവും, ജലത്തില്‍നിന്ന് ഗന്ധതന്മാത്രയായ പൃഥിവിയും ഉണ്ടായി.

Sunday, September 16, 2018

അരയാലിന്റെ കായ എടുത്തുകൊണ്ട്‍ വന്ന്‍ അതിനെ മുറിച്ച്‍ അതില്‍നിന്നൊരു വിത്തെടുത്ത്‍ അതിനെയും മുറിച്ച്‍ ഇപ്പൊ എന്തുകാണുന്നു മോനേ എന്ന്‍ ചോദിച്ചപ്പോള്‍, ഇപ്പൊ ഒന്നും കാണുന്നില്ലല്ലോ അച്ഛാ എന്ന്‍ മറുപടി പറഞ്ഞ മകനോട്‍ അച്ഛന്‍ പറഞ്ഞു, എന്തൊന്ന്‍ കാണുന്നില്ലയോ, അതാണ്‌ ആ കാണുന്ന ഇത്രയും വലിയ ആല്‍മരം.

അതേപോലെ നിന്റെ ഇത്രയും വലിയ ഈ ശരീരത്തിന്റെ സകല ചലനത്തെയും ഒരു കേളിപോലെ കൊണ്ടുനടത്തുന്നവനും, നിന്റെ അകമേ ഇരിക്കുന്നതും എന്നാല്‍ നിനക്കു ഇപ്പൊ കാണാനാകാത്തതുമായത്‍ എന്തൊന്ന്‍ നിന്നില്‍ ഉണ്ടോ, അത്‍ നീ തന്നെയാണ്‌. അതിനെ കാണാന്‍ അരയാലിന്റെ വിത്തിനെ ക്രോസ്‍ സെക്‍ഷന്‍ ചെയ്ത്‍ അറിഞ്ഞതുപോലെ നീ തന്നെ നിന്റെ ശരീരത്തിന്റെ ക്രോസ്‍ സെക്‍ഷന്‍ ചെയ്ത്‍ അതിനകത്തിരിക്കുന്ന ആ സര്‍വ്വസത്യസ്വരൂപത്തിനെ ദര്‍ശിക്കണം. വേഗം പോയിട്ട്‍ അതിനെ അറിഞ്ഞു വാ... എന്നിട്ട്‍ അപ്പുറം പറഞ്ഞു തരാം. അച്ഛന്‌ അറിയാവുന്ന ഒരു കഥയുടെ ദ്ര്‌ശ്യാവിഷ്കാരം മകന്‌ കാണിച്ചുകൊടുത്തു.

മകന്‍ പോയി, അതിനെത്തന്നെ മനനം ചെയ്തു, അച്ഛനേക്കാള്‍ വലിയവനായി, ലോക പൂജിതനായി.   അച്ഛന്‍ എത്രയോ വര്‍ഷങ്ങളുടെ സാധനയുടെ ഫലമായിട്ടാണ്‌ അവിടെ എത്തിയത്‍. എന്നാല്‍ മകന്‍ പെട്ടെന്ന്‍ എത്തിപ്പെട്ടു. അരയാലിന്റെ വിത്ത്‍ മുറിക്കാന്‍ എടുക്കുന്ന സമയമേ വേണ്ടൂ എന്ന്‍ ബോധ്യപ്പെടണം, അത്രയേ ആവശ്യമുള്ളു. ഏഴാമത്തെ ദിവസം ഞാന്‍ തക്ഷകന്റെ കടിയേറ്റ്‍ മരിക്കും, എന്നെ സഹായിക്കണേ... എന്ന്‍ പറഞ്ഞപ്പൊ സൂതമഹര്‍ഷി പറഞ്ഞു, ഹേ പരീക്ഷിത്തേ, ഏഴ്‍ ദിവസമൊക്കെ എത്രയോ അധികമാണ്‌, കൂടുതലാണ്‌. വരം മുഹൂര്‍ത്തം വിദിതം...  നിമിഷമാത്രംകൊണ്ട്‍ കാട്ടിത്തരാം...

ഏഴാമത്തെ ദിവസം ഒടുവിലത്തെ സെക്കന്റ്‌ ആണെന്നിരിക്കിലും നീ എന്റെയടുത്ത്‍ എത്തിയാല്‍ മതി, വെറും ഒരൊറ്റ നിമിഷമേ വേണ്ടു, നിന്നെ രക്ഷിക്കാന്‍. ഇവിടെ ഇരിക്ക്‌,  എന്റെ മുന്നില്‍ ഇരിക്ക്‍, നിനക്ക്‍ ബ്രഹ്മജ്ഞാനത്തിന്റെ ബോധം തരാം,  നിന്നെ ഞാന്‍ ബ്രഹ്മസാക്ഷാത്‍കാരത്തിലെത്തിക്കാം.  കുറെ കാലം എടുക്കുമെന്നൊന്നും ആരോടും പറയറുത്‍ കാരണം അത്‍ ഇപ്പൊത്തന്നെ കിട്ടിയിട്ടുള്ളതാണ്‌, സിദ്ധമാണ്‌, അതിനെ ബോധ്യപ്പെടുത്തിക്കൊടുക്കുകയേ വേണ്ടൂ...........

അഷ്ടവിശേഷങ്ങൾ

*അഷ്ട വിശേഷങ്ങള്‍*
🎀🎀🎀🎀🎀🎀🎀🎀🎀
*അഷ്ട കരണങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. മനസ്സ്
2. ബുദ്ധി
3. ചിത്തം
4. അഹങ്കാരം
5. സങ്കൽപം [മനസ്സിൽ]
6. നിശ്ചയം [ബുദ്ധിയിൽ]
7. അഭിമാനം [അഹങ്കാരത്തിൽ]
8. അവധാരണം [ചിത്തത്തിൽ]

*അഷ്ട കഷ്ടങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മദം
6. മാത്സര്യം
7. ഡംഭം
8. അസൂയ

*അഷ്ട കുംഭങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സൂര്യഭേദം
2. ഉജ്ജായി
3. സീൽക്കാരി
4. ശീതളി
5. ഭസ്രതിക
6. ഭ്രാമരി
7. മൂർച്ഛ
8. പ്ലാവിനി
[ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു]

*അഷ്ട കോപവ്യസനങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. പൈശൂന്യം
2. സാഹസം
3. ദ്രോഹം
4. ഈർഷ്യ
5. അസൂയ
6. അർത്ഥദൂഷണം
7. വാഗ്ദണ്ഡം
8. പാരുഷ്യം

*അഷ്ട ഗന്ധം*
🏵🍀🏵🍀🏵🍀🏵🍀🏵
1. അകിൽ
2. ചന്ദനം
3. ഗുൽഗ്ഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി
(ആയുർവ്വേദം)

*അഷ്ട ഗുണങ്ങൾ [1]*
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂതദമ
2. ക്ഷമ
3. അനസൂയ
4. ഗൗരവം
5. അനായാസം
6. മംഗളം
7. അകാർപ്പണ്യം [കൃപണത്വമില്ലായ്മ]
8. അസ്പൃഹ [ഇച്ഛയില്ലായ്മ]

*അഷ്ട ഗുണങ്ങൾ [2]*
🏵🍀🏵🍀🏵🍀🏵🍀🏵
1. ബുദ്ധിബലം
2. കുലശുദ്ധി
3. ദമം
4. പഠിത്തം
5. പരാക്രമം
6. മിതഭാഷണം
7. ദാനം
8. കൃതജ്ഞത

*അഷ്ട ഗുണങ്ങൾ [3]*
🏵🍀🏵🍀🏵🍀🏵🍀🏵
1. അസൂയയില്ലായ്മ
2. ഋജുത്വം
3. ശുചിത്വം
4. സന്തോഷം
5. ഭാഷണഭംഗി
6. ദമം
7. സത്യം
8. ഇളക്കമില്ലായ്മ

*അഷ്ട ചൂർണ്ണം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ചുക്ക്
2. മുളക്
3. തിപ്പലി
4. അയമോദകം
5. ജീരകം
6. കരിംജീരകം
7. ഇന്തുപ്പ്
8. കായം
[അഷ്ടാംഗഹൃദയം]

*അഷ്ട താരിണി*
🏵🍀🏵🍀🏵🍀🏵🍀🏵
1. താര
2. ഉഗ്ര
3. മഹോഗ്ര
4. വജ്ര
5. കാളി
6. സരസ്വതി
7. കാമേശ്വരി
8. ചാവുണ്ഡ
[തിരിണി ദേവിയുടെ എട്ടു രൂപങ്ങൾ]

*അഷ്ട ദിക്കുകൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക്
2. തെക്കുകിഴക്ക്
3. തെക്ക്
4. തെക്കുപടിഞ്ഞാറ്
5. പടിഞ്ഞാറ്
6. വടക്കുപടിഞ്ഞാറ്
7. വടക്ക്
8. വടക്കുകിഴക്ക്

*അഷ്ടദിക്പാലകന്മാർ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ഇന്ദ്രൻ
2. അഗ്നി
3. യമൻ
4. നിരൃതി
5. വരുണൻ
6. വായു
7. കുബേരൻ
8. ശിവൻ

*അഷ്ട ദിഗ്ഗജങ്ങൾ [കൊമ്പനാന]
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക് - ഐരാവതം
2. തെക്കുകിഴക്ക് - പുണ്ഡരീകൻ
3. തെക്ക് - വാമനൻ
4. തെക്കുപടിഞ്ഞാറ് - കുമുദൻ
5. പടിഞ്ഞാറ് - അഞ്ജനൻ
6. വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ
7. വടക്ക് - സാർവ്വഭൗമൻ
8. വടക്കുകിഴക്ക് - സുപ്രതീകൻ

*അഷ്ട ദിഗ്ഗജങ്ങൾ [ പിടിയാന]*
🏵🍀🏵🍀🏵🍀🏵🍀🏵
1. കിഴക്ക് - അഭ്രമു
2. തെക്കുകിഴക്ക് - കപില
3. തെക്ക് - പിംഗല
4. തെക്കുപടിഞ്ഞാറ് - അനുപമ
5. പടിഞ്ഞാറ് - താമ്രകർണ്ണി
6. വടക്കുപടിഞ്ഞാറ് - ശുഭ്രദന്തി
7. വടക്ക് - അംഗന
8. വടക്കുകിഴക്ക് - അഞ്ജനാവതി

*അഷ്ട ദ്രവ്യങ്ങൾ [1]*
🏵🍀🏵🍀🏵🍀🏵🍀🏵
1. അരയാൽ
2. അത്തി
3. പ്ലാശ്
4. പേരാൽ
5. ചമത
6. എള്ള്
7. പായസം
8. നെയ്യ്
[യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍]

*അഷ്ട ദ്രവ്യങ്ങൾ [2]*
🏵🍀🏵🍀🏵🍀🏵🍀🏵
1. തേങ്ങ
2. ശര്‍ക്കര
3. തേന്‍
4. കരിമ്പ്
5. അപ്പം
6. അട
7. എള്ള്
8. പഴം
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]

*അഷ്ട ദ്രവ്യങ്ങൾ [3]*
🏵🍀🏵🍀🏵🍀🏵🍀🏵
1. കരിമ്പ്
2. മലര്‍പ്പൊടി
3. പഴം
4. അവല്‍
5. എള്ള്
6. മോദകം
7. നാളികേരം
8. മലര്‍
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]

*അഷ്ട ധാതുക്കൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സ്വർണ്ണം
2. വെള്ളി
3. ചെമ്പ്
4. വെള്ളിയം
5. നാകം
6. കാരീയം
7. ഇരുമ്പ്
8. രസം

*അഷ്ട നാഗങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ

*അഷ്ട പ്രമാണങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. പ്രത്യക്ഷം
2. അനുമാനം
3. ഉപമാനം
4. ശബ്ദം [ആഗമം]
5. അർത്ഥാപത്തി
6. അനുപലബ്ധി [അഭാവം]
7. സംഭവം
8. ഐതിഹ്യം

*അഷ്ട ബന്ധം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യേപ്പൊടി
4. കോഴിപ്പരത് [ഒരു തരം പാറ]
5. ആറ്റുമണൽ
6. നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽപ്പഞ്ഞി

*അഷ്ട ബുദ്ധി ഗുണങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ശുശ്രൂഷ
2. ശ്രവണം
3. ഗ്രഹണം
4. ധാരണം
5. ഊഹം
6. അപോഹം
7. അർത്ഥവിജ്ഞാനം
8. തത്വജ്ഞാനം

*അഷ്ട ഭാര്യമാർ*
🏵🍀🏵🍀🏵🍀🏵🍀🏵
1. രുക്മിണി
2. ജാംബവതി
3. സത്യഭാമ
4. കാളിന്ദി
5. മിത്രവിന്ദാ
6. സത്യ
7. ഭദ്ര
8. ലക്ഷണ
[ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ]

*അഷ്ട മനോഗുണങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. പരത്വം
2. അപരത്വം
3. സംഖ്യ
4. പരിമാണം
5. പൃഥക്ത്വം
6. സംയോഗം
7. വിഭാഗം
8. വേഗം

*അഷ്ട മംഗലം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ബ്രാഹ്മണൻ
2. പശു
3. അഗ്നി
4. സ്വർണ്ണം
5. നെയ്യ്
6. ആദിത്യൻ
7. ജലം
8. രാജാവ്

*അഷ്ട മംഗല്യം*
🏵🍀🏵🍀🏵🍀🏵🍀🏵
1. കുരവ
2. ദർപ്പണം
3. ദീപം
4. കലശം
5. വസ്ത്രം
6. അക്ഷതം
7. അംഗന
8. സ്വർണ്ണം

*അഷ്ട മന്ത്രിമാർ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ജയന്തൻ
2. ധൃഷ്ടി
3. വിജയൻ
4. സിദ്ധാർത്ഥൻ
5. അർത്ഥസാധകൻ
6. അശോകൻ
7. മന്ത്രപാലൻ
8. സുമന്ത്രൻ
[ഇക്ഷ്വാകു വംശരാജാക്കന്മാരുടെ എട്ടു  മന്ത്രിമാരാകുന്നു]

*അഷ്ട മാർഗ്ഗങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സമ്യഗ്ദൃഷ്ടി
2. സമ്യക്ക് സങ്കൽപം
3. സമ്യഗ്വാക്ക്
4. സമ്യക്കർമ്മം
5. സമ്യഗാജീവം
6. സമ്യഗ്വായാമം
7. സമ്യക്ക്സ്മൃതി
8. സമ്യക്ക്സമാധി
[ബുദ്ധസന്യാസിമാർ അനുഷ്ഠിക്കേണ അവസ്ഥകൾ]

*അഷ്ട മൂർത്തികൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂമി
2. ജലം
3. വായു
4. അഗ്നി
5. ആകാശം
6. യജമാനൻ [ഹോതാവ്]
7. സൂര്യൻ
8. ചന്ദ്രൻ

*അഷ്ട യോഗിനികൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. മാർജ്ജതി
2. കർപ്പൂരതിലകാ
3. മലയഗന്ധിനി
4. കൗമുദിക
5. ഭേരുണ്ഡ
6. മാതാലീ
7. നായകീ
8. ജയാ [ശുഭാചാരാ]
[ദുർഗ്ഗയുടെ പരിചാരികമാർ]

*അഷ്ട രാഗാദികൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. രാഗം
2. ദ്വേഷം
3. കാമം
4. ക്രോധം
5. ലോഭം
6. മോഹം
7. മദം
8. മാഝര്യം

*അഷ്ട ലോഹങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സുവർണ്ണം
2. രജതം
3. താമ്രം
4. സീസകം
5. കാന്തികം
6. വംശം
7. ലൗഹം
8. തീക്ഷ്ണലൗഹം

*അഷ്ട വർഗ്ഗം*
🏵🍀🏵🍀🏵🍀🏵🍀🏵
1. മേദ
2. മഹാമേദ
3. കാകോളി
4. ക്ഷീരകാകോളി
5. ജീവകം
6. ഇടവകം
7. ഋദ്ധി
8. വൃദ്ധി
[ഇവ ചേർന്ന കഷായം വാതശമനത്തിന്ന് നന്ന്]

*അഷ്ട വസുക്കൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ധരൻ
2. ധ്രുവൻ
3. സോമൻ
4. അഹസ്സ്
5. അനിലൻ
6. അനലൻ
7. പ്രത്യൂഷൻ
8. പ്രഭാസൻ

*അഷ്ടവിധ കുഷ്ഠങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. വിമർച്ചിക
2. ഭദ്രു
3. മണ്ഡലം
4. ശുക്തി
5. സിദ്ധ്മകം
6. കൃഷ്ണം
7. ശുക്ലം
8. തരുണം
[അഷ്ടാംഗഹൃദയം]

*അഷ്ട വിധ പ്രകൃത്യവസ്ഥകൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ഭൂമി
2. വെള്ളം
3. അഗ്നി
4. വായു
5. ആകാശം
6. മനസ്സ്
7. ബുദ്ധി
8. അഹങ്കാരം

*അഷ്ട വിധ പ്രതിമകൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ശിലാമയി
2. ധാതുമയി
3. ലോഹമയി
4. ലേപ്യ
5. ലേഖ്യ
6. മൃൺമയി
7. മണിമയി
8. മനൊമയി

*അഷ്ട വിവാഹങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. ബ്രാഹ്മം
2. ദൈവം
3. ആർഷം
4. പ്രാജാപത്യം
5. ഗാന്ധർവ്വം
6. ആസുരം
7. രാക്ഷസം
8. പൈശാചം

*അഷ്ട വിധനായികമാർ*
🏵🍀🏵🍀🏵🍀🏵🍀🏵
1. സ്വാധീനപതിക
2. വാസകസജ്ജിക
3. വിരഹോൽക്കണ്ഠിത
4. വിപ്രലബ്ധ
5. ഖണ്ഡിത
6. കലഹാന്തരിത
7. പ്രോഷിതഭർത്തൃക
8. അഭിസാരിക

*അഷ്ടാംഗയോഗങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. യമം
2. നിയമം
3. ആസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധ്യാനം
7. ധാരണ
8. സമാധി

*അഷ്ടാംഗഹൃദയം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ശരീരം
2. ബാലം
3. ഗ്രഹം
4. ഊർദ്ധ്യാംഗം
5. ശല്യം
6. ദംഷ്ട്രം
7. ജരാ
8. വൃഷം
[ചികിത്സാവിധി]

*അഷ്ട ലക്ഷ്മി*
🏵🍀🏵🍀🏵🍀🏵🍀🏵
1. ആദിലക്ഷ്മി
2. ധനലക്ഷ്മി
3. ധന്യലക്ഷ്മി
4. സന്ദാനലക്ഷ്മി
5. വിജയലക്ഷ്മി
6. വിദ്യാലക്ഷ്മി
7. ധൈര്യലക്ഷ്മി
8. ഗജലക്ഷ്മി

*അഷ്ടോപായങ്ങൾ*
🏵🍀🏵🍀🏵🍀🏵🍀🏵
1. യജ്ഞം
2. ദാനം
3. വേദാദ്ധ്യയനം
4. തപസ്സ്
5. ദമം
6. സത്യം
7. ഋജുശീലം
8. ദുഷ്ടതയില്ലായ്മ
[സ്വർഗ്ഗപ്രാപ്തിക്കുള്ള ഗുണങ്ങൾ]

*​അഷ്ട ഗോപാലം*
🏵🍀🏵🍀🏵🍀🏵🍀🏵
1. ആയുര്‍ ഗോപാലം
2. സന്താന ഗോപാലം
3. രാജ ഗോപാലം
4. ദാശാക്ഷരീ ഗോപാലം
5. വിദ്യാ ഗോപാലം
6. ഹയഗ്രീവ ഗോപാലം
7. മഹാബല ഗോപാലം
8. ദ്വാദശാക്ഷര ഗോപാലം
[ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങൾ]

അഷ്ടവസുക്കൾ
1 .ആപൻ
2 . ധ്രുവൻ
3 .സോമൻ
4 .അദ്ധ്വരൻ
5 .അനിലൻ
6 .പ്രത്യൂഷൻ
7 .അനലൻ
8 .പ്രഭാസൻ


അഷ്ടവിധ ഗുരുക്കൻമാർ

1. ബോധ ഗുരു
2 .കാമ്യ ഗുരു
3 .വേദക ഗുരു
4 . നിഷിദ്ധ ഗുരു
5 .വാചക ഗുരു
6 .സൂചക ഗുരു
7 .കാരണ ഗുരു
8 .വിഹിത ഗുരു

Saturday, September 15, 2018

സാക്ഷാൽക്കാരത്തിന് എത്രസമയം വേണം

***സാക്ഷാൽക്കാരത്തിന് എത്ര സമയം വേണം***

അരയാലിന്റെ കായ എടുത്തുകൊണ്ട്‍ വന്ന്‍ അതിനെ മുറിച്ച്‍ അതില്‍നിന്നൊരു വിത്തെടുത്ത്‍ അതിനെയും മുറിച്ച്‍ ഇപ്പൊ എന്തുകാണുന്നു മോനേ എന്ന്‍ ചോദിച്ചപ്പോള്‍, ഇപ്പൊ ഒന്നും കാണുന്നില്ലല്ലോ അച്ഛാ എന്ന്‍ മറുപടി പറഞ്ഞ മകനോട്‍ അച്ഛന്‍ പറഞ്ഞു, എന്തൊന്ന്‍ കാണുന്നില്ലയോ, അതാണ്‌ ആ കാണുന്ന ഇത്രയും വലിയ ആല്‍മരം.

അതേപോലെ നിന്റെ ഇത്രയും വലിയ ഈ ശരീരത്തിന്റെ സകല ചലനത്തെയും ഒരു കേളിപോലെ കൊണ്ടുനടത്തുന്നവനും, നിന്റെ അകമേ ഇരിക്കുന്നതും എന്നാല്‍ നിനക്കു ഇപ്പൊ കാണാനാകാത്തതുമായത്‍ എന്തൊന്ന്‍ നിന്നില്‍ ഉണ്ടോ, അത്‍ നീ തന്നെയാണ്‌. അതിനെ കാണാന്‍ അരയാലിന്റെ വിത്തിനെ ക്രോസ്‍ സെക്‍ഷന്‍ ചെയ്ത്‍ അറിഞ്ഞതുപോലെ നീ തന്നെ നിന്റെ ശരീരത്തിന്റെ ക്രോസ്‍ സെക്‍ഷന്‍ ചെയ്ത്‍ അതിനകത്തിരിക്കുന്ന ആ സര്‍വ്വസത്യസ്വരൂപത്തിനെ ദര്‍ശിക്കണം. വേഗം പോയിട്ട്‍ അതിനെ അറിഞ്ഞു വാ... എന്നിട്ട്‍ അപ്പുറം പറഞ്ഞു തരാം.

അച്ഛന്‌ അറിയാവുന്ന ഒരു കഥയുടെ ദ്ര്‌ശ്യാവിഷ്കാരം മകന്‌ കാണിച്ചുകൊടുത്തു. മകന്‍ പോയി, അതിനെത്തന്നെ മനനം ചെയ്തു, അച്ഛനേക്കാള്‍ വലിയവനായി, ലോക പൂജിതനായി.   അച്ഛന്‍ എത്രയോ വര്‍ഷങ്ങളുടെ സാധനയുടെ ഫലമായിട്ടാണ്‌ അവിടെ എത്തിയത്‍. എന്നാല്‍ മകന്‍ പെട്ടെന്ന്‍ എത്തിപ്പെട്ടു. അരയാലിന്റെ വിത്ത്‍ മുറിക്കാന്‍ എടുക്കുന്ന സമയമേ വേണ്ടൂ എന്ന്‍ ബോധ്യപ്പെടണം, അത്രയേ ആവശ്യമുള്ളു.

ഏഴാമത്തെ ദിവസം ഞാന്‍ തക്ഷകന്റെ കടിയേറ്റ്‍ മരിക്കും, എന്നെ സഹായിക്കണേ... എന്ന്‍ പറഞ്ഞപ്പൊ സൂതമഹര്‍ഷി പറഞ്ഞു, ഹേ പരീക്ഷിത്തേ, ഏഴ്‍ ദിവസമൊക്കെ എത്രയോ അധികമാണ്‌, കൂടുതലാണ്‌. വരം മുഹൂര്‍ത്തം വിദിതം...  നിമിഷമാത്രംകൊണ്ട്‍ കാട്ടിത്തരാം...
ഏഴാമത്തെ ദിവസം ഒടുവിലത്തെ സെക്കന്റ്‌ ആണെന്നിരിക്കിലും നീ എന്റെയടുത്ത്‍ എത്തിയാല്‍ മതി, വെറും ഒരൊറ്റ നിമിഷമേ വേണ്ടു, നിന്നെ രക്ഷിക്കാന്‍. ഇവിടെ ഇരിക്ക്‌,  എന്റെ മുന്നില്‍ ഇരിക്ക്‍, നിനക്ക്‍ ബ്രഹ്മജ്ഞാനത്തിന്റെ ബോധം തരാം,  നിന്നെ ഞാന്‍ ബ്രഹ്മസാക്ഷാത്‍കാരത്തിലെത്തിക്കാം.

 കുറെ കാലം എടുക്കുമെന്നൊന്നും ആരോടും പറയറുത്‍ കാരണം അത്‍ ഇപ്പൊത്തന്നെ കിട്ടിയിട്ടുള്ളതാണ്‌, സിദ്ധമാണ്‌, അതിനെ ബോധ്യപ്പെടുത്തിക്കൊടുക്കുകയേ വേണ്ടൂ...........

16008 ന്റെ സയൻസ്

അവതാരങ്ങളും 16 കലകളും
നമ്മുടെ ശരീരത്തിലെ പ്രധാന ചക്രങ്ങൾ ഷഡാധാരങ്ങളായ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ എന്നിവയാണ്. എന്നാൽ അതീവ പ്രാധാന്യം അർഹിക്കുന്ന, താരതമ്യേന ചെറിയ രണ്ട് ചക്രങ്ങൾ കൂടിയുണ്ട്. ബിന്ദുവിസ്സർഗ്ഗം, ലലനാ ചക്രം എന്നിവയാണവ. പിന്നെ ഒൻപതാമത്തെ ചക്രം സഹസ്രാരം .
കുണ്ഡലിനി ശക്തി മൂലാധാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സുഷുമ്നാ നാഡിയിലൂടെ ഓരോരോ ചക്രങ്ങളിൽ സ്പർശിച്ച് , അവയ്ക്ക് ജീവൻ നല്കി മുകളിലേക്ക് പോയി സഹസ്രാര ചക്രത്തിൽ എത്തുന്നു.
സഹസ്രാരത്തിൽ നിന്ന് ആജ്ഞാ ചക്രത്തിലേയ്ക്കും ബിന്ദു വിസ്സർഗ്ഗത്തിലേയ്ക്കും ലലനാ ചക്രത്തിലേയ്ക്കും എത്തിചേരുമ്പോൾ അതീന്ദ്രിയാനുഭവങ്ങൾ ഉണ്ടാകുന്നു.
സഹസ്രാര ചക്രം ആയിരം ഇതളുകളുള്ള ഒരു താമരയാണ്. ഓരോ ഇതളിനും പതിനാറു കലകൾ വീതമുണ്ട്. കുണ്ഡലിനി ശക്തി ഈ എട്ടു ചക്രങ്ങൾക്കും ജീവൻ നല്കി സഹസ്രാരത്തിൽ എത്തുമ്പോൾ പൂർണ്ണാവതാരങ്ങൾക്ക് പതിനാറ് കലകളും വികസിക്കുന്നു.
ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ ഈശ്വരാംശത്തെയാണ് ഈ
16008 [16 X 1000 + 8] കൊണ്ട് സൂചിപ്പിക്കുന്നത്. ഇവയെയാണ് ആലങ്കാരികമായി ഭാര്യമാർ എന്ന് സൂചിപ്പിക്കുന്നത്.
പുരാണങ്ങളിൽ ചൈതന്യശക്തിയുടെ അളവുകോൽ 'കല' ആയിരുന്നു. പാറകൾ, ലോഹം മറ്റ് ജഡമായ പദാർത്ഥങ്ങൾ എന്നിവയിൽ ഒരു കലയും സസ്യങ്ങളിൽ രണ്ട് കലകളും മൃഗങ്ങളിൽ മൂന്ന് മുതൽ നാല് കലകൾ വരേയും സാധാരണ മനുഷ്യരിൽ അഞ്ചു കലകളും ആത്മീയമായി ഉന്നതിയിൽ നിൽക്കുന്നവർക്ക് ആറ് കലകളും സിദ്ധൻമാർക്ക് ഏഴ് കലകളും ഏറ്റവും ഉന്നതമായ നിലയിൽ എത്തിയ മഹർഷിമാരിലും പുണ്യവാളൻമാരിലും 8 കലകൾ വീതവും വികസിക്കുമായിരുന്നു.
മനുഷ്യശരീരത്തിനു എട്ട്‌ കലകൾക്കപ്പുറം താങ്ങുവാൻ കഴിയില്ല. അവതാരങ്ങൾക്ക് സാത്വികമായ മറ്റൊരു ശരീരമാണുള്ളത്. സന്ദീപനി മുനി ഈ വിവരങ്ങൾ ശ്രീകൃഷ്ണനോടും ബലരാമനോടും പറയുമ്പോൾ അദ്ദേഹത്തിന് ശ്രീകൃഷ്ണൻ അവതാരമാണെന്ന് അറിയില്ലായിരുന്നു. ശ്രീരാമചന്ദ്രന്റെ വിവരങ്ങൾ വരെ മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. ഭാവിയിൽ മഹാവിഷ്ണു വീണ്ടും അവതാരം എടുക്കുമെന്ന് സൂചിപ്പിക്കുകയുമുണ്ടായി.
ഒൻപത് കലകൾ വരെ വികസിപ്പിക്കുവാൻ കഴിയുന്നവർ ദൈവമായി മാറുന്നു. നരസിംഹാവതാരം 9 കലകൾ വരെ വികസിപ്പിച്ചിരുന്നു. അംശാവതാരങ്ങൾക്ക് കലകൾ കുറവായിരിക്കും. ശ്രീരാമന് 14 കലകൾ വരെ ഉണ്ടായിരുന്നു. അവസാനത്തെ രണ്ട് കലകൾ ആയ 'പരിപൂർണയും', 'സ്വരുപവസ്ഥിതും' ഇല്ലായിരുന്നു.
അവതാരമെടുക്കുന്നതിന് മുൻപ് തന്നെ 14 കലകൾ മതി എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാൻ കാരണം രാവണനെ വധിക്കുവാൻ മനുഷ്യന് മാത്രമേ പറ്റുകയുള്ളൂ എന്നതിനാലാണ്.
പൂർണാവതാരമായ ശ്രീകൃഷ്ണനിൽ 16 കലകളും വികസിച്ചിരുന്നു.
അന്നമയ, പ്രാണമയ, മനോമയ, വിജ്ഞാനമയ, ആനന്ദമയ എന്നീ അഞ്ചു കലകൾ ആണ് മനുഷ്യർക്കുള്ളത്. അതിശയിനി, വിപരിനഭിനി, സംക്രമിനി തുടങ്ങിയ മൂന്ന് കലകൾ കൂടി യോഗചര്യകൾ കൊണ്ട് മനുഷ്യർക്ക്‌ വികസിപ്പിക്കാൻ കഴിയും.
പ്രഭവി, കുന്തിനി, വികാസിനി,മര്യാദിനി, സംഹ്ളദിനി, ആഹ്ളാദിനി, പരിപൂർണ, സ്വരുപവസ്തിത് തുടങ്ങിയവയാണ് ബാക്കിയുള്ള എട്ട് കലകൾ.
ഭൂമിയുടെ ഉത്തരധ്രുവം, ദക്ഷിണധ്രുവം എന്ന് പറയുന്നത് പോലെ മനുഷ്യശരീരത്തിനും രണ്ട് ധ്രുവങ്ങൾ ഉണ്ട്. ഉത്തരധ്രുവം എന്നത് ബ്രഹ്മരന്ധ്രവും ദക്ഷിണധ്രുവം മൂലാധാരവും ആണ്. മൂലാധാരത്തിലാണ് കുണ്ഡലിനിശക്തി ഉറങ്ങിക്കിടക്കുന്നത്.
നമ്മുടെ പുരാണങ്ങൾ പ്രകാരം മഹാവിഷ്ണു, ക്ഷീരസാഗരത്തിൽ, ആയിരം തലയുള്ള ശേഷനാഗത്തിന്റെ പുറത്താണ് ശയിക്കുന്നത്. പാൽക്കടൽ എന്ന് പറയുന്നത് മസ്തിഷ്കത്തിലെ, സ്നേഹമുള്ള നമ്മുടെ വെളുത്ത മനസ്സ് തന്നെയാണ്. ഈ ശരീരത്തിൽ തന്നെയാണ് ക്ഷീരസാഗരവും ശേഷനാഗവും ഭഗവാനും എല്ലാം വസിക്കുന്നത്. ക്ഷീര സാഗരം മസ്തിഷ്കത്തിലെ മജ്ജയും 1000 തലയുള്ള ശേഷനാഗം സഹസ്രാര ചക്രത്തിന്റെ ആയിരം ഇതളുകളേയുമാണ് സൂചിപ്പിക്കുന്നത്.
സഹസ്രാരത്തിലെ 16 കലകൾ എന്നുപറയുന്നത് മസ്തിഷ്കത്തിലെ 16 ഭാഗങ്ങൾ തന്നെയാണ്.
1.Cerebrum, 2. Cerebellum ,3. Medulla Oblongata, 4. Pons , 5.Midbrain, 6. Corpus Callosum , 7. Corpus Striatum, 8.Pituitary Gland, 9. Pineal Gland, 10. Thalamus, 11. Hypothalamus, 12. Subthalamus, 13. Metathalamus ,14. Epithalamus,15. Choroid plexus,16.Ventricles. തുടങ്ങിയവയാണ് ഇത്. ചൈതന്യശക്തിയുടെ അളവുകോലായ 'കലയും' ഇതുതന്നെ.
ESP (Extra Sensory Perception) വികസിക്കണമെങ്കിൽ ഈ പറഞ്ഞ ഭാഗങ്ങൾ ഊർജ്ജസ്വലമാകണം. കുണ്ഡലിനിശക്തി മൂലാധാരത്തിൽ നിന്ന് ഓരോ ആധാരങ്ങളേയും ഉണർത്തി ഉത്തരധ്രുവമായ സഹസ്രാര ചക്രത്തിൽ എത്തുമ്പോൾ ഈ കലകളും ചാർജ് ആയി തുടങ്ങും.
കുണ്ഡലിനിയെ ചലിപ്പിച്ച് സഹസ്രാര പത്മത്തിലുള്ള ആയിരം ഇതളുകളേയും വിരിയിച്ച് ഭഗവാനുമായി സംയോജിക്കുമ്പോഴുള്ള പ്രത്യേക കഴിവുകളും അനുഗ്രഹാവസ്ഥയും പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ അവസ്ഥ ഏറ്റവും സന്തോഷകരവും നിർവൃതിദായകവും മറ്റു സർവ്വ ചിന്തകളിൽ നിന്നുള്ള മോക്ഷവും പരമമായ മുക്തിയിലേക്കു കൊണ്ടുപോകാൻ കഴിവുള്ളതുമാണ്.

Friday, September 14, 2018

സിദ്ധികൾ

സിദ്ധികള്‍

സാധനയുടെ ലക്‌ഷ്യം സിദ്ധി ആണ് -സിദ്ധി എന്നാല്‍ മോക്ഷം ആണ്

"ജന്മവുഷധി മന്ത്ര തപസമാധിജാ :സിദ്ധയ "

ശരീരം ,ഇന്ദ്രിയം ,മനസ്സ് ബുദ്ധി ഇവയുടെ പരിവര്‍ത്തനം കൊണ്ടു ഉണ്ടാകുന്ന പുതിയ ശരീര സ്ഥിതി ആണ് സിദ്ധി .അത് 5 തരത്തില്‍ ഉണ്ട് :-

1,ജന്മം കൊണ്ടു ഉള്ള സിദ്ധി -ഇത് പഴയ ജന്മത്തില്‍ നിന്ന് കിട്ടിയത് ആകും  .മനുഷ്യന്‍ പുണ്യ കര്‍മങ്ങള്‍ കൊണ്ടു ദേവന്‍ ആകുമ്പോള്‍ ദേവന്റെ സിദ്ധികള്‍ കിട്ടുന്നു .കപിലന്‍ ,വ്യാസന്‍ ,ശുകന്‍ തുടങ്ങിയവര്‍ ജന്മനാ സിദ്ധിയുള്ളവര്‍ ആയിരുന്നു .

ചൈതന്യ മഹാ പ്രഭു ,ശ്രീ രാമാ കൃഷ്ണ പരമഹംസന്‍ തുടങ്ങിയവര്‍ ജന്മനാല്‍ സിദ്ധപുരുഷന്മാര്‍ ആയിരുന്നു .

2.ഔഷധങ്ങള്‍ കൊണ്ടു സിദ്ധി

ചില ഔഷധങ്ങള്‍ ,മരുന്നുകള്‍ കൊണ്ടു അസാധാരണ കഴിവുകള്‍ ലഭിക്കാം .ചില ഉത്തെജന മരുന്നുകള്‍ കായിക താരങ്ങള്‍ക്ക് ഉണ്ടാക്കുന്ന അമാനുഷിക ശക്തി ആണ് ഉദാഹരണം .

3.മന്ത്രം കൊണ്ടു സിദ്ധി

ചില മന്ത്രങ്ങള്‍ ജപിച്ചു ഇന്ദ്രിയത്തിലും ചിത്തത്തിലും കൂടി സിദ്ധികള്‍ ഉണ്ടാക്കുന്നു .ഇതിനെ മന്ത്ര സിദ്ധി എന്ന് പറയാം .മന്ത്ര /തന്ത്ര ശാസ്ത്രങ്ങള്‍ അവയെ വിസ്തരിക്കുന്നു .

4.തപസു കൊണ്ടു സിദ്ധി

ശാസ്ത്ര വിധി പ്രകാരം ചെയ്യുന്ന തപസ് കൊണ്ടു ശരീരത്തിനു കിട്ടുന്ന സിദ്ധി ആണ് തപ സിദ്ധി .വിശ്വാമിത്രന്‍ ,ഭരദ്വാജ് ഇവര്‍ ഇത്തരം സിദ്ധികള്‍ക്ക് ഉദാഹരണം .ദേവന്‍മാര്‍/അസുരന്മാര്‍ /മനുഷ്യര്‍ തപസ്സു കൊണ്ടു സിദ്ധികള്‍ നേടിയിട്ടുണ്ട്

5.സമാധി കൊണ്ടു സിദ്ധി

ധാരണ ,ധ്യാനം ,സമാധികളുടെ അഭ്യാസം കൊണ്ടു ശരീരം ഇന്ദ്രിയം മനസ്സ് ഇവക്കു ഉണ്ടാകുന്ന അപൂര്‍വ ശക്തി സമാധി കൊണ്ടു ഉണ്ടാകുന്നു .സിദ്ധികള്‍ കൊണ്ടു ഒരു നിലയില്‍ ഉള്ള ശരീര ഇന്ദ്രിയ മനസ്സുകള്‍ക്ക് മറ്റൊരു നിലയിലേക്ക് ഉണ്ടാകുന്ന പരിവര്‍ത്തനത്തിന് "ജാത്യന്തരപരിണാമം "എന്ന് പറയുന്നു .

സമാധിയില്‍ നിന്ന് ഉണ്ടാകുന്ന സിദ്ധികള്‍ എന്തും ആകാം .സമാധികളില്‍ നിന്ന് ഉണ്ടാകേണ്ട സിദ്ധി മോക്ഷം ആകണം .മറ്റു സിധികളില്‍ ഭ്രമിച്ചു പോയാല്‍ മോക്ഷം എന്ന ലക്ഷ്യത്തില്‍ നിന്നും പഠിച്ചു പോകുന്നു .

പതഞ്‌ജലി

Wednesday, September 12, 2018

ഭാര്യ പര്യായങ്ങൾ

ധര്‍മ്മപത്നിയുടെ അഞ്ചു ഘട്ടങ്ങള്‍ ;-

വധു,കാന്ത,ജായ,സഹധര്‍മ്മിണി,കളത്രം.

വധു;-സ്വന്തക്കാരെ ഉപേക്ഷിച്ച് വരന്‍റെ കൈപിടിച്ചു പോകുന്നവള്‍.

കാന്ത;-ഭര്‍ത്താവിനൊപ്പം പരസ്പരാകര്‍ഷണത്തോടെ കഴിഞ്ഞുകൂടുന്ന അവസ്ഥ.

ജായ;-ഭര്‍ത്താവിന്‍റെ ജീവന് ജന്മം കൊടുക്കുന്നവള്‍.

സഹധര്‍മ്മിണി;-ഭര്‍ത്താവിനു പൂര്‍ണ്ണ പിന്തുണയേകിക്കൊണ്ട് ധര്‍മ്മത്തില്‍ പങ്കുകൊള്ളുന്നവള്‍.

കളത്രം;-മനോമാലിന്യങ്ങള്‍ എല്ലാം നിശ്ശേഷം അകന്നു നിഷ്ക്കളങ്കഭാവത്തില്‍ എത്തിച്ചേര്‍ന്ന അവസ്ഥ.

Tuesday, September 11, 2018

അന്തഃകരണം ശുദ്ധമാവാൻ

അന്തക്കരണം ശുദ്ധമാകാന്‍

മനസ്സ് ,ബുദ്ധി ,ചിത്തം ,അഹങ്കാരം  ഇവ ചേരുമ്പോള്‍ അന്തക്കരണം എന്ന് പറയുന്നു .

മനസ്സ് -വികല്പം ഉണ്ടാക്കുന്നു -കഴുത്തിനു താഴെ സ്ഥാനം  ചന്ദ്രന്‍ നിയന്ത്രിക്കുന്നു .

ഇവിടെ ചന്ദ്രനെ ധ്യാനിച്ചാല്‍ /അല്ലെങ്കില്‍ ഓം ചന്ദ്രായ നമ :നാമം ജപിച്ചാല്‍ മനസ്സ് ശുദ്ധമാകുന്നു

ബുദ്ധി -കാര്യങ്ങള്‍ നിശ്ചയിക്കുന്നു -മുഖത്ത് വസിക്കുന്നു -ദേവന്‍ -ബ്രഹ്മാവ്

ഓം ബ്രഹ്മ ദേവായ നമ : ജപിക്കുമ്പോള്‍ ബുദ്ധി ശുദ്ധം ആകുന്നു

അഹങ്കാരം

അഭിമാനം ഉണ്ടാക്കുന്നു -സ്ഥാനം -ഹൃദയം
ദേവന്‍ ശിവന്‍
ഹൃദയത്തില്‍ ശിവനെ ധ്യാനിച്ചാല്‍ അല്ലെങ്കില്‍ ഓം നമശിവായ ജപിച്ചാല്‍ അഹംകാരം നശിക്കുന്നു

ചിത്തം - വിചാരം ഉണ്ടാക്കുന്നു -നാഭി -ദേവന്‍ വിഷ്ണു

നാഭിയില്‍ വിഷ്ണു ധ്യാനം കൊണ്ടു ചിത്തം ശുദ്ധമാകുന്നു അല്ലെങ്കില്‍ ഓം നമോ ഭഗവതേ വാസുദേവായ ജപത്താല്‍ ചിത്തം ശുദ്ധമാകുന്നു .

ഇങ്ങനെയുള്ള  നിത്യം നാല് വിധ സാധനകള്‍ കൊണ്ടു അന്തക്കരണം ശുദ്ധ മാകുന്നു

Tuesday, September 4, 2018

ഗായത്രീ മന്ത്രവും ശരീരവും

"ഓം ഭുർ ഭുവഃസ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്"

ഇതാണ്‌ ഗായത്രിമന്ത്രം എന്നറിയപ്പെടുന്നത്. ഇതിലെ ഓരോ വാക്കും ജപിയ്ക്കുമ്പോൾ ശരീരത്തിലെ ഓരോ ഭാഗങ്ങൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിയ്ക്കാം. മനുഷ്യശരീരത്തിലെ വിവിധ ശക്തികൾ ഈ വിവിധ ഗ്രന്ധികളിലായി ശേഖരിച്ചു വെച്ചിരിക്കുകയും ഗായത്രീ മന്ത്രമോ നാമമോ ജപിയ്ക്കുന്ന സമയത്ത് ഈ ശക്തികൾ ഉണരുകയും ഊർജ്ജസ്വലത പ്രദാനം ചെയ്യുകയും ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.

ഗായന്ത്രീമന്ത്രം ജപിക്കുമ്പോൾ
ഓം ‌- ജപിക്കുന്ന വേളയിൽ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുമെന്നാണ് പറയപ്പെടുന്നത്. ഭൂ - ജപിക്കുമ്പോൾ വലതു കണ്ണിന്റെ ഭാഗത്താണ് നാലിഞ്ച്‌ ശക്‌തി ഉയരുന്നത്. ഭുവഃ - ജപിക്കുമ്പോൾ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തിയാണ് മൂന്നിഞ്ചായി ഉയരുന്നത്. സ്വഃ - ജപിക്കുമ്പോൾ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു.

തത്‌ - ആജ്‌ഞാചക്രത്തിൽ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെയാണ് ഇത് ഉയർത്തുക‌. സ - ഇടതു നയനത്തിൽ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്തിയെയാണ് ഇത് ഉണർത്തുന്നത്‌. വി - വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെയാണ് ഇത് ഉണർത്തുന്നത്‌. തുഃ - ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്തിയെയാണ് ഈ നാമം ഉണർത്തുക.വ - വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണർ‍ത്താനാണിത്. രേ - ഇത് നാസിക മൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണർത്തും‌. ണി - മേൽ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണർത്തുന്നത്‌. യം - കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്തിയെ ഉണർത്തും.

ഭര്‍ഗോ ദേവസ്യ ധീമഹീ
ഭര്‍ - കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്തിയെ ഉണർത്തുന്നത്‌. ഗോ - തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്തിയെ ഉണർത്തുവാനാണ് ഇത്‌. ദേ - ഇടതു നെഞ്ചിൽ മുകൾ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്തിയെ ഉണർത്താൻ. വ - വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്തിയെയാണ് ഉണർത്തുക‌. സ്യ - ആമാശയത്തിനു മുകളിൽ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്തിയെ ഉണർത്തും‌.

ധീ - ഇത് കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്തിയെ ഉണർത്തും‌. മ - പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുക‌. ഹി - പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്തിയെ ഉണർത്തുന്ന മന്ത്രമാണ് ഇത്.

ധിയോയോന പ്രചോദയാത്
ധി - നട്ടെല്ലിന്റെ അവസാനത്തിലുള്ള മേധ ഗ്രന്ഥിയിലെ തപോ ശക്തിയെയാണ് ഇത് ഉണർത്തുക‌. യോ - ഇടതു ഭുജത്തിലെ യോഗമായാ ഗ്രന്ഥിയിലുള്ള അന്തർനിഹിത ശക്തിയെ ഉണർത്താനാണ് ഈ വാക്ക്‌. യോ - വലതു ഭുജത്തിലെ യോഗിനി ഗ്രന്ഥിയിലുള്ള ഉത്‌പാദന ശക്തിയെയാണ് ഇത് ഉണർത്തുക‌. ന - വലതു പുരികത്തിലെ ധാരിണി ഗ്രന്ഥിയിലുള്ള സാരസത എന്ന ശക്തിയെയാണ് ഇത് ഉണർത്തുക‌. പ്ര - ഇടതു പുരികത്തിലെ പ്രഭവ ഗ്രന്ഥിയിലുള്ള ആദർശ ശക്തിയെ ഉണർത്തുന്നതാണിത്. ചോ - വലതു കണങ്കൈയിലെ ഊഷ്‌മ ഗ്രന്ഥിയിലുള്ള സഹസം എന്ന ശക്തിയെ ഉണർത്താൻ. ദ- ഇടതു കണങ്കൈയിലുള്ള ദ്രുഷ്യ ഗ്രന്ഥിയിലെ വിവേക ശക്തിയെ ഉണർത്തുന്നതാണ് ഇത്‌. യാത്‌ - ഇടതു കൈയ്യിലെ നിരായണ ഗ്രന്ഥിയിലുള്ള സേവാ ശക്തിയെയാണ് ഇത് ഉണർത്തുക‌.

ഗായത്രീമന്ത്രവും സമയക്രമവും
ഈ മന്ത്രം ജപിക്കുന്ന വ്യക്തി അതിലെ ഏത് അക്ഷരത്തിനാണോ ഊന്നൽ നൽകി ജപിക്കുന്നത്, ആ ശക്തിയായിരിക്കും അയാളിൽ പ്രബലമാകുക. ഇത്തരത്തിൽ ഗായത്രി മന്ത്രത്തിലുള്ള 24 അക്ഷരങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്‌. അവ മനുഷ്യ ശരീരത്തിലെ 24 ഗ്രന്ഥികളേയും അവയിലെ 24 ശക്തികളേയുമാണ് ബന്ധിപ്പിക്കുന്നത്. അവയെ ശക്തിപ്പെടുത്തുന്നത് ആരോഗ്യവർദ്ധിനിയായി രൂപപ്പെടുന്നു.