Friday, December 28, 2018

സ്വാമി വിവേകാനന്ദന്‍

യോഗി എപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കണം. ഏകാകിയായിക്കഴിയാന്‍ നോക്കണം. പലതരക്കാരുമായുള്ള കൂട്ടുകെട്ട് മനസ്സിനെ പതറിച്ചുകളയും. അധികം സംസാരിക്കരുത്: അതും മനസ്സിനെ പതറിക്കും. അധികം പണി എടുക്കരുത്. ദിവസമാകെ കഠിനമായി പണിയെടുത്തശേഷം മനസ്സിനെ പിടിയിലൊതുക്കാന്‍ കഴിയില്ല. ഈവക നിഷ്ഠകള്‍ ശീലിക്കുന്നയാള്‍ യോഗിയാകും.

 അല്പം അഭ്യസിച്ചാല്‍ക്കൂടി മഹത്തായ ഗുണം ചെയ്യും. അത്ര ശക്തിയാണു യോഗത്തിനുള്ളത്. അത് ആര്‍ക്കും ദോഷകരമല്ല, എല്ലാവര്‍ക്കും ഗുണകരമാണുതാനും. ഒന്നാമതായി അതു ക്ഷോഭിച്ച സിരകളെ സാന്ത്വനപ്പെടുത്തി ശാന്തി കൈവരുത്തും; കുറേക്കൂടി തെളിഞ്ഞു വസ്തുസ്ഥിതി കാണുവാന്‍ കഴിവു നല്കും. സ്വഭാവം മെച്ചപ്പെടും, ആരോഗ്യവും മെച്ചപ്പെടും. തികഞ്ഞ ആരോഗ്യവും സ്വരമാധുര്യവും പ്രഥമലക്ഷണങ്ങളില്‍പ്പെട്ടവയാണ്. സ്വരദോഷങ്ങള്‍ മാറിപ്പോകും. വരാനിരിക്കുന്ന അനേകഫലങ്ങളില്‍ ആദ്യത്തെ ചിലതുമാത്രമാണവ. കഠിനപരിശ്രമം ചെയ്യുന്നവര്‍ക്കു പിന്നെയും പല ലക്ഷണങ്ങളുണ്ടാകും. ചിലപ്പോള്‍ ദൂരത്തുനിന്നുള്ള മണിനാദങ്ങള്‍ ഒന്നായി മേളിച്ചു ശ്രവണപുടങ്ങളില്‍ പതിക്കുന്നതുപോലെ കേള്‍ക്കാം. ചിലപ്പോള്‍ ആകാശത്തില്‍ ജ്യോതിഷ്‌കണങ്ങള്‍ പാറുന്നതും ക്രമത്തില്‍ വലുതാകുന്നതും മറ്റുമായ കാഴ്ചകള്‍ കാണാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ വേഗം പുരോഗമിക്കുകയാണെന്നു കരുതാം.

യോഗിയാകണമെന്നും അതിനു തീവ്രമായി അഭ്യസിക്കണമെന്നും വിചാരിക്കുന്നവര്‍ ആദികാലങ്ങളില്‍ ആഹാരകാര്യത്തിലും ദൃഷ്ടിവെയ്ക്കണം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഉപകരിക്കാന്‍വേണ്ടി അല്പമാത്രം അഭ്യസിക്കുവാന്‍ വിചാരിക്കുന്നവര്‍ അമിതമായി ഭക്ഷിക്കരുതെന്നേയുള്ളു. അവര്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കുന്നതില്‍ വേറെ വിരോധമില്ല. വേഗം പുരോഗമിക്കണം, കഠിനമായി പരിശ്രമിക്കണമെന്നുള്ളവര്‍ക്ക് ആഹാരനിഷ്‌കര്‍ഷ അത്യാവശ്യമാണ്. ഏതാനും മാസക്കാലം പാലും ധാന്യങ്ങളും മാത്രം ഉപയോഗിക്കുന്നതു ഹിതകരമായിക്കാണാം.

ശരീരേന്ദ്രിയ മനസ്സുകളുടെ ഇക്കൂട്ട് കൂടുതല്‍ കൂടുതല്‍ ലോലമാകുന്നതോടുകൂടി അല്പമായ ക്രമക്കേടു പോലും ആദ്യകാലങ്ങളില്‍ നമ്മെ സമനിലയില്‍നിന്നു തെറിപ്പിച്ചുകളയും. സ്വാധീനത പൂര്‍ണ്ണമാകുന്നതുവരെ ഭക്ഷണം ഒരു ലേശം കൂടുതലോ കുറവോ ആയാല്‍ ഈ സംഘാതം ആകെ അസ്വസ്ഥമാകും. പൂര്‍ണ്ണമായാലോ ഇഷ്ടമുള്ളതു കഴിക്കാം.
ഏകാഗ്രത ശീലിച്ചുതുടങ്ങുമ്പോള്‍ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും ശിരസ്സില്‍ ഇടിനാദം പായുന്നതുപോലെ തോന്നും.

 കരണങ്ങള്‍ സൂക്ഷ്മതരങ്ങളാകുംതോറും ഗ്രഹണവും സൂക്ഷ്മതരമാകും. നമുക്കു കടന്നുപോകാനുള്ള ഘട്ടങ്ങളാണിവ: വിടാതെ അഭ്യസിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും. തര്‍ക്കവും മറ്റു വിക്ഷേപഹേതുക്കളും എല്ലാം വര്‍ജ്ജിക്കുക: ശുഷ്‌കവാദത്തില്‍ എന്തിരിക്കുന്നു? അതു മനസ്സിനെ സ്വസ്ഥതയില്‍നിന്നു തെറിപ്പിച്ച് അലട്ടുകയേ ചെയ്യൂ. കൂടുതല്‍ സൂക്ഷ്മങ്ങളായ ഭൂമികകളിലെ വാസ്തവങ്ങള്‍ സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതു കണ്ഠക്ഷോഭത്തിനു കഴിയുമോ? അതുകൊണ്ട് വൃഥാലാപം പരിത്യജിക്കുക. (സത്യം) സാക്ഷാത്ക്കരിച്ചവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍മാത്രം വായിക്കുക.

മുത്തുച്ചിപ്പിയെപ്പോലിരിക്കണം. ഭാരതഭൂമിയില്‍ അതിനെപ്പറ്റി ഒരു വിചിത്രകഥയുണ്ട്. ചോതിനക്ഷത്രത്തിന്റെ ഉദയ വേളയില്‍ പെയ്യുന്ന ഒരു മഴത്തുള്ളി മുത്തുച്ചിപ്പിയില്‍ വീണാല്‍ അതു മുത്താകുമത്രേ, അതു മുത്തുച്ചിപ്പികള്‍ക്കറിയാമെന്നും പറയുന്നു. അതുകൊണ്ട് ആ നക്ഷത്രം പ്രകാശിക്കുമ്പോള്‍ അവ സമുദ്രതലത്തില്‍ വന്നു വിലയേറിയ മഴത്തുള്ളി ഏറ്റുകൊള്ളുവാനായി കാത്തിരിക്കുന്നു. ഒരു തുള്ളി ഉള്ളില്‍ വീണയുടന്‍ അവ ചിപ്പികള്‍ പൂട്ടി കടലിനടിയിലേക്കു മുങ്ങുന്നു, അവിടെവെച്ചു ക്ഷമയോടുകൂടി ആ വെള്ളത്തുള്ളിയെ പോറ്റി മുത്താക്കിയെടുക്കുന്നു. അങ്ങനെ വേണം നമ്മളും. ഒന്നാമതായി തത്ത്വം കേള്‍ക്കുക, പിന്നെ അതു മനസ്സിലാക്കുക. അതിനുശേഷം വിക്ഷേപങ്ങളെല്ലാം വിട്ടുകളഞ്ഞ്, ബാഹ്യസ്പര്‍ശങ്ങളെല്ലാം പുറംതള്ളി, മനസ്സടക്കി, തന്നുള്ളിലുള്ള സത്യം സാക്ഷാത്ക്കരിക്കുവാനുള്ള ശ്രമത്തില്‍ നിമഗ്‌നനാകുക. പുതുമ കൊണ്ടുമാത്രം ഒരാശയം സ്വീകരിക്കുകയും അതിനെ അതിലും പുതിയതിനുവേണ്ടി കൈവെടിയുകയും ചെയ്യുന്നതു ശക്തികളെ വെറുതെ ചിതറിക്കളയുകയാണ്: അത് അപകടമാണ്. ഒന്ന് ഏറ്റെടുത്താല്‍ പരിശ്രമിച്ച് അതിന്റെ അവസാനം കാണണം: അതുവരെ കൈവിടരുത്.

ഒരാശയത്തിലുള്ള ആവേശംകൊണ്ട് ഉന്മത്തനാകുന്നവന്‍ മാത്രമാണു പ്രകാശം ദര്‍ശിക്കുന്നത്. ഇതിലൊന്നു കടിച്ചും അതിലൊന്നു കടിച്ചും പോകുന്നവര്‍ക്ക് ഒരിക്കലും ഒന്നും കിട്ടില്ല. അവര്‍ക്കു തെല്ലിട തങ്ങളുടെ ഇന്ദ്രിയങ്ങളെ ചൊറിഞ്ഞു രസിപ്പിക്കാം; അതുതന്നെ അവസാനം. അവര്‍ പ്രകൃതിയുടെ കൈകളില്‍പ്പെട്ട് അടിമകളായിക്കഴിയും: ഒരിക്കലും ഇന്ദ്രിയങ്ങളെ അതിക്രമിച്ചു പോവില്ല.
യോഗിയാകുവാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവര്‍ ഈ സ്വാദു നോക്കുന്ന ഏര്‍പ്പാട് തീരെ വെടിയണം. ഒരു തത്ത്വം കൈക്കൊള്ളുക: ആ ഒറ്റത്തത്ത്വത്തെ സ്വന്തം പ്രാണനാക്കിവെയ്ക്കുക. അതിനെപ്പറ്റി വിചാരിക്കുക. അതുതന്നെ സ്വപ്നം കാണുക, അതു തന്നെ ജീവിതസര്‍വ്വസ്വമാക്കുക. മസ്തിഷ്‌കവും മാംസപേശികളും നാഡികളും സര്‍വ്വാംഗവും ആ ഒരു തത്ത്വംകൊണ്ടു നിറയട്ടെ: മറ്റു വിചാരങ്ങളെയെല്ലാം എങ്ങാനും വെടിഞ്ഞുകളയുക. ഇതാണു വിജയത്തിനുള്ള വഴി.

ഈ വഴിക്കാണ് അദ്ധ്യാത്മമഹാവീരന്മാര്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ വെറും ചിലയ്ക്കുന്ന യന്ത്രങ്ങള്‍. നമുക്ക് യഥാര്‍ത്ഥത്തില്‍ അനുഗൃഹീതരാകണമെങ്കില്‍, മറ്റുള്ളവരെ അനുഗൃഹീതരാക്കണമെങ്കില്‍, അധികം ആഴത്തില്‍ പോവുകതന്നെ വേണം. അതിന് ആദ്യത്തെപ്പടി, മനസ്സിനെ അലട്ടാതിരിക്കുകയാകുന്നു, മനസ്സിന് അലട്ടുണ്ടാക്കുന്നവരുമായി സഹവസിക്കാതിരിക്കുകയാകുന്നു. ചില ആളുകളും ചില സ്ഥലങ്ങളും ചില ഭക്ഷ്യങ്ങളും നിങ്ങള്‍ക്കു വെറുപ്പുണ്ടാക്കുന്നത് അനുഭവമാണല്ലോ. അവ പരിത്യജിക്കണമെന്നുമാത്രമല്ല, പരമപദം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാത്തരം കൂട്ടുകെട്ടും - നല്ലതായാലും ചീത്തയായാലും - പരിത്യജിക്കതന്നെവേണം. കഠിനമായി പ്രയത്‌നിക്കണം: നിങ്ങള്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ, അതു സാരമില്ല: ഫലചിന്ത കൂടാതെ നിഷ്ഠയില്‍ നിമഗ്‌നനായി പണിയെടുക്കണം.

ധൈര്യം വേണ്ടുവോളമുണ്ടെങ്കില്‍ ആറുമാസത്തിനകം സിദ്ധയോഗിയാകാം. അതിനുപകരം ഇതിലിത്തിരിയും മറ്റെല്ലാത്തിലുമിത്തിരിശ്ശയും പരീക്ഷിച്ചു നോക്കുന്നവര്‍ക്ക് ഒന്നിലും പുരോഗതി ഉണ്ടാവില്ല. ഒരു പാഠം പംക്തി പഠിച്ചുവെച്ചിട്ട് ഒരു ഫലവുമില്ല. തമോഗുണം നിറഞ്ഞ് അന്ധരും മന്ദരുമായി ഒരാശയത്തിലും മനസ്സുറയ്ക്കാതെ വിനോദിക്കാന്‍ വല്ലതും വേണമെന്നുമാത്രം കാംക്ഷിക്കുന്ന ആളുകള്‍ക്കു മതവും തത്ത്വജ്ഞാനവുമെല്ലാം നേരമ്പോക്കിനുള്ള വകമാത്രമാണ്. വിടാതെ പരിശ്രമിക്കാന്‍ ആകാത്തവരാണവര്‍. അവര്‍ ഒരു പ്രസംഗം കേള്‍ക്കും. അതു സരസമായി എന്നു വിചാരിക്കും: വീട്ടില്‍ചെന്ന് അതു മുഴുവന്‍ മറന്നു കളയുകയും ചെയ്യും. ജയം കൈവരണമെങ്കില്‍ ഗംഭീരമായ സ്ഥിരപരിശ്രമവും ഗംഭീരമായ ഇച്ഛാശക്തിയും വേണം. ‘ഞാന്‍ കടല്‍ വെള്ളം കുടിച്ചുതീര്‍ക്കും.’ ‘ഞാന്‍ ഇച്ഛിച്ചാല്‍ പര്‍വ്വതങ്ങള്‍ തകര്‍ന്നുപോകും.’ അത്രയ്ക്ക് ഊര്‍ജ്ജിതം വേണം, അത്തരം നിശ്ചയദാര്‍ഢ്യം വേണം; കഠിനമായി പണിയെടുക്കണം: എങ്കില്‍ നിങ്ങള്‍ പരമപദത്തില്‍ എത്തുകയും ചെയ്യും

Wednesday, December 26, 2018

ആയില്യം

📍❉സര്‍പ്പദോഷ നിവാരണങ്ങള്‍❉📍
🎀➖卐➖☬ॐ☬➖卐➖🎀
സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം........

ആദി ശേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീ രാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.

Tuesday, December 25, 2018

അന്നാത്‍ ഭവന്തി ഭൂതാനി:

അന്നമശിതം ത്രേധാവിധീയതേ തസ്യ യത്‍സ്ഥവിഷ്ഠോ ധാതു: തത്‍ പുരീഷംഭവതി, യോ മധ്യ മഹത്തത്‍മാംസം, യോ അനിഷ്ഠ: തത്‍ മന:

അന്നത്തിന്റെ സ്ഥൂലഭാഗം മലമായിത്തീരുന്നു, മധ്യഭാഗം മാംസമായിത്തീരുന്നു, ഏറ്റവും സൂക്ഷ്മ അംശം മനസ്സായിത്തീരുന്നു.
സ്ഥൂല ആഹാരം ആദ്യം ജഠരാഗ്നിയില്‍/വൈശ്വാനര അഗ്നിയില്‍ ദഹിയ്ക്കുന്നു. -അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിത- എന്ന്‍  ഗീത.  അവിടെവെച്ച്‍ കഴിച്ച അന്നം സ്ഥൂലരൂപത്തിലുള്ള രസമായും മലമായും വിഭജിയ്ക്കപ്പെടുന്നു. രസത്തിനെ അഞ്ച്‍ ഭൂത അഗ്നികള്‍ പചിച്ച്‍ ഭൂത തന്മാത്രകളാക്കി മാറ്റുന്നു. അതിനെ വീണ്ടും  ഏഴ്‌ ധാതുഅഗ്നിയില്‍ പചിച്ച്‍ സപ്തധാതുക്കളാക്കി പരിണമിപ്പിയ്ക്കുന്നു. ഇങ്ങനെ പതിമൂന്ന്‍ അഗ്നികള്‍ ശരീരത്തില്‍ വര്‍ത്തിയ്ക്കുന്നു.


Saturday, December 15, 2018

III. Gunas

Disciple: What Guna is found in the physical body?

Guru: Tamoguna.

Disciple: What Guna is found in the Pranamaya Kosha?

Guru: Rajoguna.

Disciple: What is the Guna found in the Manomaya Kosha?

Guru: Sattva mixed with Tamas.

Disciple: What is the Guna found in the Vijnanamaya Kosha?

Guru: Sattva mixed with Rajas.

Disciple: What is the Guna found in the Anandamaya Kosha?

Guru: Sattva, technically called the Malina-Sattva (mixed with Rajas and Tamas) in contrast with Suddha-Sattva of which Maya is the embodiment.

Disciple: Where are the Karmendriyas located?

Guru: In the Pranamaya Kosha.

Disciple: Where are the Jnanendriyas located?

Guru: In the Manomaya Kosha.

Disciple: Where does Jnanasakti rest?

Guru: In the Vijnanamaya Kosha.

Disciple: Where does Iccha Sakti rest?

Guru: In the Manomaya Kosha (mind).

Disciple: Where does Kriya Sakti rest?

Guru: In the Pranamaya Kosha.

Disciple: Please illustrate the function of Jnana Sakti, Iccha Sakti and Kriya Sakti.

Guru: You get knowledge of milk through intellect. You come to know that milk nourishes the body. This is the work of the Jnana Sakti of the Vijnanamaya Kosha. Then a desire arises in the mind to possess milk. This is the work of the Iccha Sakti or the Manomaya Kosha. Then you exert to obtain milk. This is the work of the Kriya Sakti of the Pranamaya Kosha.

Friday, December 14, 2018

പരമാർത്ഥം

ഹരി ഓം

ശരീരത്തിന്റെ ഉള്ളില്‍ ഹൃദയഗഹ്വരത്തില്‍ ജനനമില്ലാത്ത ഒന്ന് നിത്യം വസിക്കുന്നു.

അതിന്റെ ശരീരം പൃഥ്വിയാണ്. അത് പൃഥ്വിക്കുള്ളില്‍ വസിക്കുന്നു വെങ്കിലും പൃഥ്വി അതറിയുന്നില്ല. ജലം അതിന്റെ ശരീരമാണ്. അത് ജലത്തിനുള്ളില്‍ വസിക്കുന്നുവെങ്കിലും ജലം അതറിയുന്നില്ല. അതിന്റെ ശരീരം തേജസ്സാണ്. അത് തേജസ്സിനുള്ളില്‍ വസിക്കു ന്നുവെങ്കിലും തേജസ്സ് അതറിയുന്നില്ല. അതിന്റെ ശരീരം വായുവാ ണ്. അത് വായുവിനുള്ളില്‍ താമസിക്കുന്നുവെങ്കിലും വായു അത് അറിയുന്നില്ല.

ആകാശം അതിന്റെ ശരീരമാണ്. അത് ആകാശത്തിനുള്ളില്‍ വസിക്കുന്നുവെങ്കിലും ആകാശം അതറിയുന്നില്ല. അതിന്റെ ശരീരം മനസ്സാണ്. അത് മനസ്സിനുള്ളിലാണ് വസിക്കുന്നതെങ്കിലും മനസ്സ് അതറിയുന്നില്ല.

ബുദ്ധി അതിന്റെ ശരീരമാണ്. അത് ബുദ്ധിക്കുള്ളില്‍ വസിക്കുന്നു വെങ്കിലും ബുദ്ധി അതിനെ അറിയുന്നില്ല. അതിന്റെ ശരീരം അഹങ്കാരമാണ്. അത് അഹങ്കാരത്തിനുള്ളിലാണ് വസിക്കുന്ന തെങ്കിലും അഹങ്കാരം അത് അറിയുന്നില്ല. ചിത്തം അതിന്റെ ശരീരമാണ്. അത് ചിത്തത്തിനുള്ളിലാണെങ്കിലും ചിത്തം അതറിയുന്നില്ല. അതിന്റെ ശരീരം അവ്യക്തമാണ്. അത് അവ്യക്തത്തിന്റെ ഉള്ളിലാണ് വസിക്കുന്നതെങ്കിലും അവ്യക്തം അതിനെ അറിയുന്നില്ല.

അതിന്റെ ശരീരം അക്ഷരമാണ്. അത് അക്ഷരത്തിനുള്ളിലാണ് വസിക്കുന്നതെങ്കിലും അക്ഷരം അതറിയുന്നില്ല. അതിന്റെ ശരീരം മൃത്യുവാണ്. അത് മൃത്യുവിന്നുള്ളിലാണ് വസിക്കുന്നതെങ്കിലും മൃത്യു അതിനെ അറിയുന്നില്ല. അതുതന്നെയാണ് ഇക്കാണുന്ന സര്‍വ ഭൂതങ്ങളുടെയും അന്തരാത്മാവ്. അതിന്റെ പാപങ്ങള്‍ നശിച്ചു പോയിരിക്കുന്നു. അതുതന്നെ ഏകനും ദിവ്യനുമായ നാരായണന്‍. ദേഹേന്ദ്രിയാദി അനാത്മ പദാര്‍ത്ഥങ്ങളും അതിനുമുപരി ഞാനെ ന്നും എന്റേത് എന്നും ഉള്ള ഭാവവും ഉണ്ട്. അത് ഭ്രമം മാത്രം. അതുകൊണ്ട് അറിവുള്ളവര്‍ ബ്രഹ്മനിഷ്ഠയാല്‍ ഈ അധ്യാസം അകലെയാക്കണം.

അധ്യാത്മോപനിഷത്ത്‌

Wednesday, December 12, 2018

വിശേഷേണയുള്ള ശ്രമത്തെയാണ്‌ വിശ്രമം എന്ന്‌ പറയുന്നത്‍.

സാധാരണ ഒരു ശ്രമം, ഒരു ജോലി,ഒരു പണി എടുത്തുകൊണ്ടിരിക്കുന്നതിനെ ശ്രമം എന്ന്‌ പറയും. പണിയെടുത്ത്‌ ക്ഷീണം തോന്നിയിട്ട്‍  ശാരീരിക ശ്രമങ്ങള്‍ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ അതിനെ വിശ്രമം എന്ന്‌ സാധാരണ പറയാറുണ്ട്‍. എന്നാല്‍ വിശേഷേണയുള്ള ശ്രമത്തെയാണ്‌ വിശ്രമം എന്ന്‌ പറയുക. എടുക്കുന്ന പണിയെ വിട്ട്‍ മറ്റൊരു വിശേഷപ്പെട്ട പണിയില്‍ ഏര്‍പ്പെടുക. അതാണ്‌ വിശ്രമം.   നമ്മുടെയൊക്കെ ശബ്ദകോശത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നതിനെയാണ്‌ വിശ്രമം എന്ന്‌ പറയുന്നത്‍.  ശ്രദ്ധിച്ച്‍ നോക്കിയാല്‍,  വിശ്രമം എന്ന്‌ പറയുന്നതും ഒരു ജോലിതന്നെയാണ്‌.  സൂക്ഷ്മമായി ചിന്തിച്ചാല്‍,  തൊരു ജോലിയാണോ ചെയ്തുകൊണ്ടിരിക്കുന്നത്‍, അതിനേക്കാള്‍ അധികം പ്രാധാന്യം വിശ്രമം എന്ന പണിക്കുണ്ട്‍.   വിശ്രമമെന്ന വാക്കിനെ വിശകലനം ചെയ്താമതി.. 

Monday, December 10, 2018

യോഗശാസ്ത്രപ്രകാരം നവഗ്രഹങ്ങൾ ഒമ്പതും നമ്മുടെ ശരീരത്തിലെ പല ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൂര്യൻ മൂലധാരത്തിലും,ചന്ദ്രൻ സ്വാധിഷ്ഠാ‍നത്തിലും ചൊവ്വ മണിപുരകത്തിലും, ബുധൻ അനഹതയിലും ,ഗുരു വിശുദ്ധിയിലും, ശുക്രൻ ബ്രൂമദ്ധ്യത്തിലും ആ‍ണ് .എന്നാൽ ശനിയാകട്ടെ മനുഷ്യ ശരീരത്തിൽ എറ്റവും ഉയർന്ന ഭാഗത്തുള്ള സഹസ്രര- ചക്രത്തിലുമാണ് കുടികൊള്ളുന്നത്. രാഹുവും കേതുവും ജീവനാഡികളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.

ഇതെല്ലാം ഒരു അന്ധവിശ്വാസമല്ലേ, എന്ന തെറ്റിധാരണ ഉണ്ടാകാം. അല്ലെന്നുള്ളതിനു തക്ക തെളിവാണ്  യോഗാസനം.

യോഗാസനം പരിശീലിക്കുന്ന ഒരാൾ  വസ്തവത്തിൽ  ചെയ്യുന്നത് ഈ ഗ്രഹങ്ങളെ നമസ്കരിക്കുകയാണ്. സൂര്യനമസ്കാരം അതിനൊരു ഉദാഹരണമാണ്.

Tuesday, December 4, 2018

എന്റെ ആത്മാവ്

മഹേശ്വര ! എന്റെ ആത്മാവാണ് നീ ,എന്റെ ബുദ്ധിയാണ് പാര്‍വതി .എന്റെ പ്രാണനാണ് നിന്റെ സേവകര്‍ .എന്റെ ശരീരം ആണ് നിന്റെ വീട്.എന്റെ കര്‍മ്മങള്‍ നിന്റെ പൂജ ,നിദ്ര ആണ് സമാധി .ഞാന്‍ പോകുന്നത് എല്ലാം പ്രദിക്ഷിണം.സംസാരിക്കുന്നത് എല്ലാം സ്തൂതികള്‍ .ഇപ്രകാരം ചെയ്യൂന്നത് എല്ലാം ആരാധന ആകൂന്നൂ .

ചുരൂക്കത്തില്‍ ശൂദ്ധ ഈശ്വര ഭാവനയില്‍ ചെയ്യൂന്ന ഏതൂ കര്‍മ്മവൂം പൂജയായി നമ്മളെ ഉദ്ധരിക്കുന്നു.

ശിവാനന്ദലഹരി

Monday, December 3, 2018

ഷഡാധാരവും അതിലെ ദേവതമാരും:-
<><><><><><><><><><><><><><><><><> 

മനുഷ്യശരീരത്തിലെ  നട്ടെല്ല് മൂലാധാരം മുതൽ സഹ്രസാരം വരെ വ്യാപിക്കുന്നു. ഇതിൽ (നട്ടെല്ലിൽ) 33 കശേരുക്കളാണ് ഉള്ളത്. ഈ നട്ടെല്ലുനിര തന്നെയാണ് മുപ്പത്തിമുക്കോടി ദേവന്മാരുടെയും ആവസസ്ഥാനമായ മേരു.

 നട്ടെല്ലുനിരകൾക്കുള്ളിലൂടെ മൂലാധാരം മുതൽ സഹസ്രാരം വരെ  വ്യാപിച്ചിരിക്കുന്ന സുഷുമ്നാനാഡിയാണ് ജന്തുശരീരത്തിലെ  സർവ്വശക്തികളെയും വഹിക്കുന്ന ശക്തി - സഞ്ചയപഥം നമ്മുടെ ശരീരത്തിലെ സകല പ്രവർത്തനങ്ങളും  ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നീ മൂന്നു ശക്തികളുടെ പരിണതഫലങ്ങളാണ്.

 ശാരീരിക പ്രവർത്തനങ്ങളെല്ലാംതന്നെ മൂലാധാരവും മസ്തിഷ്കവും തമ്മിലുള്ള ഒരു ശക്തിധാര പ്രവാഹത്തിൽ  സംഭവിക്കുന്നു. സുഷുമ്നാനാഡിയെ ചുവടിൽനിന്ന് മേൽഭാഗത്തു മസ്തിഷ്കം വരെയുള്ള ഭാഗത്തെ ആറ് ആധാരങ്ങൾ ആയി വിഭജിച്ചിരിക്കുന്നു.മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, ഇതിനെല്ലാം മീതെ മസ്തിഷകമാകുന്ന സഹാസ്രാരപത്മം സ്ഥിതി ചെയ്യുന്നു.

 നട്ടെല്ലിന്റെ കീഴിലുള്ള മൂലാധാരത്തിൽ സർപ്പാകാരമായ തന്റെ ശരീരത്തെ  മൂന്നുചുറ്റായിചുരുട്ടി അധോമുഖിയായി സാക്ഷാൽ ത്രിപുരിസുന്ദരിയായ കുണ്ഡലിനി ഉറങ്ങുന്നു.   ഇതിലെ മൂന്നുചുരുൾ മൂന്നു ഗുണത്തെയും ( സത്വരജസ്തമോ ഗുണങ്ങൾ )  അരചുരുൾ വികൃതികളേയും പ്രതിനിധാനം ചെയ്യുന്നു.

മൂലാധാരചക്രം :-
<><><><><><><>

ഗണപതിയെ മൂലാധാരക്ഷേത്രത്തിന്റെ അധിപതിയായി. കൽപിക്കുന്നു. ഇത് "ഭൂ" തത്ത്വത്തിന്റെ സ്ഥാനമാകുന്നു. "ലാ" എന്ന ബീജാക്ഷരം കൊണ്ട് തന്ത്രികർ ഇതിൽ  ന്യാസം കൽപിക്കുന്നു. ഇതിന് ബ്രഹ്മചക്രം എന്നും പേരുണ്ട്. ഇതിനു നാലു ദളങ്ങൾ ഉണ്ട്. തന്ത്രികർ വ, ശ, ഷ, സ, എന്നി ചതുരാക്ഷരങ്ങളെ ദളങ്ങളിൽ ന്യാസിക്കുന്നു. ഓരോ ദളത്തിന്റെയും ദേവതകൾ വരദ, ശ്രീ, ഷണ്ഡ, സരസ്വതി, ചക്രത്തിൽ കർണികയിൽ ഒരു ത്രികോണമുണ്ട് (കാമയോനി) ഇച്ച, ശക്തി, ക്രിയ, ഇങ്ങനെ ത്രിഗുണങ്ങളോടുകൂടിയതാണിത് . മൂലാധാരത്തിൽ ത്രിവലയത്തിനുള്ളിൽ ചതുർദളപത്മവും അതിനുള്ളിൽ ത്രികോണകർണികയും തന്മദ്ധ്യത്തിൽ പാവകപ്രഭപൂണ്ട കുണ്ഡലിനിയും ധ്യാനിക്കപ്പെടുന്നു. "കുണ്ഡലിനിതം" എന്ന ശബ്ദത്തിന് ചുറ്റപ്പെട്ടത് എന്നാണ് അർത്ഥം. മനുഷ്യശരീരത്തിലെ  ജീവാത്മാവിന്റെ സ്ഥാനം എന്നനിലയിലാണ് യോഗികൾ ആ സ്ഥാനത്തിൽ ഒരു കുണ്ഡലിത ശക്തിയെ സങ്കൽപിച്ചു വരുന്നത്. ഭാവനാ സൗകര്യാർത്ഥം ചുറ്റിക്കിടക്കുന്നു. ഒരു സർപ്പത്തിന്റെ രൂപം അതിനു കൽപ്പിച്ചിരിക്കുന്നുവെന്നു മാത്രം. അല്ലാതെ അവിടെ കീറി നോക്കിയാൽ ഒരു ഒരു പത്മത്തെയോ സർപ്പത്തെയോ കാണാൻ കഴിയില്ല , അവ തത്ത്വങ്ങളുടെ പ്രതീകങ്ങൾ  മാത്രമാണ്.

സ്വാധിഷ്ഠാനചക്രം :-
<><><><><><><><> 

ഇതിൽ ബ്രഹ്മാവാണ് ദേവത ഇതിന് ആറ് ദളങ്ങൾ ഉണ്ട്. പവിഴമൊട്ടുപോലെ പ്രകാശിക്കുന്നതും പശ്ചിമാഭിമുഖമായ ശിവലിംഗത്തെ ധ്യാനിക്കണം. ലോകത്തെ മുഴുവൻ  ആകർഷിക്കുവാനുള്ള ശക്തി ഈ ആധാരത്തിലെ സമാധിജയം കൊണ്ട് സിദ്ധിക്കുന്നു.  രത്നപ്രകാശത്തോടെ കുങ്കുമവർണ്ണത്തിൽ ആറു ദളങ്ങളിൽ ബ, ഭ, മ, യ, ര, ല,  (യഥാക്രമത്തിൽ ബന്ധിനി, ഭദ്രകാളി, മഹാമായ, യശസ്വിനി, രമ, ലംബോഷ്ഠി )  എന്നീ അക്ഷരങ്ങൾ ന്യാസിക്കുന്നു. ഇതിന്റെ സ്ഥാനം ലിംഗദേശത്തിനു പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കളായിട്ടു വരും. ബീജാക്ഷരം "വം"  ഷഡ്ചക്രങ്ങളിൽ ചക്രംതോറും അഭ്യന്തരങ്ങളിൽ ഈരണ്ടു  ഗ്രന്ഥികൾ വീതമുണ്ട്. മൂലാധാരപത്മത്തിന്റെ  അധോഗ്രന്ഥി മൂലാധാരചക്രവും ഉപരിഗ്രന്ഥി സ്വാധിഷ്ഠാനചക്രവുമാകുന്നു. ലളിതാസഹസ്രാനാമത്തിൽ  " മൂലാധാരൈകനിലയാ ബ്രഹ്മഗ്രന്ഥി വിഭേദിനി"  എന്ന് ദേവിയെ സ്തുതിക്കുന്നുണ്ട് . ഇവിടെ ബ്രഹ്മഗ്രന്ഥി വിഭേദിനിയായിട്ട്  കൽപ്പിച്ചത് സ്വാധിഷ്ഠാന പത്മാന്തർഗതയായ ദേവിയെയാണ്. ഇവിടെ ജലതത്ത്വം , സിന്ദൂരത്തിന്റെ നിറം.

മണിപൂരകചക്രം :-
<><><><><><><><>
ഇതിൽ വിഷ്ണുവാണ് ദേവത. സ്വാധിഷ്ഠാനചക്രത്തിൽ നിന്നും പത്തരയംഗുലം മുകളിൽ സ്ഥിതിചെയ്യുന്ന മണിപൂരക ചക്രത്തിന് 10 ദളങ്ങൾ  ഉണ്ട്. ഡ,ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ( 10 അക്ഷരങ്ങൾ )  ഡമരി,  ഢംകാരി, ണാമരി, താമസി, സ്ഥാണി, ദാക്ഷായണി, ധാത്രി, നാരായണി,  പർവ്വതി, ഫട്കാരി, എന്നീ  ശക്തിദേവതകൾ. ശക്തേയ ഉപാസകർ ദേവിയെ ഈ മണിപൂരക പീഠത്തിൽ ആവാഹിച്ചിരുത്തി . രത്നാഭരണങ്ങൾ കൊണ്ട് അലങ്കരിച്ച് പൂജിക്കുന്നു. ഇവിടെ അഗ്നിതത്ത്വം. ബീജാക്ഷര മന്ത്രം "രം" മഞ്ഞനിറം.

അനാഹത ചക്രം :-
<><><><><><><><
ഇതിൽ രുദ്രനാണ് ദേവത, ഹൃദയത്തിൽ അധോമുഖവും അവികസിതവും ആയി ഒരു പത്മത്തെ ആദ്യം ഭാവന ചെയ്യണം. പ്രാണായാമ പ്രത്യാഹാര ധാരണങ്ങൾകൊണ്ട് അതിനെ ഊർദ്ധ്വമുഖമാക്കണം.( സങ്കലപ്പം കൊണ്ട് ഉയർത്തണം )  സങ്കൽപ്പം കൊണ്ട് തന്നെ അതിനെ വികസിപ്പിക്കുകയും വേണം. മണിപൂരകത്തിൽനിന്ന്  14 അംഗുലം മുകളിൽ മിന്നൽപ്പിണറിന്റെ ശോഭയോടെ വർത്തിക്കുന്നു. ഇതിന് 12 ദളങ്ങളാണുള്ളത്. ക,ഖ,ഗ, ഘ, ങ,ച, ഛ, ജ, ഝ, ഞ, ട, ഠ, യഥാക്രമം കാളരാത്രി, ഖാവിത്രി, ഗായത്രി, ഘണ്ടാധാരിണി, ജാർണ്ണ, ചണ്ഡാ, ഛായ, ഝംകാരി, ജ്ഞാനരൂപാ, ടംകസ്ഥാ, ഠംകാരി, എന്നീ ശക്തി ദേവതകൾ ആണ്. ഇതിന് വിഷ്ണുഗ്രന്ഥിയെന്നും എന്നും പറയുന്നു.

വിശുദ്ധി ചക്രം:-
<><><><><><><>

ഇതിൽ മഹാദേവനാണ് ദേവത. അനാഹതത്തിൽ നിന്നും 6 അംഗുലം മുകളിലായി കണ്ഠത്തിൽ ആണ് വിശുദ്ധി ചക്രം, ഇതിന് ചാരനിറമാണ്, 16 ദളങ്ങൾ ഉണ്ട്. അ, ആ, ഇ, ഈ, ഉ, ഊ, ഋ, ഋൗ, നു, നൗ, എ, ഐ, ഒ, ഔ, അം,  അഃ യഥാക്രമം അമൃത, ആകർഷണി, ഇന്ദ്ര, ഈശാനി, ഉമാ, ഊർദ്ധ്വകേശി, ഋദ്ധിത, ഋനപാനുതി, നൗതാ, ഏകപാദാ, ഐശ്വര്യ, ഓങ്കാകരി, ഓഷാധാത്മിക,  അംബിക, അക്ഷയ എന്നീശക്തി ദേവതകൾ, ജീവൻ  പരിശുദ്ധമാക്കുന്ന ഇടം. ഗുരുലാഭം ഉണ്ടാകുമെന്നർത്ഥം, അതിനാലാണ് വിശുദ്ധി എന്നപേർ വന്നത് . ആകാശതത്ത്വം , ബീജാക്ഷരമന്ത്രം "ഹം" .

ആജ്ഞാചക്രം :-
<><><><><><>

ഇതിൽ സദാശിവനാണ് ദേവത. വിശുദ്ധിയിൽ നിന്നും 9 അംഗുലം മുകളിലായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലാണത്രെ ഉഢ്യാണ പീഠം. ഇവിടെ മഹാകാലൻ , ഹാകിനി,  എന്നിവർ വസിക്കുന്നു.  രണ്ട് അക്ഷരങ്ങളാണുള്ളത്. ഹ, ക്ഷ, ഹംസവരി, ക്ഷമ എന്നീ ശക്തിദേവതകൾ. അജ്ഞയുടെ കർണ്ണികാ മദ്ധ്യത്തിൽ അനന്തകോടി പ്രഭയോടെ  കാണപ്പെടുന്ന തേജസ്സത്രെ തുരീയലിംഗം. എന്നാൽ ഇതിന് താഴെയുള്ള ആറാധാരങ്ങളേയും മുകളിലുള്ള ആറാധാരങ്ങളേയും സൂചിപ്പിക്കുന്ന രണ്ട് ദളങ്ങൾ നാലു ദളങ്ങളെന്നും പക്ഷാന്തരമുണ്ട്. മുകളിലത്തെ ആറാധാരങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമാണ്. സാധകൻ സ്വാനുഭാവത്തിൽ നേടിയേടുക്കേണ്ടതു മാത്രം. അവ (1) കൈലാസം, (2)ബോധിനി, (3) ബിന്ദു, (4) നാദം, (5) ശക്തി, (6) സഹസ്രാരം. ഇതിൽ സഹസ്രാരം ഒഴിച്ച് അഞ്ചും നെറ്റിയിൽ ആണ്ണ്, ആജ്ഞയിൽ  ചന്ദ്രന്റെ കലകൾ 64 ആണ്ണ്, ഇതിനെ ബ്രഹ്മഗ്രന്ഥി എന്നും പറയുന്നു .  വെള്ളനിറം  ബീജാക്ഷര മന്ത്രം സ്വം.

സഹസ്രാരം :-
<><><><><>

ഇത് സകല വർണ്ണങ്ങളോടു കൂടി സരവ്വ ദേവത മയമായിരിക്കുന്നു. എന്നാൽ ഇതു  അധോമുഖമാണ്( കമഴ്ത്തിവെച്ച താമർപൂ പോലെ)  സഹദ്രാര കർണികയിൽ  പശ്ചിമാഭിമുഖമായിരിക്കുന്ന ഒരു ത്രികോണമുണ്ട്., ഇത്  കുങ്കുമവർണ്ണമായിരിക്കുന്നു . ആ ത്രികോണ  യോനിയുടെ ഉള്ളിലേക്ക് സുഷ്മനയുടെ അഗ്രദ്വാരത്തോടുകൂടി  കടന്നിരിക്കുന്നതിനെ ബ്രഹ്മരന്ധ്രമെന്നു പറയുന്നു. ദക്ഷിണഭാഗത്ത് പിംഗളാ വാമഭാഗത്ത് ഇഡ, മദ്ധ്യേ സുഷുമ്ന ഇവമൂന്നും ഒന്നായി  സംഗമിക്കുന്നു.  ബ്രഹ്മന്ധ്രത്തി;ൽ ഇഡയിൽ  ചന്ദ്രകലയും, പിംഗളയിൽ സൂര്യകലയും,  സുഷുമ്നയിൽ  അഗ്നികലയും  വർത്തിക്കുന്നു,.

ഗംഗയും, യമുനയും, സരസ്വതിയും  ഒത്തു ചേരുന്നിടമാണ്. അതായത് ത്രിവേണി (ബ്രഹ്മരന്ധ്രം)  അവിടെ സ്നാനം ചെയ്യുന്നവൻ കാലത്തായാൽപ്പോലും അപ്പോൾ തന്നെ മോക്ഷമടയുന്നു.

Friday, November 30, 2018

ഈ അവിദ്യ  അജ്ഞാനം എന്റെ ഗൃഹിണിയാണ്. അവള്‍ അനാദിയും നിത്യഹരിതയായ തരുണിയും അനിര്‍വചീനയമായ ഗുണങ്ങളോട്കൂടിയവളും ആണ്. അവളുടെ ആകാരവും വ്യാപ്തിയും അപരിമേയമാണ്.

 അജ്ഞാനത്താല്‍ നിദ്രാവശഗരാകുന്നവരുടെ അരികില്‍ അവള്‍ സ്ഥിതിചെയ്യുന്നു. സ്വസ്വരൂപബോധം കൊണ്ട് ഉണര്‍ന്നിരിക്കുന്നവരില്‍ നിന്നും അവള്‍ വളരെ അകലെയാണ്. ഞാന്‍ (സ്വസ്വരൂപജ്ഞാനം) ഉറങ്ങുമ്പോള്‍ അവള്‍ ഉണര്‍ന്നിരിക്കുന്നു.

എന്നില്‍ നിന്നെടുക്കുന്ന സത്ത്വം കൊണ്ട് (എന്നോടുള്ള ആശ്രയം കൊണ്ട്) അവള്‍ ഗര്‍ഭം ധരിക്കുന്നു. ജഗദ്‌രൂപത്തിലുള്ള അഷ്ടവികാരഭ്രൂണം അവളുടെ ഗര്‍ഭപാത്ര ത്തില്‍ വളരുന്നു.

ഉഭയസംഗം കൊണ്ട് ആദ്യം ഉണ്ടാകുന്നത് ബുദ്ധിതത്ത്വമാണ്. ബുദ്ധിതത്ത്വത്തില്‍ നിന്ന് മനസ്സ് സൃഷ്ടിക്കപ്പെടുന്നു. മനസ്സിന്റെ ചങ്ങാതി മമതയെന്നു പേരുള്ള ഒരു യുവസുന്ദരിയാണ്. അവരുടെ ചേര്‍ച്ചകൊണ്ട് അഹങ്കാരതത്ത്വം ജനിക്കുന്നു. ഇതോടൊപ്പം പഞ്ചമഹാഭൂതങ്ങളും ദൃശ്യമാകുന്നു.

ഈ ഘടകങ്ങളെല്ലാം ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളുമായി ബന്ധപ്പെട്ടതാകയാല്‍ ഈ ഘടങ്ങളോടൊപ്പം ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും ഉടലെടുക്കുന്നു. ഇപ്രകാരം സൂക്ഷ്മപ്രകൃ തിയില്‍ സൃഷ്ടിക്കപ്പെട്ട അഷ്ടവികാരങ്ങളും പഞ്ചമഹാഭൂതങ്ങളും വിഷയേന്ദ്രിയങ്ങളും ത്രിഗുണങ്ങളോടൊപ്പം ചേര്‍ന്ന് ഗര്‍ഭപിണ്ഡം ഉണ്ടാകുന്നു. തത്സമയം വാസനാബദ്ധമായ സൂക്ഷ്മജീവന്‍ അതിന്റെ പ്രാരാബ്ധമനുസരിച്ച് ഗര്‍ഭപിണ്ഡത്തില്‍ പ്രവേശിക്കുന്നു. ഇങ്ങനെയാണ് ജീവാത്മാവിന്റെ ഉല്‍പ്പത്തി.

ജ്ഞാനേശ്വരി

Monday, November 26, 2018

രാവണന്റെ പാപങ്ങൾ

രാവണന്‍റെ പാപങ്ങള്‍ 1.ദിഗ്വിജയത്ത്തില്‍ തോല്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അനാര്‍ഭനെയന്‍ എന്ന രാജാവിനെ പിന്നില്‍ നിന്നും കുത്തി കൊന്നു .2.ബ്രാഹ്മണ കുലത്തില്‍ പിറന്നു എങ്കിലും മദ്യം മാംസം കഴിച്ചു .3.നന്ദികെശ്വരനെ കളിയാക്കി ശാപം വാങ്ങി .4.വിഷ്ണു ഭക്ത ആയ വേദ വതിയെ മാന ഭംഗം ചെയ്യാന്‍ ശ്രമിച്ചു --ശാപം നേടി 5.തപസ്സു ചെയ്യുന്ന ശുമങ്ങലയെ മുടിയില്‍ പിടിച്ചു മാന ഭംഗം ചെയ്യാന്‍ ശ്രമിച്ചു -അവര്‍ ദേഹ ത്യാഗം ചെയ്തു .6.സ്വര്‍ഗത്തില്‍ പോയി രംഭയെ കടന്നു പിടിച്ചു -ഇന്ദ്രന്‍ പിടിച്ചു മാറ്റി 7.രാവണന്റെ ജ്യേഷ്ടന്‍ കുബേരന്റെ മകന്‍ നളകുബെരന്‍ രംഭയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് മുടക്കി .8.രാവണന്‍റെ മകന്‍റെ ഭാര്യയെ കടന്നു പിടിച്ചു 9.ശൂര്‍പ്പണഖയുടെ ഭര്‍ത്താവു വിദ്യുത് ജിനെ പീഡിപ്പിച്ചു കൊന്നു .10.രാവണന്‍റെ ഭാര്യയുടെ സഹോദരി "മയ " യെ പീഡിപ്പിച്ചു 11ശംബരനറെ ഭാര്യ മയ യെ പ്രാപിക്കാന്‍ ശംബരനെ കൊന്നു 12 .ലങ്കാ രാജാവ് ആകുന്നതിനു മാല്യവാനെയും സുമാലിയെയും ചതിച്ചു.13.പുഷ്പക വിമാനം തട്ടിയെടുത്തു 14.സീതയെ അപഹരിച്ചു ........

Thursday, November 22, 2018

നക്ഷത്രം ദേവത

ജന്മ നക്ഷത്രം അനുസരിച്ച് ഇഷ്ട ദേവതാ ഭജനം
====================================

അശ്വതി -ഗണപതി

ഭരണി -ശിവന്‍

കാര്‍ത്തിക -മേടം രാശി -സുബ്രഹ്മണ്യന്‍ -ഇടവം രാശി ദുര്‍ഗ

രോഹിണി -കൃഷ്ണന്‍ ,മഹാവിഷ്ണു

മകയിരം -ദുര്ഗ /മഹാ ലക്ഷ്മി

തിരുവാതിര -ശിവന്‍

പുണര്‍തം -കൃഷ്ണന്‍

പൂയം -മഹാവിഷ്ണു /മുരുകന്‍

ആയില്യം -നാഗരാജാവ് ,നാഗയക്ഷി ,ശിവന്‍

മകം -മഹാവിഷ്ണു ,പിതൃക്കള്‍ ,ശിവന്‍

പൂരം -ശിവന്‍

ഉത്രം -ധര്‍മ ശാസ്താവ് ,അയ്യപ്പന്‍

അത്തം -ഗണപതി ,ആദിത്യന്‍

ചിത്തിര -ഭദ്രകാളി ,വിഷ്ണു

ചോതി -ഹനുമാന്‍

വിശാഖം -ബ്രഹ്മാവ്‌ /വിഷ്ണു

അനിഴം -ഭദ്രകാളി

തൃക്കേട്ട -ഇന്ദ്രന്‍ ,വിഷ്ണു

മൂലം -ശിവന്‍

പൂരാടം -വരുണന്‍ -വിഷ്ണു

ഉത്രാടം -ശിവന്‍

തിരുവോണം -മഹാ വിഷ്ണു

അവിട്ടം -ഭദ്രകാളി /ദേവി ഏതു എങ്കിലും

ചതയം -ശനി ദേവന്‍ ,വരുണന്‍

പൂരുട്ടാതി -ഭദ്രകാളി ,ശനീശ്വരന്‍

ഉതൃട്ടാതി -കൃഷ്ണന്‍ ,ശനീശ്വരന്‍

രേവതി -വിഷ്ണു ,കൃഷ്ണന്‍ ,ദേവി

1.ജന്മ നക്ഷത്രം അനുസരിച്ച് ഉള്ളത് ആണ് .

2.ഒന്നില്‍ കൂടുതല്‍ ഇഷ്ട ദേവത ഉള്ള നക്ഷത്രങ്ങള്‍ക്ക് ഏതു എങ്കിലും ഒന്ന് എടുക്കാം

3.നിങ്ങള്ക്ക് പ്രശ്നം എന്തെങ്കിലും വരുമ്പോള്‍ ആദ്യം ആയി വിളിക്കുന്നത് ഏതു ദേവന്‍ /ദേവി ആണ് എങ്കിലും അത് ഇഷ്ട ദേവത ആയി എടുക്കാം .ആ ദേവന്‍ /ദേവി കഴിഞ്ഞ ജന്മത്തില്‍ നിന്നും തുടരുന്നത് ആണ് .

4.ചില പുസ്തകങ്ങളില്‍ വ്യത്യാസം ചിലപ്പോള്‍ കാണും .കാല ദേശങ്ങള്‍ അനുസരിച്ച് മാറ്റം വരാം .എല്ലാം ഒന്ന് തന്നെ ആണല്ലോ .

കടപ്പാട് -സമ്പൂര്‍ണ നക്ഷത്ര ഫലം

ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം

ദേഹ ബുദ്ധ്യാ തു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശകം
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതി മേ നിശ്ചിതാ മതി    II

രാമായണത്തിൽ ഹനുമാന്റെ മഹാത്മ്യം കാണിക്കുന്ന ശ്ലോകമാണ്  മേലെഴുതിയത്. ദേഹബുദ്ധി കൊണ്ട് നോക്കുമ്പോൾ അങ്ങയുടെ ദാസനായും, ജീവബുദ്ധി കൊണ്ട് നോക്കുന്നോൾ ഈ പ്രപഞ്ചം രാമനായും, അപ്പോൾ അങ്ങയുടെ [രാമന്റെ] തന്നെ അംശമായും, ആത്മബുദ്ധിയാൽ ആ രാമൻ തന്നെയാണ് ഞാൻ എന്ന ഉറച്ച ബുദ്ധിയുമാണ്.

ശരീരബോധത്തില്‍ ഞാന്‍ അങ്ങയുടെ ദാസന്‍ (ദ്വൈതം). ജീവബോധത്തില്‍ ഞാന്‍ അങ്ങയുടെ അംശം (വിശിഷ്ടാദ്വൈതം). ആത്മബോധത്തില്‍ ഞാനും അങ്ങയും ഒന്ന് (അദ്വൈതം). ഇത്ര മനോഹരമായി ദ്വൈത, വിശിഷ്ടാദ്വൈത, അദ്വൈതങ്ങളെ മറ്റാർക്ക് വർണ്ണിക്കാനാകും.

ഇതാണ് ഒരു ഭക്തന്റെ ലക്ഷണം. ഇങ്ങനെയുള്ള ആ മഹാഗുരു നാമേവരുടെയും അജ്ഞാനമകറ്റിടട്ടെ. 🙏

പുര്യഷ്ടകം

പഞ്ചകോശങ്ങള്‍, പുര്യഷ്ടകം
-------------------------------------------
അന്നമയം, പ്രാണമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാണ് പ ഞ്ചകോശങ്ങള്‍. അന്ന രസത്താല്‍ പുഷ്ടി പ്രാപിക്കുന്നതും പൃഥ്വിയില്‍ വിലയം പ്രാപിക്കുന്നതുമാണ് അന്നമയ കോശം. അതു തന്നെയാണ് സ്ഥൂലശരീരം.

കര്‍മ്മേന്ദ്രിയ  സഹിതമായ അഞ്ചു വിധത്തിലുള്ള പ്രാണങ്ങളാണ് പ്രാണമയ കോശം. ജ്ഞാനേന്ദ്രിയ സഹിതമായ മനസ്സാണ് മനോമയ കോശം. ഈ മൂന്നു കോശങ്ങളും ചേര്‍ന്നുള്ളതാണ് ലിംഗ ശരീരം.

സ്വരൂപജ്ഞാനമാണ് ആനന്ദമയ കോശം. ഇതാണ് കാരണ ശരീരം.

ഇപ്രകാരം അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും പഞ്ചപ്രാ ണങ്ങളും പഞ്ചഭൂതങ്ങളും നാല് അന്തഃകരണങ്ങളും കാമം കര്‍മ്മം അവിദ്യ എന്നിവയും ഉള്‍പ്പെടുന്നതാണ് പുര്യഷ്ടകം എന്നു പറയുന്നത്.

പുര്യഷ്ടകം

പുര്യഷ്ട്കം - സൂക്ഷ്മശരീരം


പുര്യഷ്ടകമെന്നാൽ പുരിയെ സംബന്ധിക്കുന്ന എട്ടെണ്ണമെന്നർത്ഥം, പുരിയെന്നാൽ  പുരം, ഈ ശരീരമാണ് പുരം വസിക്കാനുള്ള ഇടമെന്നാർത്ഥം. ആർക്ക് വസിക്കുവാൻ?  ആത്മാവിന് വസിക്കാനുള്ള ഗൃഹമാണ് ശരീരം. അതിനാലിത് പുരമായി പുരത്തെ സംബന്ധിക്കുന്ന എട്ടണ്ണമാണ് പുര്യഷ്ട്കം. അതേതാണ്... ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും കൂടിയ ഒന്ന്, കർമ്മേന്ദ്രിയങ്ങളഞ്ചും കൂടിയ മറ്റൊരു സമൂഹം. അഞ്ചു പ്രാണനും ചേർന്ന മൂന്നാമത്തെ കൂട്ടം. അപഞ്ചീകൃതമായ ഭൂതങ്ങളിൽ അഞ്ചെണ്ണം ചേർന്നമറ്റൊരു സമൂഹം. ബുദ്ധി മുതലായ നാല് ആന്തകരണങ്ങൾ അഞ്ചാമത്തെ സമൂഹം . അവിദ്യ, കാമം, കർമ്മം, എന്നി മൂന്നെണ്ണം വേറെയും. ഇങ്ങനെ ഇരുപത്തേഴു ഘടകങ്ങൾ ചേർന്നതാണ് പുര്യഷ്ട്കം. ഇതിനെ സൂക്ഷമശരീരമെന്നും വിളിക്കുന്നു. സ്ഥൂലശരീരം നശിച്ചതിനു ശേഷവും നിലനിൽക്കുന്നു.. ജ്ഞാനം സിദ്ധിച്ച് മുക്തനാകുന്നതുവരെ ഇതു നിലനിൽക്കും.

Wednesday, November 21, 2018

ദേഷ്യം തന്നെ രണ്ടുവിധമുണ്ട്; ഒന്ന് സ്വമേധയാ ഉണ്ടാകുന്ന കോപം; മറ്റേത്, ആരോടാണോ ദേഷ്യം പ്രകടിപ്പിക്കുന്നത്, അയാളുടെ നന്മയെക്കരുതി പുറമേക്ക് അറിഞ്ഞു പ്രകടിപ്പിക്കുന്ന ദേഷ്യം.

 ആദ്യത്തേതിൽ സ്വാർത്ഥതയുടെ പിൻബലമുണ്ട്; താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാതെവരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഈർഷ്യയും, നിരാശയുമൊക്കെയാണ് ഇതിനുപുറകിലുള്ളത്. അത് കേൾക്കുന്നയാൾക്കും ദേഷ്യപ്പെടുന്നയാൾക്കും അപകടമാണ് ഭവിക്കും. രണ്ടാമത്തെ വിഭാഗത്തിൽ രണ്ടാമത്തെയാളുടെ നന്മ മാത്രമാണ് ലക്‌ഷ്യം; ദേഷ്യം പ്രകടിപ്പിക്കുന്നയാളുടെയുള്ളിൽ അതു യാതൊരു പ്രകമ്പനവും ഉണ്ടാക്കുന്നുമില്ല.

അടക്കാൻ പറ്റാത്ത ദേഷ്യം ഒരാൾക്കുവരുന്നുവെങ്കിൽ, അതേ ദേഷ്യഭാവംതന്നെ അയാൾ മറ്റാളുകളോടും പ്രകടിപ്പിക്കുന്നുവെങ്കിൽ അറിഞ്ഞുകൊള്ളുക; അയാളിൽ സ്വാർത്ഥതയുടെ കടന്നാക്രമണമുണ്ട്. ഈ ഭാവം വൻ അപകടം ക്ഷണിച്ചുവരുത്തും, അയാൾക്കും അയാളുമായി ബന്ധപ്പെട്ട എല്ലാവർക്കും.

ധർത്യാഗമനം
******************

 ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച ശുക്ലാണു സ്‌ത്രീരജസ്സുമായി കൂടിച്ചേര്‍ന്ന്‌ ഗര്‍ഭസ്‌ഥ ശരീരത്തിന്റെ ഉല്‌പത്തിക്കു കാരണമാകുന്നു. പഞ്ചഭൂതാത്മകമായ ആ ജീവന്‌ ഒരുമാസംകൊണ്ട്‌ തലയും, രണ്ടുമാസംകൊണ്ട്‌ കൈകള്‍ തുടങ്ങിയ പ്രധാന അവയവങ്ങളും, മൂന്നാംമാസത്തില്‍ നഖം, രോമം, അസ്‌ഥികള്‍, തൊലി, സ്‌ത്രീപുരുഷ ലിംഗഭേദം, അസ്‌ഥിദ്വാരങ്ങളുള്ള അംഗങ്ങള്‍ എന്നിവയുണ്ടാകുന്നു.

നാലാംമാസത്തില്‍ സപ്‌തധാതുക്കളും, 5-ാം മാസത്തില്‍ വിശപ്പും, ആറാംമാസത്തില്‍ ഗര്‍ഭസ്‌ഥ ശിശു മറുപിള്ളയാല്‍ മൂടപ്പെടുകയും വയറിന്റെ വലതുഭാഗത്തേക്ക്‌ തിരിയുകയും ചെയ്യുന്നു. ഏഴാംമാസത്തില്‍ സുഖദുഃഖാദി ജ്‌ഞാനങ്ങളുണ്ടാകുന്ന ആ ജീവന്‍ തന്റെ ശിരസ്സും കുക്ഷിയിലൊതുക്കി പുറകും കഴുത്തും കുനിഞ്ഞ്‌ കൈകാലുകള്‍ ഇളക്കാന്‍ കഴിയാതെ ബന്ധനസ്‌ഥനെപ്പോലെ കിടക്കുന്നു. അവിടെ അവന്‌ ഈശ്വര ഗത്യാല്‍ സ്‌മരണശക്‌തി ഉണ്ടാവുകയും പൂര്‍വ്വജന്മ കര്‍മ്മങ്ങള്‍ ഓര്‍മ്മിച്ച്‌ നെടുവീര്‍പ്പിടുകയും ചെയ്യുന്നു.

അങ്ങനെ ഈശ്വരസ്‌മരണയില്‍ മുഴുകിയവനും ഋഷി തുല്യനുമായ ആ ജീവന്‍ 10-ാം മാസത്തില്‍ പ്രസൂതിമാരുതനാല്‍ നയിക്കപ്പെട്ടവനായി ഭൂമിയില്‍ ജനിക്കുന്നു.
പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ചമഹാഭൂതങ്ങളെന്ന്‌ പറയുന്നു. ജീവശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാകുന്നു.

ത്വക്ക്‌, അസ്‌ഥികള്‍, നാഡികള്‍, രോമം, മാംസം എന്നീ പഞ്ചഗുണങ്ങള്‍ ഭൂമിയുടേയും ഉമിനീര്‌, മൂത്രം, ശുക്ലം, മജ്‌ജ, രക്‌തം എന്നീ പഞ്ചഗുണങ്ങള്‍ ജലത്തിന്റേയും വിശപ്പ്‌, ദാഹം, ആലസ്യം, നിദ്ര, കാന്തി എന്നീ പഞ്ചഗുണങ്ങള്‍ അഗ്നിയുടേയും ആകുഞ്ചനം, ധാവനം, ലംഘനം, പ്രസാരണം, ചേഷ്‌ടിതം എന്നീ പഞ്ചഗുണങ്ങള്‍ വായുവിന്റേയും ശബ്‌ദം, ഛിദ്രം, ഗാംഭീര്യം, ശ്രവണേന്ദ്രിയ സംശ്രയത എന്നീ പഞ്ചഗുണങ്ങള്‍ ആകാശത്തിന്റേതുമാകുന്നു.

മനസ്സ്‌, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ ചതുര്‍ഗുണങ്ങള്‍ പൂര്‍വ്വജന്മ വാസനയാല്‍ അധിഷ്‌ഠിതമാകയാല്‍ അവയെ അന്തഃക്കരണമെന്ന്‌ വിളിക്കുന്നു. ചെവി, തൊലി, കണ്ണ്‌, മൂക്ക്‌, നാക്ക്‌, ഇവയഞ്ചും ജ്‌ഞാനേന്ദ്രിയങ്ങളും വാക്ക്‌, കൈയ്‌, കാല്‌, മലദ്വാരം, ലിംഗം ഇവയഞ്ചും കര്‍മ്മേന്ദ്രിയങ്ങളുമാകുന്നു. ദിക്കുകള്‍, വായു, സൂര്യന്‍, വരുണന്‍, അശ്വിനി ദേവകള്‍ എന്നിവര്‍ ക്രമേണ ജ്‌ഞാനേന്ദ്രിയത്തിന്റേയും അഗ്നി, ഇന്ദ്രന്‍, വിഷ്‌ണു, യമന്‍, പ്രജാപതി എന്നിവര്‍ കര്‍മ്മേന്ദ്രിയത്തിന്റേയും ദേവതകളാകുന്നു

മനുഷ്യശരീരം ശാസ്‌ത്രലോകത്തിനെന്നും കൗതുകം നിറഞ്ഞതാണ്‌. തിരിച്ചറിവ്‌ ഉണ്ടായ കാലം മുതല്‍ക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വര അവനെ മറ്റു ജീവികളില്‍നിന്ന്‌ വ്യത്യസ്‌തനാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്‌. അനേകം യോനികളില്‍ പിറന്ന്‌ സുഖദുഃഖ നരകയാതനകള്‍ക്കുശേഷം ദുര്‍ല്ലഭമായ ജീവന്‍ മനുഷ്യയോനിയില്‍ പിറന്നാല്‍ അത്‌ പരമാര്‍ത്ഥപുണ്യം തന്നെ.


അസ്ഥി, ചര്‍മ്മം, നാഡി, രോമം മാംസം എന്നിവ പൃഥ്വിയുടെ  അംശങ്ങളാണ് .  മൂത്രം,  കഫം,  രക്തം, ശുക്ലം,  വിയര്‍പ്പ്  എന്നിവ  ജലാംശങ്ങളാണ്.  വിശപ്പ്,
ദാഹം,  ആലസ്യം,  മോഹം,  മൈഥുനം  ഇവ  അഗ്നിയുടെ  അംശങ്ങളാകുന്നു.  പ്രചാരണം,  വിലേഖനം, സ്ഥൂലാദികള്‍,  ഉന്മേഷനിമേഷങ്ങള്‍  എന്നിവ  വായു വിന്റെ അംശങ്ങളാണ് .  കാമം,  ക്രോധം,  ലോഭം, മോഹം  ഭയം  എന്നിവ  ആ കാശത്തിന്റെ  അംശങ്ങളാകുന്നു.

ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവ പൃഥ്വിയുടെ ഗുണങ്ങളാണ്. ശബ്ദം, സ്പര്‍ശം, രസം എന്നിവ ജലത്തിന്റെ  ഗുണങ്ങളാണ്.  ശബ്ദം, സ്പ ര്‍ശം,  രൂപം  എന്നിവ അഗ്നിയുടെ ഗുണങ്ങളാകുന്നു. ശബ്ദവും സ്പര്‍ശവും വായുവിന്റെ ഗുണങ്ങള്‍. ശബ്ദം മാത്രം ആകാശത്തിന്റെ ഗുണവും.

(ശാരീരികോപനിഷത്ത്)

Monday, November 19, 2018

പിത്രുദോഷ സൂചനകള്‍ /നിമിത്തങ്ങള്‍

I.സന്താനങ്ങള്‍ ഇല്ലാതെ വരുക .അല്ലെങ്കില്‍ സന്താനങ്ങള്‍ക്ക് ദുഃഖം ,കുഴപ്പങ്ങള്‍ തുടരെ വരുക

II.കുടുംബത്തില്‍ ഓരോരുത്തര്‍ക്കും മാറി മാറി രോഗം വരുക .രോഗം വീട്ടില്‍ നിന്ന് ഒഴിയാതെ വരുക

III.കുടുംബകലഹം നിരന്തരം

IV.എല്ലാം ഉണ്ടായിട്ടും മനശാന്തി ഇല്ല

V.വിവാഹ പ്രായം ആയവര്‍ക്ക് എത്ര ശ്രമിച്ചാലും വിവാഹം ആകുന്നില്ല

VI.ധനം എത്ര ഉണ്ടാക്കിയാലും മിച്ചം ഒന്നും ഇല്ല്ലാതെ വരുക

VII.കോടതി വ്യവഹാരങ്ങള്‍ നീണ്ടു പോവുക

VIII.തനിച്ചു ഉറങ്ങാന്‍ ഭയം ഉണ്ടാവുക

IX.മരിച്ചുപോയവര്‍ സ്വപ്നത്തില്‍ വന്നു കൊണ്ടിരിക്കുക

X.നിരന്തരം ഉറക്കം ഇല്ല .ആളുകള്‍ -വസ്തുക്കള്‍ ഇല്ലാതെ നിഴലുകള്‍ കാണുക

XI.ഈശ്വര അനുഷ്ടാനങ്ങളില്‍ നിന്നും ഉദേശിച്ച ഫലം കിട്ടാതെ ഇരിക്കുക

XII.കുടുംബത്തില്‍ അകാല മരണങ്ങള്‍ സംഭവിക്കുക .

ഇതുപോലെ ഉള്ളവ കണ്ടാല്‍ ജ്യോതിഷം മൂലം പരിഹാരം ചെയ്യുക .ആണ്ടു ബലി മുടങ്ങാതെ ഇടുകയും ചില മന്ത്രങ്ങള്‍ നിത്യം  ജപിക്കുകയും ചെയ്‌താല്‍ പിതൃ ദോഷം ഒരു പരിധി വരെ ഒഴിവാക്കാം

ആത്മാവിന്റെ പ്രായം

ആത്മാവിന്റെ പ്രായം
*******************
ആത്മാവിന് പക്വതയിൽ വ്യത്യാസമുണ്ട്. അത് ശരീരത്തിന്റെ പ്രായവുമായി ബന്ധമില്ല. ചെറുപ്പത്തിലെ അധികം വകതിരിവ് കാണിക്കുന്ന വ്യക്തികൾ പ്രായമുള്ള ആത്മാക്കളാണ്.

അനശ്വരമാണ് പ്രായമില്ല എന്ന സത്യം നിലനിൽകെ എങ്ങിനെ പ്രായം കണക്കാക്കും എന്നാൽ ജീവാത്മാവ് എത്ര തവണ 7 തലങ്ങളിൽ പുനർജനിച്ചു ജീവിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രായം പരാമർശിക്കുന്നത്‌

ഉപാധി വിനിർമുക്തനായ ആത്മാവിനു പ്രായമില്ല .കർമ വാസനകളിൽ പെട്ട ആത്മാവ് ജനിമൃതികളിൽ പെട്ടുഴലുന്നു അതിനു പ്രായം ഉണ്ടെന്നു ആർഷ ജ്ഞാനത്തിൽ പറയുന്നു .

താരകബ്രഹ്മം

താരക ബ്രഹ്മം

ശരീരത്തില്‍ കുടി കൊള്ളുന്ന അഞ്ചു ദോഷങ്ങള്‍ കാമം ,ക്രോധം ,അതില്‍ നിന്ന് ഉള്ള നിശ്വാസം ഭയവും നിദ്രയും ആകുന്നു .

സങ്കല്പ രഹിതയ്ക്കും ക്ഷമക്കും അല്പാഹാരത്ത്തിനും  തത്വ ചിന്തക്കും ഈ ദോഷങ്ങളെ അകറ്റാന്‍ കഴിയും .

നിദ്രയും ഭയവും ഹിംസയും ത്രുഷ്ണയും സ്ത്രീയെയും ത്യജിച്ചു സൂക്ഷ്മവഴിയില്‍ കൂടി സത്വഗുണങ്ങള്‍ സ്വീകരിച്ചു താരക ബ്രഹ്മത്തെ ധ്യാനിക്കണം .

താരക ബ്രഹ്മം സ്ഥിതി ചെയ്യുന്നത് രണ്ടു പുരികങ്ങള്‍ക്കും മധ്യത്തില്‍ മൂക്കിനു മുകളില്‍ ആണ് .അതിനെ ധ്യാനിക്കണം .ഒരു നക്ഷത്രം പോലെ ആണ് ഇത് ധ്യാനിക്കാന്‍ എളുപ്പം .

അതു കാണാന്‍ കഴ്യുന്നില്ല എങ്കില്‍   ഉപായം എന്ന നിലയില്‍ മൂന്ന് ലക്ഷ്യങ്ങള്‍ കാണാം

1.മൂലാ ധാരം മുതല്‍ ബ്രഹ്മ രന്ധ്രം വരെ നില നില്‍ക്കുന്ന സൂര്യ സമാനം ആയ സുഷുമ്നാ നാഡി

2.താമര വളയംപോലെ സൂക്ഷ്മം ആയിരിക്കുന്ന കുന്‍ഡലിനി .

അത് രണ്ടും കാണുമ്പോള്‍ തന്നെ പാപങ്ങള്‍ ഇല്ലാതെ ആകുന്നു .ചൂണ്ടാണി വിരലുകള്‍ കൊണ്ടു ചെവികള്‍ അടച്ചാല്‍ "ഭൂ " എന്ന ശബ്ദം കേള്‍ക്കാം .അവിടെ മനസ്സ് ഉറപിച്ചാല്‍ നേത്ര മധ്യത്തില്‍ ഒരു ജ്യോതിസ് തെളിഞ്ഞു വരുന്നത് കാണാം .അത് ഹൃദയത്തിലും കാണാന്‍ കഴിയും .

മൂക്കില്‍ നിന്ന് 4,6,8,10,12അന്ഗുലം നീളത്തില്‍ ക്രമേണ നീല നിറമായും ,കറത്തും ചുവന്നും മഞ്ഞ നിറ മിശ്രണങ്ങള്‍ സാധകനു /യോഗിക്ക് ആകാശത്തിലെ പോലെ കാണാന്‍ കഴ്യുന്നു .മധ്യ ഭാഗത്ത്‌ നോക്കുമ്പോള്‍ ചൈതന്യ കിരണം കാണാന്‍ കഴിയുന്നു .അത് സ്ഥിരം ആകുന്നു .

ശിരസ്സിനു മുകളിലില്‍1 2 അന്ഗുലം നീളം ഉള്ള ജ്യോതി കാണുമ്പോള്‍ സാധകന്‍ അമരന്‍ ആകുന്നു .
അത് ആണ് താരക ബ്രഹ്മ ദര്‍ശനം .

ഇതുപോലെ തുടര്‍ന്നും  ധ്യാനിക്കുമ്പോള്‍ അതും കഴിഞ്ഞു സൂര്യന്‍ ,ചന്ദ്രന്‍ ,അഗ്നി ജ്വാല പോലെ ദൃശ്യം കാണാം .അതും കഴിഞ്ഞാല്‍ സാധകനു ലഭിക്കുന്നത് വികാരം ഇല്ലാത്തതും ഗുണം ഇല്ലാത്തതും ആകാശത്തിനു തുല്യവും ആയ അവസ്ഥ ആണ് .കൂടാതെ മഹാ ആകാശം കാണാന്‍ കഴിയുന്നു .അതില്‍ പ്രകാശം ചൊരിയുന്ന അനേകം നക്ഷത്രങ്ങള്‍ ദൃശ്യം ആകുന്നു .ആകാശം കറുത്ത് ആയി കാണും .അതില്‍ അനേകം സൂര്യന്‍ മാര്‍ കൂടി പ്രത്യക്ഷ പെടുന്നു .അതോടെ താരക ബ്രഹ്മ ദര്‍ശനം പൂര്‍ണ്ണം ആകുന്നു .

പ്രാണായാമം ധ്യാനത്തില്‍ ഉറച്ചവര്‍ക്ക് കഠിന പ്രയത്നം കൊണ്ടു ഇത് സാധ്യമാകുന്നു

ശുദ്ധം

ക്ഷേത്രത്തില്‍ പോകുമ്പോള്‍ എന്തൊക്കെ ആണ് ശുദ്ധം ?

ദ്രവ്യസ്യ ശുദ്ധഅശുദ്ധി ചക്രവ്യേണ വചനേനച
സംസ്കാരേണഥ കാലേന മഹത്വാല്‍പതയാഥ വ

ദ്രവ്യത്തിന് മറ്റൊരു ദ്രവ്യം കൊണ്ടും വാക്ക് കൊണ്ടും സംസ്കാരം കൊണ്ടും കാലം കൊണ്ടും വലുപ്പം ചെറുപ്പം ഇവകൊണ്ട് ശുദ്ധിയും അശുദ്ധിയും ഉണ്ടാകാം .വസ്ത്രം ജലം കൊണ്ടു ശുദ്ധം ആക്കാം ,ഉടുത്തു കൊണ്ടു പോകുന്ന വസ്ത്രത്തില്‍ ജലം തളിക്കുംപോള്‍ വസ്ത്രം ശുദ്ധം ആകുന്നു.
അശുദ്ധം എന്ന വാക്ക് ഉച്ചരിച്ചു കൊണ്ടു എന്ത് തൊട്ടാലും തൊടുന്നവ അശുദ്ധം ആകുന്നു ..
പുഷ്പം ,ഇല തുടങ്ങിയവം വെള്ളം തളിച്ചാല്‍ ശുദ്ധം ആകുന്നു .അല്പം വെള്ളം തളിച്ച് ശുദ്ധം ആക്കി കൊണ്ടു പോവുക .

പുഷ്പം ,ഇല ,പഴം ,ചന്ദനത്തിരി ....തുടങ്ങിയവ മണപ്പിച്ചാല്‍ അശുദ്ധം ആകുന്നു .അവ മണപ്പിക്കാതെ കൊണ്ടു പോവുക .

പൂജാ പുഷ്പങ്ങള്‍ ഒന്നും തന്നെ പൂജക്ക്‌ മുന്‍പോ അത് നടക്കുമ്പോളോ മണപ്പിക്കാന്‍ പാടില്ല .

ഒരു രാത്രി കഴിഞ്ഞാല്‍ ഭക്ഷണം അശുദ്ധം ആകുന്നു.തലേദിവസം ഉണ്ടാക്കി വച്ച ആഹാരം കഴിച്ചു അമ്പലത്തില്‍ പോകരുത് .

തലേ ദിവസം ഉടുത്ത വസ്ത്രം അശുദ്ധം ആകുന്നു .അത് തന്നെ വീണ്ടും ഉടുത്തു അമ്പലത്തില്‍ പോകരുത്.

പഴ വര്‍ഗങ്ങള്‍ മുറിച്ചു ചെറുതാക്കി കൊണ്ടു പോകരുത് .ചെറുത്‌ ആക്കുമ്പോള്‍ അശുദ്ധം ആകുന്നു.മുഴുവന്‍ ആയുള്ള പഴങ്ങള്‍ സമര്‍പിക്കുക.

പട്ട് വസ്ത്രം ,തുണി വെയില്‍ കൊണ്ടാല്‍  ശുദ്ധം ആകുന്നു .പട്ടു അല്‍പസമയം വെയിലത്ത്‌ വച്ച്  ശുദ്ധം ആക്കി കൊണ്ടു പോവുക .

ധാന്യങ്ങള്‍ കാറ്റ് കൊണ്ടാല്‍ ശുദ്ധം ആകുന്നു .അല്‍പസമയം കാറ്റ് കൊള്ളിച്ചു ശുദ്ധം ആക്കി കൊണ്ടു പോവുക .

പുല ,വാലായ്മ ,അശുദ്ധി ദിവസങ്ങള്‍ ആചരിക്കുക .


Sunday, November 18, 2018

ശുദ്ധം അശുദ്ധം

ക്ഷേത്രത്തില്‍ പോകുമ്പോള്‍ എന്തൊക്കെ ആണ് ശുദ്ധം ?

ദ്രവ്യസ്യ ശുദ്ധഅശുദ്ധി ചക്രവ്യേണ വചനേനച
സംസ്കാരേണഥ കാലേന മഹത്വാല്‍പതയാഥ വ

ദ്രവ്യത്തിന് മറ്റൊരു ദ്രവ്യം കൊണ്ടും വാക്ക് കൊണ്ടും സംസ്കാരം കൊണ്ടും കാലം കൊണ്ടും വലുപ്പം ചെറുപ്പം ഇവകൊണ്ട് ശുദ്ധിയും അശുദ്ധിയും ഉണ്ടാകാം .വസ്ത്രം ജലം കൊണ്ടു ശുദ്ധം ആക്കാം ,ഉടുത്തു കൊണ്ടു പോകുന്ന വസ്ത്രത്തില്‍ ജലം തളിക്കുംപോള്‍ വസ്ത്രം ശുദ്ധം ആകുന്നു.
അശുദ്ധം എന്ന വാക്ക് ഉച്ചരിച്ചു കൊണ്ടു എന്ത് തൊട്ടാലും തൊടുന്നവ അശുദ്ധം ആകുന്നു ..
പുഷ്പം ,ഇല തുടങ്ങിയവം വെള്ളം തളിച്ചാല്‍ ശുദ്ധം ആകുന്നു .അല്പം വെള്ളം തളിച്ച് ശുദ്ധം ആക്കി കൊണ്ടു പോവുക .

പുഷ്പം ,ഇല ,പഴം ,ചന്ദനത്തിരി ....തുടങ്ങിയവ മണപ്പിച്ചാല്‍ അശുദ്ധം ആകുന്നു .അവ മണപ്പിക്കാതെ കൊണ്ടു പോവുക .

പൂജാ പുഷ്പങ്ങള്‍ ഒന്നും തന്നെ പൂജക്ക്‌ മുന്‍പോ അത് നടക്കുമ്പോളോ മണപ്പിക്കാന്‍ പാടില്ല .

ഒരു രാത്രി കഴിഞ്ഞാല്‍ ഭക്ഷണം അശുദ്ധം ആകുന്നു.തലേദിവസം ഉണ്ടാക്കി വച്ച ആഹാരം കഴിച്ചു അമ്പലത്തില്‍ പോകരുത് .

തലേ ദിവസം ഉടുത്ത വസ്ത്രം അശുദ്ധം ആകുന്നു .അത് തന്നെ വീണ്ടും ഉടുത്തു അമ്പലത്തില്‍ പോകരുത്.

പഴ വര്‍ഗങ്ങള്‍ മുറിച്ചു ചെറുതാക്കി കൊണ്ടു പോകരുത് .ചെറുത്‌ ആക്കുമ്പോള്‍ അശുദ്ധം ആകുന്നു.മുഴുവന്‍ ആയുള്ള പഴങ്ങള്‍ സമര്‍പിക്കുക.

പട്ട് വസ്ത്രം ,തുണി വെയില്‍ കൊണ്ടാല്‍  ശുദ്ധം ആകുന്നു .പട്ടു അല്‍പസമയം വെയിലത്ത്‌ വച്ച്  ശുദ്ധം ആക്കി കൊണ്ടു പോവുക .

ധാന്യങ്ങള്‍ കാറ്റ് കൊണ്ടാല്‍ ശുദ്ധം ആകുന്നു .അല്‍പസമയം കാറ്റ് കൊള്ളിച്ചു ശുദ്ധം ആക്കി കൊണ്ടു പോവുക .

പുല ,വാലായ്മ ,അശുദ്ധി ദിവസങ്ങള്‍ ആചരിക്കുക .

പുല വാലായ്മ രഹസ്യം

ശുദ്ധം അശുദ്ധം

ആവരണം ഉള്ള മനസ്സില്‍ വിക്ഷേപം ഉണ്ടായിരിക്കും .ഏതൊരു മനസ്സാണോ വിക്ഷേപ രഹിതം ആയിരിക്കുന്നത് അതാണ്‌ വേദാന്തത്തില്‍ ശുദ്ധം എന്ന് പറയുന്നത് .ഏതു മനസ്സാണോ അസ്വസ്ഥ പെട്ട് ഇരിക്കുന്നത് അതാണ്‌ അശുദ്ധം .
ഹിന്ദു മതത്തില്‍ പ്രിയ പെട്ടവര്‍ മരിക്കുമ്പോള്‍ നമ്മെ അശുദ്ധം ആയി കരുതുന്നു .അത് കൊണ്ടു നിശ്ചിത ദിവസങ്ങളില്‍ ധ്യാനത്തിനോ പൂജാകര്‍മങ്ങള്‍ക്ക് അനുയോജ്യര്‍ അല്ലാതെയായി കരുത പെടുന്നു .

മരണത്തില്‍ മനസ്സ് വിക്ഷേപങ്ങളാല്‍ അശുദ്ധം ആയതിനാല്‍ ഈശ്വര കാര്യങ്ങള്‍ക്കു അനുയോഗ്യം അല്ലാതെ ആയി തീരുന്നു .അതിനാല്‍ പുല ആചരിക്കുന്നു

അതുപോലെ മകന്‍ /മകള്‍ ഉണ്ടായാല്‍ ആനന്ദം കൊണ്ടു മനസ്സില്‍ വിക്ഷേപങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ മനസ്സ് ശുദ്ധം അല്ല .ഏതു തര വിക്ഷേപങ്ങളും മനസ്സിനെ അശുദ്ധം ആക്കുന്നു .അതിനാല്‍ വാലായ്മ ആചരിക്കുന്നു

മനസ്സും ശരീരവും ശുദ്ധം എങ്കില്‍ മാത്രമേ ഈശ്വര ആരാധന ഉചിതം ആകൂ

ഇതാണ് പുല -വാലായ്മ ആചരണത്തിന്റെ വേദാന്ത രഹസ്യം

വിരുദ്ധ ആഹാരങ്ങൾ

വിരുദ്ധ ഭക്ഷണങ്ങൾ

പരസ്പരം തമ്മിൽ യോജിക്കാത്ത ഭക്ഷണങ്ങൾ കഴിച്ചാൽ പല രോഗങ്ങളും ഉണ്ടാവാം.

പാൽ - മത്സ്യമാംസം,
തേൻ - മത്സ്യമാംസം,
ഉഴുന്ന് – മത്സ്യമാംസം.
സസ്യത്തിന്‍റെ മുള – മത്സ്യമാംസം,
മുള്ളങ്കി – മത്സ്യമാംസം.
ശർക്കര – മത്സ്യമാംസം.
ചെമ്മീൻ - മത്സ്യമാംസം,

ഉഴുന്ന് - പാൽ.
അമ്പഴങ്ങ - പാൽ,
അമര - പാൽ,
നാരങ്ങാ വർഗ്ഗം - പാൽ.
കൈതച്ചക്ക - പാൽ,
നെല്ലിക്ക - പാൽ,
ചക്ക - പാൽ,
കാടി - പാൽ.
തുവര - പാൽ,
മാമ്പഴം - പാൽ,
മോര് - പാൽ,
ഉഴുന്ന് –കൈതച്ചക്ക.
തൈര് – കൈതച്ചക്ക,
തേൻ - കൈതച്ചക്ക,
നെയ്യ് – കൈതച്ചക്ക.
ശർക്കര – കൈതച്ചക്ക,
മത്സ്യം - കൂൺ,
മാംസം - കൂൺ.
പാൽ - കൂൺ,
നെയ്യ് - കൂൺ,
മോര് - കൂൺ,
പുളി - പാൽ.
തൈര് – കോഴി.
ഇളനീർ - പാൽ,
നെല്ലിക്ക - പാൽ.
ഇലവർഗ്ഗം - പാൽ,
തൈര് – വാഴപ്പഴം,
മോര് – വാഴപ്പഴം.

ഈ ഭക്ഷണങ്ങൾ തമ്മിൽ ഒരുമിച്ചു കഴിക്കുന്നത് നല്ലതല്ല. മിതമായും ഹിതമായും ഋതമായും നമുക്ക് നമ്മുടെ ഭക്ഷണ ശീലം ക്രമപ്പെടുത്തുവാന്‍ സാധിക്കണം. അപ്പോള്‍ ഒരുവിധം ആരോഗ്യ ത്തോടുകൂടി ജിവിതം തുടരുവാന്‍ സാധിക്കും.

ചക്രങ്ങൾ - സൗന്ദര്യലഹരി

ക്ഷിതൌ ഷട്പഞ്ചാശദ്ദ്വിസമധിക പഞ്ചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധിക പഞ്ചാശദനിലേ
ദിവി ദ്വി: ഷട്ത്രിംശന്മനസി ച ചതു: ഷഷ്ടിരിതിയേ
മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗം

അല്ലയോ ദേവീ, മൂലാധാരചക്രത്തിലെ അന്‍പത്തിയാറ് പൃഥ്വീതത്വ കിരണങ്ങള്‍ക്കും, മണിപൂരകചക്രത്തിലെ അന്‍പത്തിരണ്ടു ജലതത്വ കിരണങ്ങള്‍ക്കും, സ്വാധിഷ്ടാനചക്രത്തിലെ അറുപത്തിരണ്ടു അഗ്നിതത്വ കിരണങ്ങള്‍ക്കും, അനാഹതചക്രത്തിലെ അന്പത്തിനാല് വായുതത്വ കിരണങ്ങള്‍ക്കും, വിശുദ്ധിചക്രത്തിലെ എഴുപത്തിരണ്ട് ആകാശതത്വ കിരണങ്ങള്‍ക്കും, ആജ്ഞാചക്രത്തിലെ അറുപത്തിനാല് മന:പ്രഭാ കിര ണങ്ങള്‍ക്കുമെല്ലാം മുകളില്‍ സഹസ്രദളപദ്മത്തിലെ സുധാസിന്ധുമദ്ധ്യത്തില്‍ ചന്ദ്രമണ്ഡലബിന്ദുസ്ഥാനത്താണ് അവിടുത്തെ പാദാംബുജദ്വയങ്ങള്‍ നിലകൊള്ളുന്നത്.

സൗന്ദര്യലഹരി

Saturday, November 17, 2018

മൃഗങ്ങള്‍  പശു പക്ഷികള്‍  ഭോഗയോനികള്‍  ആണ് .ദേവന്മാര്‍ ഉണ്ടാകുന്നത് ദേവയോനികളില ആണെങ്കിലും അവയും ഭോഗയോനി തന്നെ.മനുഷ്യയോനി മാത്രം ആണ് കര്‍ മ്മയോനി.അതില്‍ കൂടി മാത്രമേ മോക്ഷം ഉള്ളൂ

Friday, November 16, 2018

രജസ്സിന്റെ സ്വഭാവം രാഗമാണ്‌. അത് തൃഷ്ണയെയും സംഗത്തെയും ജനിപ്പിക്കുകയും കര്‍മ്മസംഗത്താല്‍ ബന്ധിക്കുകയും ചെയ്യുന്നു.
മനസ്സിന്റെ സ്വഭാവം

ഇനിയും  മനസ്സിന്റെ  സ്വഭാവം  എന്താണെന്ന്  ഞാന്‍  വിവരിക്കാം.  ബുദ്ധിയുടെയും ഇന്ദ്രിയങ്ങളുടെയും സംഗമസ്ഥാനമാണ്  മനസ്സിന്റെ  ആസ്ഥാനം.  അത്  രജോഗുണത്തിന്റെ  തോളില്‍  കയറിയിരുന്നു  കൊണ്ട്  ചാഞ്ചല്യത്തോടെ  പ്രവര്‍ത്തിക്കുന്നു. അംബരനീലിമപോലേയോ  മൃഗതൃഷ്ണയിലെ  തിരമാലപോലെയോ  മനസ്സ്  ഒരു ഭുമികവസ്തുവാണ്.  രേതസ്സ്  ഗര്‍ഭബീജവുമായി  ചേര്‍ന്ന്  പഞ്ചഭൂതങ്ങളില്‍  നിന്ന് ശരീരം  രൂപം  പ്രാപിക്കുമ്പോള്‍  പ്രാണതത്വം  പത്തായി  പരിണാമപ്പെട്ട് ,  ദേഹധര്‍മ്മമ നുസരിച്ച്,  ശരീരത്തിന്റെ  പത്തുഭാഗങ്ങളില്‍  വസിക്കുന്നു.  പ്രാണരക്ഷക്കുള്ള  ഈ പത്ത്  വായുക്കളിലും  അടങ്ങിയിരിക്കുന്ന  ശുദ്ധചാഞ്ചല്യമെന്ന  ശക്തി  ബുദ്ധിയുടെ നിയന്ത്രണത്തിനു  പുറത്താണ്. 

എന്നാല്‍  അത്  അഹങ്കാരത്തിന്റെ  പ്രവര്‍ത്തന  മണ്ഡലത്തില്‍ ആധിപത്യം ചെലുത്തുന്നു. ബുദ്ധിയുടെയും അഹങ്കാരത്തിന്റെയും നടുവില്‍ ഒരു നിര്‍ണ്ണായകശക്തിയായി അത് പ്രവര്‍ത്തിക്കുന്നു. യഥാര്‍ത്ഥത്തില്‍, ഈ ശക്തിക്ക് കല്പനാത്മകമായി കൊടുത്തിട്ടുള്ള ഒരു പേരാണ് മനസ്സ് എന്നുള്ളത്. സത്യത്തില്‍  ഇത്  ഒരു  ചിന്തമാത്രമാണ്.  ഈ  ചിന്തയില്‍  കൂടിയാണ്  ബ്രഹ്മാവസ്ഥയ്ക്ക് ജീവദിശ നല്കുന്നത്. എല്ലാ പ്രവര്‍ത്തികളുടെയും അടിസ്ഥാനവും ഇതു തന്നെയാണ്. എല്ലാ വികാരങ്ങളേയും ഉളവാക്കുന്നത് ഇതാണ്. അഹങ്കാരത്തെ ഇത് സദാ കുത്തിപ്പൊക്കുന്നു.  ആഗ്രഹങ്ങളെ  വര്‍ദ്ധിപ്പിക്കുന്നു.  പ്രത്യാശയെ  ശക്തിപെടുത്തു ന്നു.  ഭയത്തെ  വളര്‍ത്തുകയും  ചെയ്യുന്നു.  ഇതു  ദ്വന്ദ്വഭാവത്തെ  ഉണര്‍ത്തുന്നു.  അജ്ഞതയെ  പരിപോഷിപിക്കുന്നു.  ഇന്ദ്രിയങ്ങളെ  ഇന്ദ്രിയവിഷയങ്ങളിലേക്കു  തള്ളിവിടുന്നു. ഇത് അതിന്റെ സങ്കല്‍പം കൊണ്ട് ആകാശസൌദങ്ങള്‍ സൃഷ്ടി ക്കുകയും ചെയ്യുന്നു. ഇത് മനോരഥങ്ങളെ മലപോലെ കെട്ടിപ്പടുക്കുകയും പിന്നാലെ അവയെ മറിച്ചിടുകയും ചെയ്യുന്നു. ഇത് ഭ്രാന്തിയുടെ ഒരു സംഗ്രഹശാല പോലെയാണ്. പ്രാണരക്ഷയ്ക്കായുള്ള  വായുയുതത്ത്വത്തിന്റെ  അന്തസ്സത്തയാണിത്.  ഇത്  ബുദ്ധിയുടെ  എല്ലാ  വാതിലുകളെയും  അടച്ചുപൂട്ടി  ബുദ്ധിയെത്തന്നെ  തടവുകാരനാക്കുന്നു. അല്ലയോ അര്‍ജുന, മനസ്സെന്നു പറയുന്നത് ഇതല്ലാതെ മറ്റൊന്നുമല്ല.
Kanda

This is situated between the anus and the root of the reproductory organ. It is like the shape of an egg and is covered with membranes. This is just above the Muladhara Chakra. All the Nadis of the body spring from this Kanda. It is in the junction where Sushumna is connected with Muladhara Chakra. The four petals of the Muladhara Chakra are on the sides of this Kanda and the junction is called Granthi-Sthana, where the influence of Maya is very strong. In some Upanishads you will find that Kanda is 9 digits above the genitals.
Charu: Boil half a seer of milk along with some boiled rice, ghee and sugar. This is an excellent food for Yogins. This is for the day-time. For the night, half a seer of milk will do.

Wednesday, November 14, 2018

ശനീശ്വരന്‍
***********
ദേവത--- ബ്രഹ്മാവ്,ശിവന്‍
രസം   ---- ചവ്റപ്പ
പ്രദേശം--- അഴുക്കും മുഷിഞതും നിറഞ്ഞ ദേശം
സ്വാധീനം --- ശരീരമാകെവെെകല്യങള്‍,ദു:ഖം,
ലോഹം --- ഇരുംബ്
രത്നം --- ഇന്‍ദ്രനീലം
മൂലിക --- കച്ചോലം
അനുഷ്ടാനങള്‍ --- ശനിയാഴ്ച വ്രതം ,ശാസ്താപ്രീതി,നീലകറുപ്പ നിറങള്‍ കല്റനന വസ്തുക്കള്‍ ദാനം ചെയ്യുക,കാക്കയ്ക ആഹാരം നല്‍കുക.

ശനി ശാന്‍തി മന്‍ദ്രം
        ***********
കൃഷ്ണായ വാസുദേവായ നമാമി ഹരയേ സദാ
മന്‍ദസ്യാനിഷ്ട സംഭൂതം ദോഷജാതം നിരസ്യത.

ശനിഗായ ത്രി
***********
കാകധ്വജായ വിദ്മഹേ
കടക് ഹസ്തായ ധീമഹി
തന്വോ മന്‍ദപ്രചോദയാത്

ഈ ശനീശ്വരഗായ ത്രി മന്‍ദ്രം ജപിച്ച് അതിനുശേഷം കാക്കയ്ക് എളള് ചോറു നല്‍കിയാല്‍ നല്ല ഫലം കിട്ടും.
ഒാം ശ്രീ ശനീശ്വരായ നമ: എ്നന ശനീശ്വരന്‍െ മൂലമന്‍ദ്രം നിത്യം 108 തവണ ജപിച്ചാലും നല്ല ഫലം കിട്ടും

ശനീശ്വര പര്യായം ::: മന്‍ദന്‍,മൃത്യു,നീലന്‍

ശനിദോഷമകലാന്‍
      ***********
ശനിയാഴ്ചതോറും വ്രതമനുഷ്ഠിച്ച് പ്രാറ്ത്ഥിച്ചുപോരേണം,
ദിവസവും എള്ളും ചോറൂം കാക്കയ്ക നല്‍കുക.കറുത്ത എളളാണ് അ്നനത്തിനൊപ്പം ചേറകേ്കണടത്.
ശനീശ്വരന്‍െ മുൻപില്‍ എള്ള് വിളക്ക് കത്തിച്ച് പ്രാറ്ത്ഥിക്കുനനത് നല്ലതാണ്.
ഹനുമാൻ സന്നിധിയില്‍ വിളക്കു കത്തിച്ച് പ്രാറ്ത്ഥിക്കുനനതും ഉ്തതമമാണ്.
അയ്യപ്പനെ അല്ലെംകില്‍ ശാസ്താവിനെ ശനിയുടെ കാരകനായിട്ടാണ് കരുതപ്പെടുന്നത്. ശനിയാഴ്ചതോറും ശാസ്ത പൂജയും ഉത്തമം.
                
ശനീശ്വരൻ

നവഗ്രഹങ്ങൾക്ക് ഹിന്ദുക്കൾ വളരെ പ്രാധാന്യം കല്പിക്കുന്നു. പല അമ്പലങ്ങളിലും നവഗ്രഹങ്ങൾക്ക്  ഉപക്ഷേത്രങ്ങളും വഴിപാടുകളും ഉണ്ട്. ആഴ്ച നാമങ്ങളിലാണ്  എഴ്  ഗ്രഹങ്ങൾ അറിയപ്പെടുന്നത്. സൂര്യൻ(രവി),ചന്ദ്രൻ(സോമൻ), ചൊവ്വ(മംഗല), ബുധൻ,  വ്യാഴം( ഗുരു) , വെള്ളി( ശുക്രൻ )ശനി എന്നി നാമങ്ങളിലുള്ള ഏഴ് ഗ്രഹങ്ങൾ കൂടാതെ രാഹു, കേതു എന്നവരണ്ടും ചേർന്നതാണ്  നവഗ്രഹങ്ങൾ.

ഇതിൽ ഏഴാം സ്ഥാനത്തുള്ള  ശനീശ്വരനെയാണ് എറ്റവും ഭയപ്പെടുന്നതും അരാധിക്കപ്പെടുന്നതും. എന്തുകൊണ്ടാണ് ഇത് എന്നത് പുരാണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.

യോഗശാസ്ത്രപ്രകാരം നവഗ്രഹങ്ങൾ ഒമ്പതും നമ്മുടെ ശരീരത്തിലെ പല ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൂര്യൻ മൂലധാരത്തിലും,ചന്ദ്രൻ സ്വാദിഷ്ഠാ‍നത്തിലും ചൊവ്വ മണിപുരകത്തിലും, ബുധൻ അനഹതയിലും ,ഗുരു വിശുദ്ധിയിലും, ശുക്രൻ ബ്രൂമദ്ധ്യത്തിലും ആ‍ണ് .എന്നാൽ ശനിയാകട്ടെ മനുഷ്യ ശരീരത്തിൽ എറ്റവും ഉയർന്ന ഭാഗത്തുള്ള സഹസ്രര- ചക്രത്തിലുമാണ് കുടികൊള്ളുന്നത്. രാഹുവും കേതുവും ജീവനാഡികളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഇതെല്ലാം ഒരു അന്ധവിശ്വാസമല്ലേ, എന്ന തെറ്റിധാരണ ഉണ്ടാകാം. അല്ലെന്നുള്ളതിനു തക്ക തെളിവാണ്  യോഗാസനം. യോഗാസനം പരിശീലിക്കുന്ന ഒരാൾ  വസ്തവത്തിൽ  ചെയ്യുന്നത് ഈ ഗ്രഹങ്ങളെ നമസ്കരിക്കുകയാണ്. സൂര്യനമസ്കാരം അതിനൊരു ഉദാഹരണമാണ്.

ഒരോ ഗ്രഹങ്ങളും ഓരോ ഗുണത്തെ പ്രധാനം ചെയ്യുന്നു. അതിൽ ശനിയാണ് ദുഖ കാരണങ്ങളായ രോഗം, മരണം എന്നിവക്ക്  ഹേതുവാകുന്നത് . അങ്ങിനെയാണെങ്കിൽ ശനിയെ എന്തിന് ആരാധിക്കണം ? എന്ന് നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്. അതിനു കാരണം ആത്മീയത കൈവരിക്കണമെങ്കിൽ ശനീശ്വരൻ അനുഗ്രഹിക്കണം. അതുപോലെ സകല ദൈവാനുഗ്രഹങ്ങൾക്കും  ശനീശ്വര-ദയാദാക്ഷിണ്യം ഉണ്ടായാലേ സാദ്ധ്യമാകൂ.

സന്തോഷത്തിൽ ദൈവത്തെ മറക്കുന്നു.സന്താപത്തിൽ ദൈവപാദങ്ങളിൽ ശരണം പ്രാപിക്കുന്നു. ഇതാണ് നമ്മുടെ അവസ്ഥ. ദുഖം നമ്മുടെ കണ്ണ്‌ തുറപ്പിക്കുന്നു. ജീവിതം ഒരു മായയാണെന്ന പരമാർഥം നമുക്ക് മനസിലാക്കിത്തരുന്നത് കഷ്ടങ്ങളും നഷ്ടങ്ങളുമാണ്. ഇത് സംഭവിക്കുന്നത് ശനീശ്വരനിലൂടെയാണ്. ശിരസ്സിലുള്ള സഹസ്രര-ചക്രത്തിലിരുന്നു കൊണ്ട് മനസ്സിനെ ദൈവത്തോട് അടുപ്പിക്കുന്നത് ശനി ഭഗവനാണ്. അങ്ങിനെയുള്ള ഭഗവാനെ പ്രാർഥിക്കുന്നത് എല്ലാം കൊണ്ടും എല്ലാവർക്കും നല്ലതാണ്.

ശനിഗ്രഹ സ്വാധീനം കൂടുതലുള്ള മനുഷ്യരാണ് സന്യാസിമാരാകുന്നത്. ആരോഗ്യത്തിനും ഐശ്വര്യത്തിനും പ്രാർഥിക്കുന്ന ഒരു സന്യാസി തന്റെ ആത്മീയ സുഖം സഫലീകൃതമാകാനും ശനീശ്വരനെത്തന്നേയാണ്  ശരണം തേടുന്നത്.വളരെ സാവധാനത്തിലും സ്ഥിരതയോടെയും കൂടി നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ട് ശനിയാഴ്ചക്ക് സ്ഥിരവാരമെന്നും ഒരു പേരുണ്ട് . ശനിയാഴ്ച ആരംഭിക്കുന്ന ഏത് സംരംഭവും അതു കൊണ്ട്  വിജയിക്കുമെന്നതിൽ സംശയമില്ല.

“നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം ച്ഛായാ ,
മാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം”

സൂര്യന്റെ മകനാണ് ശനി. യമന്റെ സഹോദരനും. അതുകൊണ്ട് യമധർമ്മം ശനിയും പങ്കിടുന്നു. വളരെ ഉദ്ദേശശുദ്ധിയും നിഷ്പക്ഷതയും പാലിച്ചുകൊണ്ടാണ് ശനി ഭഗവാൻ ശിക്ഷയും ഭിക്ഷയും നൽകുന്നത്.

Tuesday, November 13, 2018

വേദങ്ങളെ സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് ഇങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്.അവയില്‍ സംഹിത മന്ത്ര ഭാഗവും,ബ്രാഹ്മണം കര്‍മ്മഭാഗവും,ആരണ്യകം ഉപാസനാഭാഗവും,ഉപനിഷത് ജ്ഞാനഭാഗവുമാകുന്നു.

***സംഹിത***
ബ്രഹ്മചാരി ഗുരുകുലത്തില്‍ താമസിച്ച് നിയന്ത്രിതമായ ജീവിതചര്യയോടുകൂടി സംഹിതാഭാഗത്തുള്ള മന്ത്രങ്ങളഭ്യസിക്കുന്നു.

***ബ്രാഹ്മണം***
പിന്നിട് ഗാര്‍ഹസ്ഥ്യത്തിലേക്കു പ്രവേശിക്കുമ്പോള്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങളെപ്പറ്റിയാണ് ബ്രാഹ്മണങ്ങളില്‍ വിവരിക്കുന്നത്.

***ആരണ്യകം***
ഗാര്‍ഹസ്ഥ്യത്തില്‍ നിന്നു വാനപ്രസ്ഥത്തിലേക്കു പ്രവേശിക്കുമ്പോള്‍  കര്‍മ്മങ്ങളനുഷ്ടിക്കുവാനുള്ള സൗകര്യമില്ലാത്തതിനാല്‍,ഉപാസന കൊണ്ട് കര്‍മ്മഫലം നേടുവാനുള്ള മാര്‍ഗ്ഗമാണ് ആരണ്യകങ്ങളിലെ വിഷയം.

***ഉപനിഷത്ത്***
അവസാനമായി സന്യാസം സ്വീകരിക്കുമ്പോള്‍ കര്‍മ്മം കൊണ്ടും ഉപാസന കൊണ്ടും സംശുദ്ധമായിത്തീര്‍ന്നിട്ടുള്ള മനസ്സില്‍  ഉദിക്കുന്ന ജ്ഞാനത്തെപ്പറ്റി ഉപനിഷത്തുകളില്‍ പ്രതിപാദിക്കുന്നു.

(മൃഡാനന്ദസ്വാമിജിയുടെ ബൃഹദാരണ്യകഉപനിഷത്ത് വ്യാഖ്യാനത്തിന്റെ അവതാരികയില്‍ നിന്നും)

പരീക്ഷിത്ത് രാജന്‍, ഇനി ശരീരമുപേക്ഷിക്കേണ്ട രീതികളെപ്പറ്റി പറഞ്ഞുതരാം.

ധ്യാനാസനത്തിലിരുന്ന് പ്രാണായാമം പരിശീലിക്കുകയും ഇന്ദ്രിയ ങ്ങളെ ഓരോന്നായി അതിന്റെ സംഗവസ്തുക്കളില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുകയും വേണം. പിന്നെ മനോനിയന്ത്രണം വരുത്തണം. ആത്മാനാത്മവിവേകത്തില്‍ക്കൂടി ധ്യാനത്തില്‍ മുഴുകണം. അവസാനമായി ഇനിപ്പറയുന്ന, രീതിയില്‍ ശരീര മുപേക്ഷിക്കാം. ഗുദദ്വാരം കാലുകൊണ്ടമര്‍ത്തിപ്പിടിച്ച് ആന്തര വായുക്കളെ ആറുബോധചക്രങ്ങളിലൂടെ മുകളിലേക്കുയര്‍ത്തണം. മണിപൂരകത്തില്‍ നിന്നു് അനാഹതചക്രത്തിലേക്ക്, പിന്നെ കാരണത്തോടുകൂടി കണ്ഠനാളത്തിലേക്കും. ഏഴുദ്വാരങ്ങളുമടച്ച് (കണ്ണുകള്‍, മൂക്ക്, ചെവി, വായ) ആന്തരവായുവിനെ പുരിക മദ്ധയത്തിലേക്കുയര്‍ത്തണം. സ്വര്‍ഗ്ഗസന്ദര്‍ശനവും സുഖവുമാ സ്വദിക്കാന്‍ താത്പ്പര്യമില്ലാത്തവനെങ്കില്‍ സ്വയം സഹസ്രാര ധാരയിലൂടെ (ആയിരം ഇതളുകളുളള താമര) ഭഗവാനില്‍ സമര്‍പ്പിക്കണം. ശിരസ്സിന്റെ മുകളിലുളള ബ്രഹ്മരന്ധ്രത്തിലൂടെ ശരീരമുപേക്ഷിച്ച് പുറത്തുകടക്കണം. മുക്തി ഇപ്പോള്‍ ഇവിടെ വെച്ചാണ്. സ്വര്‍ഗ്ഗവാസം കാംക്ഷിക്കുന്നവനെങ്കില്‍ മനസു കൊണ്ട് ഉപരിലോകങ്ങളില്‍നിന്നു് ഉന്നതങ്ങളിലേക്കു കയറി ലോകചക്രങ്ങള്‍ തീരുന്നതുവരെ ചുറ്റിക്കറങ്ങി അവസാനം സാക്ഷാത്കാരത്തേയും മുക്തിയേയും പ്രാപിക്കുന്നു. ഇതാണ് മുക്തിക്കുളള രണ്ടുമാര്‍ഗ്ഗങ്ങള്‍. ഈ ലക്ഷ്യപ്രാപ്തി നേടിയവന് തിരികെ ഭൂമിയില്‍ മടങ്ങി വരേണ്ടതില്ല.
അകമേയ്ക്ക്‌ എടുക്കുന്ന ശ്വാസം, പ്രാണന്‍, അതിന്‌ നിറമോ ഗുണമോ ഒന്നും ഇല്ലെന്നാണ്‌ വെപ്പ്‍. എന്നാല്‍ ഉപനിഷദ്‍ ഋഷി പറയുന്നു, അകമേക്ക്‌ എടുക്കുന്ന ശ്വാസം, വെറും പ്രാണനെന്ന്‌ മാത്രമല്ല അറിയപ്പെടുന്നത്‍, അതിന്‌ പ്രാണന്‍, അപാനന്‍ സമാനന്‍ ഉദാനന്‍ വ്യാനന്‍ എന്നിങ്ങനെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ പേരുകളില്‍ അറിയപ്പെടുന്നു എന്ന്‌,  അത്‍ മാത്രവുമല്ല, ഓരോ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ധര്‍മ്മവും വ്യത്യസ്തങ്ങളാണ്‌,   അതിന്റെ നിറവും വ്യത്യസ്തമാണ്‌ എന്ന്‌ പറയുന്നു...

രക്തവര്‍ണ്ണ മണിപ്രഖ്യ:
പ്രാണോ വായു: പ്രകീര്‍ത്തിത,  അപാനസ്തസ്യ മധ്യേതു  ഇന്ദ്രഗോപ സമപ്രഭ:
സമാനസ്തസ്യ മധ്യേ തു  ഗോ ക്ഷീര ധവള പ്രഭ:   അപാണ്ഡൂര ഉദാനശ്ച
വ്യാനോഹ്യര്‍ച്ചി സമപ്രഭ:

ചുവന്ന രത്നത്തിന്റെ നിറത്തോട്‌ കൂടിയതാണ്‌ പ്രാണന്‍. ഇന്ദ്രഗോപത്തിന്റെ (നീല) നിറമാണ്‌ അപാനന്‌. പശുവിന്‍ പാലിനുതുല്യം വെളുത്ത നിറമാണ്‌ സമാനന്‍, ധൂസര (കറുപ്പ്‌) നിറത്തിലാണ്‌ ഉദാനന്‍, അഗ്നിജ്വാലയുടെ നിറം കലര്‍ന്നതാണ്‌ വ്യാനന്‍.

Thursday, November 8, 2018

ലിംഗ ഉപാസന

വിഗ്രഹ ഉപാസനയില്‍ പ്രധാനം ആയതു ആണ് ലിംഗ ഉപാസന .അനംഗ ലിംഗം .അംഗ ലിംഗം സ്ഥൂല ലിംഗം ഭദ്ര ലിംഗം ശിവ ലിംഗം ഇങ്ങനെ പല പ്രകാരത്തില്‍ ലിങ്ങ ഉപാസന കള്‍ ഉണ്ട് .

ലിംഗം എന്ന പദത്തിന്‍റെ അര്‍ത്ഥം സര്‍വലോക കാരണന്‍ എന്ന  പരമേശ്വരനെ കുറിക്കുന്നു .

പരമേശ്വരന്‍ സര്‍വ വ്യാപകന്‍ ആയതിനാല്‍ അവന്‍റെ വ്യാപ്യ സ്ഥാനം ആയി ഉപാസിക്കുന്നതിനു ഇടം കൊടുക്കുന്ന സ്ഥലങ്ങള്‍ എല്ലാം അവന്‍ തന്നെ ആകുന്നു .അവയെ എല്ലാം ലിംഗം എന്ന് അറിയപെടുന്നു ,

ജ്ഞാന ലിംഗം -അതീതം

രൂപം ആയും അരൂപം ആയും എന്നാല്‍ മനോവാക്കുകള്‍ക്ക് അപ്രാപ്യം ആയ പര വസ്തു ആണ് ജ്ഞാന ലിംഗം

സദാശിവ ലിംഗം -വിശ്വരൂപം

സര്‍വ ഭുവനങ്ങളും അംഗം ആയും പ്രത്യാഗമം ആയും ധാതുക്കള്‍  ആയും കല്പിക്ക പെടുന്ന ആകാരം ആണ് സദാശിവ ലിംഗം .

ആത്മ ലിംഗം -അരൂപം

ജീവാത്മാവില്‍ അന്തര്യാമി ആയുള്ള പരമേശ്വരന്‍ ആണ് ആത്മ ലിംഗം ..യോഗത്താല്‍ ആറു ആധാരങ്ങളെയും പൂജിച്ചു അവയെ കടന്നു സഹസ്രദള പദ്മത്തില്‍ ജീവാത്മാവിനെ ദര്‍ശിച്ചു അതില്‍ ബ്രഹ്മ ഉപാസന  ചെയ്യുന്നത് ആണ് ആത്മ ലിംഗ ആരാധന

പിണ്ഡലിംഗം -രൂപം

മനുഷ്യ ശരീര കോശം ആണ് പിണഡലിംഗം
സദ്‌ ഗുരുനാഥനെ ദര്‍ശിച്ചു പരമ ശിവന്‍ ആയി വണങ്ങുന്നത് ,തന്‍റെ ശരീരത്തെ പരമേശ്വരന്‍ ആയി ധ്യാനിക്കുന്നത് ആണ് പിണ്ഡലിംഗ ആരാധന.

അണ്ഡ ലിംഗം -

ഭൂമണ്ഡലം ശക്തി ശില -യോനി ശില  ,ആകാശലിംഗം ഇവ കൂടിയത് ആണ് അണ്ഡലിംഗം ..ഇതിനു ദിക്കുകള്‍ മലകള്‍ ഉദ്യാനങ്ങള്‍ പുഷ്പ മാല ആഭരണങ്ങള്‍ അഭിഷേകം അര്‍ച്ചന നൈവേദ്യം സ്തോത്രങ്ങള്‍ പൂജകള്‍ ധ്യാനം ഇവ കൊണ്ടു ആരാധിക്കുന്നു .ആ ആണ്ഡത്തില്‍ താനും ഉള്‍പെടുന്നു എന്ന് മനസ്സില്‍ ആക്കി തന്നെയും അതു ആയി ധ്യാനിച്ച് ഞാന്‍ എന്ന ഭാവം വിട്ടു ആരാധിക്കുന്നത് ആണ് ഈ ആരാധന .

സ്ഥാവര ലിംഗം -രൂപം

ശക്തിയും ശിവനും ശരീരവും ശരീരി യും ആയി ഇരിക്കുന്നു .
സ്ഥാവര ലിംഗം പിണ്ഡ രൂപത്തില്‍ ആണ് എങ്കിലും കാല്‍ കൈ  കണ്ണ് മൂക്ക് അതില്‍ കാണും .ഈശ്വരന്‍ സര്‍വ പ്രപഞ്ച രൂപം എങ്കിലും തനിക്കു ഒരു രൂപവും ഇല്ല എന്ന് ഇത് തെളിയിക്കുന്നു .ഇത് സര്‍വ പൂര്‍ണം ആയ സച്ചിദാനന്ദ രൂപം ആകുന്നു .

പല അമ്പലങ്ങളിലും ഇത് ആണ് ഉള്ളത് .
ഇത് കൂടാതെ അനേകം ലിംഗങ്ങള്‍ ഉണ്ട് -പരമാര്‍ത്ഥ ലിംഗം ,സ്വയംഭൂ ലിംഗം ആര്‍ഷ ലിംഗം മാനുഷലിംഗം രസം കൊണ്ടു ഉണ്ടാക്കിയ പാരദേശ്വര ലിംഗം ,വ്യക്ത ലിംഗം ,അവ്യക്ത ലിംഗം ......

ഇതില്‍ ഏതു തരം ലിംഗം ആണ് എന്ന് അമ്പലങ്ങളില്‍ ചോദിച്ചാല്‍ അറിയാം .ചിലയിടത്ത് എഴുതി വച്ചിരിക്കും

കടപ്പാട് ,
ലിംഗ പുരാണം
അദ്വൈതാശ്രമം -മായാവതി
ഹിമാചല്‍ പ്രദേശം

Monday, November 5, 2018

സന്യാസ പ്രാണായാമം

പൂരക കുംഭക പ്രക്രിയകള്‍ വഴി അല്ലാതെ അനുഷ്ടിക്കുന്ന പ്രാണായാമം ആണ് സന്യാസ പ്രാണായാമം .അത് ഓംകാരം അര്‍ത്ഥ ചിന്തയോടും ഏകാഗ്രതയോടും കൂടി ഓംകാരം ദീര്‍ഘമായി ജപിക്കുന്നതാണ്.

മനസ്സ് ഹൃദയപദ്മത്തില്‍ ഉറപ്പിച്ചു 12 ആവര്‍ത്തി ദീര്‍ഘമായി ജപിക്കുന്നതാണ് സന്യാസി പ്രാണായാമം .പ്രാണവൃത്തിയെ നീട്ടി "ഓം" 6 അല്ലെങ്കില്‍ 12 മാത്ര കള്‍ കൊണ്ടു ദീര്‍ഘമായി ഉച്ചരിക്കുന്നതാണ് ഈ വിദ്യ .ആയാമം എന്നാല്‍ നിയന്ത്രണം .ഇത് വഴി പ്രാണനെ നിയന്ത്രിക്കുന്നു .പ്രണവം നീട്ടി ഉച്ചരിക്കുമ്പോള്‍ ശരീരത്തിലെ പ്രാണശക്തിക്ക് നിയന്ത്രണവും ചലനവും ഉണ്ടാകുന്നു .

മൂന്നു സന്ധ്യകളിലും ഇപ്രകാരം ചെയ്യുമ്പോള്‍ ഉറങ്ങി കിടക്കുന്ന കുണ്ഡലിനീ ശക്തി -സമഷ്ടി ചൈതന്യമായ ഈശ്വരന്‍റെ വ്യഷ്ടി രൂപം -ഉണര്‍ന്നു പ്രകാശിച്ചു സുഷുമ്ന വഴി ബ്രഹ്മ രന്ധ്രത്തില്‍ എത്തി ശിവനോട് ചേരുന്നു .അതോടു കൂടി യോഗാനുഭൂതി ഉണ്ടാകുന്നു .

ചിലര്‍ക്ക് ദിവ്യ പ്രകാശം ,ചിലര്‍ക്ക് ദിവ്യ നാദം അനുഭവ പെടും .

ഈ അനുഭവം സാത്വികന് മാത്രമേ ഉണ്ടാവൂ .
പഞ്ചികൃത ഭൂതങ്ങളാലാണ് വിരാട് രൂപത്തിന്റെ നിർമ്മിതി. അതാണെന്റെ സ്ഥൂലരൂപം. പഞ്ചഭൂതങ്ങളിലെ സത്വാംശങ്ങളിൽ നിന്നും ജ്ഞാനേന്ദ്രിയങ്ങൾ ഉണ്ടായി. സത്വാംശങ്ങൾ കൂടിച്ചേരുന്നതിന്റെ ഫലമായി അന്തഃകരണവും ഉണ്ടായി.   വൃത്തിഭേദാനുസാരം ഈ അന്തകരണം നാലു വിധത്തിലാണ്. അന്ത കരണത്തിൽ സങ്കല്പ വികല്പങ്ങൾ ഉണ്ടാവുമ്പോൾ അത് മനസ്സ്.

 സംശയരഹിതമായി ഉറച്ചൊരുള്ളുറപ്പ് വരുമ്പോൾ അത് ബുദ്ധി. ഒരു തീരുമാനത്തെപ്പറ്റി അനുസന്ധാനം ചെയ്യുമ്പാൾ അത് ചിത്തം. ‘ഞാൻ,ഞാൻ’ എന്നുള്ള തോന്നൽ അന്ത കരണത്തിൽ ഉദിക്കുമ്പോൾ അത് അഹംകാരം.

Friday, November 2, 2018

സൂര്യനെക്കുറിച്ചറിയാത്ത കുട്ടിക്ക്, ആ കുട്ടിയുടെ അച്ഛന്‍ സൂര്യനെക്കുറിച്ച് ലളിതമായ പല പല വര്‍ണ്ണനകളിലൂടെയും കഥകളിലൂടെയും പറഞ്ഞുകൊടുക്കുന്നു. കുട്ടിയുടെ ശ്രദ്ധ അല്പംപോലും മാറാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന അച്ഛന്‍ സൂര്യനെപ്പറ്റിയല്ലാതെ മറ്റൊന്നിനെയുംപറ്റി കുട്ടിയോടു പറയുന്നില്ല.

ഇങ്ങനെ കഥകളും വര്‍ണ്ണനകളും കേട്ടുകേട്ട് കുട്ടിക്ക് എങ്ങനെയെങ്കിലും സൂര്യനെ നേരിട്ടു കണ്ടാല്‍ മതിയെന്നായി. അപ്പോള്‍ അച്ഛന്‍, ''ദാ നില്‍ക്കണു സൂര്യന്‍'' എന്നു തേജോമയമായ ആ മഹാവൈഭവത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറയുന്നു. വര്‍ണ്ണനകളുമായി താദാത്മ്യം ബോധിച്ച കുട്ടി സൂര്യരൂപം കണ്ട് അത്ഭുതസ്തംഭമായി നില്‍ക്കുന്നു.
വാദങ്ങള്‍ എന്നാല്‍ ന്യായയുക്തികള്‍, സിദ്ധാന്തങ്ങള്‍ എന്നാല്‍ നിശ്ചയങ്ങള്‍ അല്ലെങ്കില്‍ നിഗമനങ്ങള്‍.


അപമാനം

ഒരു ഭക്തൻ രമണമഹർഷി യോട് ആരൊ തന്നെ നിന്ദിച്ചതിനെപ്പറ്റി പറഞ്ഞു സങ്കടപ്പെട്ടു. മഹർഷി പറഞ്ഞു താനും ചേർന്ന് തന്നെ നിന്ദിക്കു

വേറെ ഒരാളോട് സമാന പരിതസ്ഥിതിയിൽ പറഞ്ഞത്
എന്താ വിളിച്ചത് എത്ര പ്രാവശ്യം വിളിച്ചു എന്ന് ചോദിച്ചു.
മറുപടി കഴുത എന്ന് ഒരു പ്രാവശ്യം വിളിച്ചു. ഒരു പ്രാവശ്യം വിളിച്ചാലും വിളിച്ചില്ലേ?
മഹർഷി ചോദിച്ചു " അതേയോ? ഓ എത്ര പ്രാവശ്യമായി ഞാൻ താൻ സച്ചിദാനന്ദസ്വരൂപമാണെന്ന് തന്നോട് പറയുന്നു.അതെന്താ വിശ്വസിക്കാത്തത്.

വാക്കുകൾക്ക് നാം അർത്ഥം കൊടുക്കുന്നത് കൊണ്ടാണ് ഈ അഭിമാനക്ഷത ബോധം. അറിയാത്ത ഭാഷയിൽ ഒരാൾ ചിരിച്ചു കൊണ്ട് ചീത്ത പറഞ്ഞാൽ നമുക്കെന്താ തോന്നുക. വാക്കിനെ നാദബ്രഹ്മമായി കാണുക

ഏകനാഥസ്വാമിയെ ആരുടെയോ പ്രേരണയാൽ ഒരു ബ്രാഹ്മണൻ ഒരു പാട് നേരം ചീത്ത പറഞ്ഞു .സ്വാമി അത് കുറേ നേരം കേട്ട് ചീത്ത പറഞ്ഞ ആളുടെ ക്ഷീണമകറ്റാൻ പാൽ കൊടുത്തത്രെ. മാത്രമല്ല ബ്രാഹ്മണൻ താൻ പണം കിട്ടാൽ വേണ്ടി ചെയ്തതാണെന്ന് ഏറ്റു പറഞ്ഞപ്പോൾ ആവശ്യമുള്ള പണവും കൊടുത്തു

വേറൊരിക്കൽ സ്വാമി കുളിച്ചു ശുദ്ധനായി വരുമ്പോൾ ഒരാൾ മുറുക്കി തുപ്പി. സ്വാമി ഒന്നും പറയാതെ വീണ്ടും തദിയിൽ പോയി കുളിച്ചു വന്നു.
വീണ്ടും മുറുക്കി തുപ്പി വീണ്ടും കുളിച്ചു വന്നു അങ്ങിനെ 21 പ്രാവശ്യം ഒടുക്കം അയാൾ വീണു നമസ്ക്കരിച്ച് മാപ്പ് ചോദിച്ചിട്ട് എങ്ങിനെയാണ്,
താനിങ്ങിനെ ചെയ്തിട്ടും ദ്വേഷ്യം പിടിക്കാതിരിക്കുന്നതെന്ന് ചോദിച്ചു.
മറുപടി:
താൻ കാരണം എനിക്കിന്ന് 21 പ്രാവശ്യം ഗംഗാ സ്നാനം ചെയ്യാനായി.( അവർക്ക് എല്ലാ നദിയും ഗംഗ)
മറിച്ച് തന്നോട് വെറുപ്പ് തോന്നിയിരുന്നെങ്കിൽ മനസ്സിൽ പറ്റിപ്പിടിക്കുന്ന അഴുക്ക് എങ്ങിനെയാണ് കളയാൻ സാധിക്കുക
( അവലംബം: നൊച്ചൂർ ജി യുടെ പ്രഭാഷണങ്ങൾ )

അപ്പോൾ ഇത് സാത്വികൻമാരുടെ പ്രതികരണം

നമ്മളോ ഇതൊക്കെ വായിച്ച് അത്ഭുതപ്പെടും

Wednesday, October 31, 2018

അവലക്ഷണങ്ങള്‍

വിധി നിഷേധങ്ങള്‍

ഒരു സാധകന്‍ ചെയ്യാന്‍ പാടില്ലാത്തതിനെ അവലക്ഷണങ്ങള്‍ എന്ന് പറയുന്നു .പ്രധാനം ആയതു ചിലത് താഴെ കൊടുക്കുന്നു :-

തുറസ്സായ സ്ഥലത്ത് ഇരുന്നു ഭക്ഷണം കഴിക്കുക

ഭക്ഷണം ദാനം മൈഥുനം ഉപാസന വിസര്‍ജനം രഹസ്യം അല്ലാതെ ചെയ്യുക

പ്രഭാതത്തില്‍ സ്നാനം ചെയ്യാതെ ഇരിക്കുക

പല്ല് ദിവസവും തേക്കാതെ ഇരിക്കുക

പല്ലുകള്‍ ഉരസി ശബ്ദം ഉണ്ടാക്കുക

മുഖം കഴുകാതെ രാവിലെ മറ്റൊരാളെ നോക്കുക

തുപ്പല്‍ പതക്കുക

സന്ധ്യക്ക്‌ മുടി ചീകുക

എണ്ണ തേച്ചു കൊണ്ടു നടക്കുക

നഖം കടിക്കുക

മുതിര്‍ന്നവരെ കാള്‍ മുകളില്‍ ഇരിക്കുക

മുതിര്‍ന്നവര്‍ നിക്കുമ്പോള്‍ ഇരിക്കുക

കാതു കുത്താതെ ഇരിക്കുക

തുകല്‍ ചെരുപ്പ് അണിയുക

വെള്ളം മൊത്തികുടിക്കുക ,ശബ്ദം ഉണ്ടാക്കി കുടിക്കുക

കീറിയ ഇല്ലയില്‍ /തുരുമ്പ് അഴുക്കു പാത്രത്തില്‍ ഭക്ഷണം നല്‍കുക

നടന്നു കൊണ്ടു ഭക്ഷണം കഴിക്കുക

ഭക്ഷണം കഴിച്ചു ഉടന്‍ കാര്‍ക്കിച്ചു തുപ്പുക

ഉറക്കം തൂങ്ങി കൊണ്ടു നാമം ജപിക്കുക

കിടന്നുകൊണ്ടു നാമം ജപിക്കുക

മുറുക്കി കൊണ്ടു അമ്പലത്തില്‍ കയറുക ,പാരായണം ചെയ്യുക

കാലു കഴുകാതെ കിടക്കുക

ഒരു കണ്ണ് കൊണ്ടു നോക്കുക

കൈ ചൂണ്ടി സംസാരിക്കുക

കൈ കാലുകള്‍ ആട്ടി കൊണ്ടു സംസാരിക്കുക

കുളിച്ച ശേഷം ആദ്യം പുറം തുടക്കാതെ ഇരിക്കുക

സൂര്യോദയത്തിനും അസ്തമനത്തിനും ശേഷം മുറ്റം അടിക്കുക

തുറന്ന കുടത്തില്‍ വെള്ളം സൂക്ഷിക്കുക

സന്ധ്യക്ക്‌ തുണി നനയ്ക്കുക

സന്ധ്യക്ക്‌ എണ്ണ/പണം വായ്പ്പ കൊടുക്കുക

മത്സ്യ മാംസാദികള്‍ രാത്രിയില്‍ പാകം ചെയ്യുക

ഉച്ചത്തില്‍ കോട്ട് വായിടുക

നഖം /മുടി ചവിട്ടുന്ന സ്ഥലത്ത് ഇടുക /വീട്ടില്‍ ഇടുക

അധികം ഉച്ചത്തില്‍ സംസാരിക്കുക -കേള്‍വി ഇല്ലാത്തവരോടു ആകാം

ഇതില്‍ അനുസരിക്കാവുന്നത് ചെയ്യുക .സ്വയം പരിശോധിക്കുക

കടപ്പാട്

സാധകന്റെ ദിന ചര്യ 
A reference guide
********

അഷ്ടാംഗാര്‍ഘ്യം-എട്ടു വസ്തുക്കള്‍കൂടിയ പൂജാവസ്തു. വെള്ളം, പാല്‍, ദര്‍ഭപ്പുല്ല് , തൈര്, നെയ്യ്, അരി, യവം, കടുക്.
ആഗ്നീദ്ധ്രം -ഹോമം ചെയ്യുന്ന ആളുടെ ഗൃഹം, യാഗാഗ്നി വളര്‍ത്തിയിരിക്കുന്ന സ്ഥലം.
ആഗ്നീദ്ധ്രാ -ഹോമാഗ്നി കെടാതെ സൂക്ഷിക്കല്‍.

ആഹുതന്‍ -ഹോമിക്കപ്പെട്ടവന്‍.
ആഹുതി -ഹോമം, കൃതഹോമം.
ആജ്യഭാഗം -നെയ്യുകൊണ്ടുള്ള ആഹുതി.
ആത്മവിദ്യ -ആത്മാവിനെക്കറിച്ചുള്ള ജ്ഞാനം.
ആര്യന്‍ -യജമാനന്‍, ഗുരുനാഥന്‍, ശ്രേഷ്ഠന്‍.
ആവാഹിക്കുക -മന്ത്രപൂര്‍വ്വം പ്രാര്‍ത്ഥിക്കുക, മന്ത്രംകൊണ്ട് വരുത്തുക.

ആഹുതം -ഹോമിക്കപ്പെട്ട ഹവിസ്സ്, മനുഷ്യയജ്ഞം.
ഉക്ഥം -മഹാവ്രതം എന്ന യജ്ഞം, പ്രാണവായു, ശസ്ത്രമെന്ന ഒരുതരം സ്‌തോത്രം.
ഉക്ഥപാത്രം -ഉക്ഥയാഗം ചെയ്യുന്നവന്‍. ഈ യാഗാവസരത്തില്‍ ദാനം ചെയ്യുന്ന പാത്രം.
ഉഖ -അഗ്നികുണ്ഡം.
ഉഡുംബരം -യാഗത്തിനുവേണ്ട മരം (അത്തി).

ഉദ്ഗീതം -ഉറക്കെ പാടല്‍.
ഉപഗാ -വേദസൂക്തം ചൊല്ലുന്ന യാഗത്തിലെ പുരോഹിതന്‍.
ഉപസ്ഥാതാവ്-യാഗത്തിലെ ഒരു ഋത്വിക്ക്.
ഋക് -വേദ മന്ത്രങ്ങള്‍
ഋതസദനം -യജ്ഞവേദി.
ഋതസ്പതി -യാഗത്തിന്റെ അധിദേവത.
ഋതുസ്‌തോമം-ഒരുതരം യാഗം.

ഋത്വിക്ക് -യജമാനനാല്‍ വരിക്കപ്പെട്ടവനും യാഗ കര്‍മ്മം നടത്തുന്നവമായ വ്യക്തി, ദേവതകളുടെ യാഗത്തില്‍ അഗ്നിയാണ് ഹോതാവായ ഋത്വിക്ക്.
ഋദ്ധം -നെല്ല്.
ഋഭു -തേജസ്വിയായ ത്വഷ്ടാവ്.
ഋഭുക്ഷ്വാവ് -ഇന്ദ്രന്‍, മഹാന്‍, ഋഭുക്കളോടൊത്തു വസിക്കുന്നവന്‍.
ഓണി -സോമനീര്‍

 ഉണ്ടാക്കാനുപയോഗിക്കുന്ന പാത്രം.
ഔഷധി -വിളഞ്ഞ യവം, നെല്ല്, മുതലായ ധാന്യച്ചെടി, ഔഷധച്ചെടി, സസ്യങ്ങള്‍.
കവി -ശുക്രന്‍, ആദിത്യന്‍, ബ്രഹ്മം, ത്രികാലജ്ഞനായ ഒരു അന്ധ ഋഷിമേധാവി.
കുത്സന്‍ -ഋഷി.
കൗശികന്‍ -ഇന്ദ്രന്‍.
ക്രതുസാധകന്‍ -യജ്ഞനിഷ്പാദകന്‍


ആരാണോ ആത്മാവില്‍നിന്ന് അന്യമായി ബ്രഹ്മത്തെ-ബ്രാഹ്മണ ജാതിയെ-അറിയുന്നത്, അവനെ ബ്രഹ്മ-ബ്രാഹ്മണജാതി-പുരുഷാര്‍ത്ഥത്തില്‍നിന്ന് അകറ്റും. ആരാണോ ആത്മാവില്‍നിന്നു വേറെയായി ക്ഷത്രിയജാതിയെ അറിയുന്നത് അവനെ ക്ഷത്ത്രിയ ജാതി പരാകരിക്കും-അകറ്റും. ആരാണോ ആത്മാവില്‍നിന്നു വേറെയായി ലോകങ്ങളെ അറിയുന്നത്, അവനെ ലോകങ്ങള്‍ പരാകരിക്കും.

ആരാണോ ആത്മാവില്‍നിന്ന് അന്യരായി ദേവന്മാരെ അറിയുന്നത്, അവനെ ദേവന്മാര്‍ പരാകരിക്കും. ആരാണോ ആത്മാവില്‍നിന്ന് അന്യങ്ങളായി ഭൂതങ്ങളെ അറിയുന്നത് അവനെ ഭൂതങ്ങള്‍ കൈവല്യത്തില്‍നിന്ന് അകറ്റും. ആരാണോ ആത്മാവില്‍നിന്ന് അന്യമായി സര്‍വ്വത്തേയും അറിയുന്നത്, അവനെ സര്‍വ്വവും പുരുഷാര്‍ത്ഥത്തില്‍നിന്ന് അകറ്റും.

 ഈ ബ്രാഹ്മണജാതിയും ഈ ക്ഷത്ത്രിയ ജാതിയും ഈ ലോകങ്ങലും ഈ ദേവന്മാരും, ഈ ഭൂതങ്ങളും, ഈ സര്‍വ്വവും, ഈ ആത്മാവ് ഏതോ ഇതുതന്നെയാണ്.

വേദത്തിന്റെ ഭയം

“ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്, ബിഭേത്യല്പശ്രുതാത് വേദോ മാമയം പ്രഹരിഷ്യതി” – മഹാഭാരതം 1.1.267

ഇതിഹാസപുരാണങ്ങളിലൂടെ വേദങ്ങളെ വിശദീകരിക്കേണ്ടതാണ്. അല്പമാത്രമായ ശാസ്ത്രജ്ഞാനമുള്ള ഒരാളെക്കാണുമ്പോള്‍, “ഇവന്‍ എന്നെ പ്രഹരിക്കും” എന്നു കരുതി വേദം ഭയപ്പെടുന്നു.

Sunday, October 28, 2018

പഞ്ചമവേദങ്ങൾ

വേദ ഭാഷ്യങ്ങള്‍
വേദങ്ങള്ക്ക് നാല് വിധ ഭാഷ്യങ്ങള്‍ ഉണ്ട്

 ശബ്ദ അര്‍ത്ഥം അനുസരിച്ച് ഉള്ളത് നൈരുക്തം .
യജ്ഞ സംബന്ധമായത് യാജ്ഞികം.
അധ്യാത്മിക പരമായുള്ളത് ആദ്ധ്യാത്മികം .ഇതിഹാസപരമായത്  ഐതിഹാസികം .

ഈ നാലും പ്രയോഗിച്ചു അര്‍ ത്ഥം മനസ്സിലാക്കിയാല്‍ മാത്രമേ വേദ അഭ്യാസം പൂര്‍ ണ്ണം ആകൂ .അതിനാല്‍  ഇതിഹാസ പുരാണങ്ങള്‍ പഞ്ചമ വേദം ആകുന്നു .

യാസ്കന്‍

Monday, October 22, 2018

രക്ഷസ്

രക്ഷസ്സ്...

രക്ഷസ്സ് എന്ന് കേൾക്കുമ്പോൾ നമ്മൾ പേടിക്കുന്നു....
ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ അല്ലെങ്കില്‍ ഡ്രാക്കുളയോ എന്ന സംശയത്തിലാണ് ജനങ്ങൾ..... ഭയം കൊണ്ട് ഞെട്ടുന്നു...എന്നാല്‍ ശാസ്ത്രീയമായി പറയുമ്പോള്‍ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്സ്...

"യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"
എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു ...

കശ്യപ പ്രജാപതിക്ക്‌ ദക്ഷപുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു ....
ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വര്ന്നിചിട്ടുള്ളത്...കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19 - )o അദ്ധ്യായത്തില്‍ കാണുന്നു.....

ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക,  ജീവിക്കുക, ഭവിക്കുക,എന്നിവയാണ്.. അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം ....

കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ... ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു ...

തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാര്‍മ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാന പൂജാകര്‍മ്മങ്ങള്‍ പരമ്പരാഗതമായി ഗ്രഹപ്പിഴകള്‍ ,മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്,സര്‍പ്പം ഇവകളെ ത്രുപ്തിപ്പെടുതുകയാണ്...

കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍ ,ഗ്രഹപ്പിഴകള്‍ ,രോഗങ്ങള്‍ ,ശാപങ്ങള്‍ ,എന്നിവ മാറി ഐശ്വര്യം, ക്ഷേമം ഇവ ലഭിക്കുന്നു. രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്.... കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്...

രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്...അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ,ദുഷ്ടമൂര്‍ത്തിയായോ അല്ല...മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്......
കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്...
രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച, വെളുത്തവാവ്(പൌര്‍ണ്ണമി), കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ് ...

പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ,വഴിപാടുകളോ ഇല്ല... 
വാരദേവതകള്‍ , തിഥിദേവതകള്‍ , നക്ഷത്രദേവതകള്‍

വാരദേവതകള്‍:-
👉 ഞായറാഴ്‌ചയുടെ  അധിപന്‍ ശിവനാണ്‌.
👉 തിങ്കളാഴ്‌ചയുടെ ദേവത ദുര്‍ഗ്ഗയും.
👉 ചൊവ്വാഴ്‌ചയ്‌ക്ക് സുബ്രഹ്‌മണ്യനും,
👉 ബുധനാഴ്‌ചയ്‌ക്ക് വിഷ്‌ണുവും,
👉 വ്യാഴാഴ്‌ചയ്‌ക്ക് ബ്രഹ്‌മവും,
👉 വെള്ളിയാഴ്‌ചയ്‌ക്ക് ലക്ഷ്‌മിയും,
👉 ശനിയാഴ്‌ചയ്‌ക്ക് വൈശ്രവണനും ദേവതമാരാണ്‌.

തിഥിദേവതകള്‍:-
ശുക്ലപക്ഷത്തിലും (വെളുത്തപക്ഷം) കൃഷ്‌ണപക്ഷത്തിലും (കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശി വരെയുള്ള പതിന്നാലു തിഥികള്‍ക്കും ഉളള ദേവതമാരെ പറയുന്നു:
👉 പ്രതിപദം- അഗ്നി
👉 ദ്വിതീയ- ബ്രഹ്‌മാവ്‌
👉 തൃതീയ-പാര്‍വ്വതി
👉 ചതുര്‍ത്ഥി- ഗണപതി
👉 പഞ്ചമി-സര്‍പ്പം
👉 ഷഷ്‌ഠി- സുബ്രഹമണ്യന്‍
👉 സപ്‌തമി- സൂര്യന്‍
👉 അഷ്‌ടമി-ശിവന്‍
👉 നവമി-ദുര്‍ഗ്ഗ
👉 ദശമി- യമന്‍
👉 ഏകാദശി-വിശ്വദേവകള്‍
👉 ദ്വാദശി- വിഷ്‌ണു
👉 ത്രയോദശി- ഇന്ദ്രാണി
👉 ചതുര്‍ദ്ദശി- ഭദ്രകാളി

👉 പൗര്‍ണ്ണമിക്ക്‌-ചന്ദ്രനും, അമാവാസിക്ക്‌ പിതൃക്കളും ദേവതമാരാണ്‌.

നക്ഷത്രദേവതകള്‍:-
👉
അശ്വതി- അശ്വനിദേവത
👉 ഭരണി- യമന്‍
👉 കാര്‍ത്തിക- അഗ്നി
👉 രോഹിണി- ബ്രഹ്‌മാവ്‌
👉 മകയിരം- ചന്ദ്രന്‍
👉 തിരുവാതിര- ശിവന്‍
👉 പുണര്‍തം- അദിതി
👉 പൂയം- ബൃഹസ്‌പതി
👉 ആയില്യം- സര്‍പ്പം
👉 മകം- പിതൃക്കള്‍
👉 പൂരം- ആര്യമാ
👉 ഉത്രം- ഭഗന്‍
👉 ചിത്തിര- ത്വഷ്‌ടാവ്‌
👉 ചോതി- വായു
👉 വിശാഖം- ഇന്ദ്രാഗ്നി
👉 അനിഴം- മിത്രന്‍
👉 തൃക്കേട്ട- ഇന്ദ്രന്‍
👉 മൂലം- നിര്യതി
👉 പൂരാടം- ജലം
👉 ഉത്രാടം- വിശ്വദേവകള്‍
👉 തിരുവോണം- വിഷ്‌ണു
👉 അവിട്ടം- വസുക്കള്‍
👉 ചതയം- വരുണന്‍
👉 പൂരൂരുട്ടാതി- അജൈകപാത്‌
👉 അത്തം- ആദിത്യന്‍
👉 ഉത്രട്ടാതി- അഹിര്‍ബുദ്ധ്‌നി
👉 രേവതി- പൂഷാവ്‌

ഇങ്ങനെ 27 നക്ഷത്രങ്ങള്‍ക്കും ദേവതമാരെ കല്‌പിച്ചിരിക്കുന്നു. ഓരോ നാളുകാരും അവരവരുടെ ലഗ്ന-വാര-തിഥി-നക്ഷത്രദേവതകളെ ഭക്‌തിപൂര്‍വം ആരാധിക്കുന്നത്‌ കാര്യസാധ്യത്തിനും ആയുരാരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്‌.

Saturday, October 20, 2018

അവധൂതൻ

അവധൂതന്‍

സംസാര ബന്ധങ്ങളില്‍ നിന്നും പൂര്‍ണം ആയും വിമുക്തന്‍ ആയവനും തത്വമസി തുടങ്ങി നാല് വാക്യങ്ങളും അനുഭവം ആക്കിയവനും ആണ് അവധൂത സന്യാസി .വര്‍ണ്ണാശ്രമധര്‍മങ്ങള്‍ എല്ലാം കൈവിട്ടു ആത്മാവില്‍ തന്നെ സ്ഥിതി ചെയ്യുന്ന യോഗി ആണ് അവധൂതന്‍ .

അവര്‍ സ്വന്തം ഇഷ്ടപ്രകാരം വിഹരിക്കുന്നു .പലരും വസ്ത്രം പോലും ധരിക്കുന്നില്ല .

മാനസികം ആയി അശ്വമേധം ജയിച്ചു ,ഇന്ദ്രിയങ്ങളെ ജയിച്ചവര്‍ ആണ് അവര്‍ ,അവരുടെ യജ്ഞവും യോഗവും അത് തന്നെ .അവരെ പാപങ്ങളോ പുണ്ണ്യങ്ങളോ ബാധിക്കുന്നില്ല .

അവരുടെ പ്രവര്‍ത്തികളെ നിന്ദിക്കരുത്

ദത്താത്രേയന്‍

ശമം, ദമം, തിതീക്ഷ, വൈരാഗ്യം



ശമം:- എപ്പോഴും പല വൃത്തികളും പ്രവഹിച്ചുകൊണ്ടിരിക്കുന്ന മനസ്സ്, ഒരു വൃത്തിമാത്രമായിത്തീരുകയും ലക്ഷ്യമായ ആത്മതത്ത്വത്തിന്നഭി മുഖമായി ഉറച്ചുനില്‍ക്കുകയും ചെയ്യുന്നതാണ് ശമം.

ദമം:- പലതരത്തിലുള്ള സംസാരവാസനകളെക്കൊണ്ടും ദുര്‍വൃത്തി കളെക്കൊണ്ടും ദുഷിച്ചതാണ് പ്രായേണ ഓരോരുത്തരുടേയും ബുദ്ധി. ബുദ്ധിദോഷങ്ങള്‍ നീങ്ങാതിരിക്കും കാലത്തോളം സത്യമായ ജ്ഞാനമോ, ഭക്തിയോ, വൈരാഗ്യമോ ഒന്നു മുണ്ടാവാന്‍ വയ്യ. അതിനാല്‍ സാധകന്മാരുടെ അതിപ്രധാന മായൊരു വിഷയമാണ് ബുദ്ധിദോഷങ്ങളെ നീക്കല്‍, സത്യം, അഹിംസ, ബ്രഹ്മചര്യം, അസ്‌തേയം, അപരിഗ്രഹം എന്നീ ധര്‍മ്മങ്ങളെ നിഷ്‌കര്‍ഷയോടെ പാലിക്കലും അഭ്യസിക്കലുമാണ് ബുദ്ധിദോഷങ്ങളെ നീക്കാനുള്ള മാര്‍ഗ്ഗം. ആ സമ്പ്രദായത്തിനെ ദമമെന്ന് അറിവുള്ളവര്‍ പറയുന്നു.

തിതിക്ഷ:- പ്രതികാരം ചെയ്യാതെ, അങ്ങനെയൊരു വിചാരമോ വിലാപമോ പോലുമില്ലാതെ സര്‍വ്വദുഃഖങ്ങളും സഹിക്കുന്നതാണ് തിതിക്ഷ

വൈരാഗ്യം :- രാഗങ്ങൾ ഇല്ലാത്ത അവസ്ഥ വിഷയങ്ങലോടുള്ള സുഖം ഇല്ലാത്ത അവസ്ഥ.  അതിന്നു പുറകെ പോകാതെയുള്ള അവസ്ഥ.

നാരായണനും വിഷ്ണുവും

നാരായണനും വിഷ്ണുവും ഒന്നാണോ, രണ്ടാണോ?

ബ്രഹ്മാവ് ,വിഷ്ണു ,ശിവൻ ത്രിമൂർത്തികൾ ആണ് .വേദങ്ങളിൽ നാരായണൻ ത്രിമൂർത്തികൾക്കു മേലെ ആണ് .

Friday, October 19, 2018

സ്വാധാദേവി
***********
പിതൃക്കളുടെ ഭാര്യ.സ്വാധാദേവിയുടെ ജനനതെ്തപ്പററിയുളള കഥ ദേവീ ഭാഗവതം നവമസ്കന്ധത്തില്‍ ഇങ്ങനെയാണ്.
സൃഷ്ടിയുടെ ആരംഭതതില്‍ ബ്രഹ്മാവ് പിതൃഗണങളെ സൃഷ്ടിച്ചു. അഗ്നിഷ്വാത്തന്‍മാര്, ബ്റഹിഷത്തുക്കള്‍, സോമന്‍, ആര്യമാവ് ഇവരാണ് പിതൃദേവതകള്‍. ഇവരുടെ ഭക്ഷണത്തിനുവേണ്ടി തര്‍പ്പണപൂര്‍വ്വകമായ ശ്രാദ്ധതെ്തയും കല്‍പ്പിച്ചു. ബ്രാഹ്മണര് ദിവസേന ദേവതര്‍പ്പണ പിതൃതര്‍പ്പണാദികള്‍ ചെയ്യണമെന്നും നിശ്ചയിച്ചു. എന്നാല്‍ ബ്രാഹ്മണരാല്‍ തര്‍പ്പിക്കപെ്പടുന്ന പിണ്ഡഭാഗം പിതൃക്കള്‍ക്ക ലഭിക്കാതെയായി. ഒടുവില്‍ പിതൃക്കള്‍ ബ്രഹ്മാവിനോട് സങ്കടം ബോധിപ്പിച്ചു. അപേ്പാള്‍ ബ്രഹ്മാവ് രൂപയൗവ്വന സംബന്നയും, വിദ്യാവതിയും, ഗുണവതിയുമായ ഒരു സ്ത്രീ രത്നതെത മൂല പ്രകൃതിയുടെ അംശംകൊണ്ട് സൃഷ്ടിച്ചു. സ്വാധാ എന്ന പേരിട്ടു പിതൃക്കള്‍ക്ക ഭാര്യയായി നല്‍കി. അതിനുശേഷം പിതൃക്കള്‍ക്കായി തര്‍പ്പണം ചെയ്യുന്നതെല്ലാം സ്വാധാ മന്ത്രതേ്താടുകൂടി യായിരിക്കണമെന്ന കല്‍പ്പിക്കുകയും ചെയ്തു.അങ്ങനെ പിതൃക്കള്‍ക്ക ഭക്ഷണം കിട്ടിതുടങ്ങി . പിതൃക്കള്‍ സംതൃപതരായി.

നാരായണ... നാരായണ... നാരായണ നമ:

Wednesday, October 17, 2018

പഞ്ച കോശങ്ങള്‍

വരുണ പുത്രന്‍ ഭൃഗു പിതാവിനെ സമീപിച്ചു ബ്രഹ്മസ്വരൂപം ആരായുന്നു .സകല ചരാചരങ്ങളും ഉണ്ടായി നിലനിന്നു ലയിക്കുന്ന ആദികാരണ സത്ത ആണ് എന്ന് ഉപദേശം ലഭിച്ചു .തപസ് കൊണ്ടു ബ്രഹ്മത്തെ അറിയാന്‍ ആജ്ഞാപിച്ചു  .

ഭ്രിഗു  തപസ് തുടങ്ങി .ഇന്ദ്രിയ മനസ്സുകള്‍ എകാഗ്രം ആക്കിനിലനില്‍പ്പിന്റെ  ആഴമേറിയ സൂക്ഷ്മ തലങ്ങളില്‍ തപസ് എത്തിക്കുന്നു .തപസ് പുരോഗമിച്ചപ്പോള്‍ ഭ്രിഗു വിനു വെളിപ്പെട്ട നിലനില്‍പ്പിന്റെ മണ്ഡലങ്ങള്‍ ആണ് പഞ്ചകോശങ്ങള്‍

അന്ന മയകോശം , പ്രാണമയകോശം , മനോമയകോശം വിജ്ഞാനമയകോശം, ആനന്ദമയ കോശം എന്നീ അഞ്ചു കോശങ്ങളില്‍ ജീവിതം ഒതുങ്ങുന്നു .ഈ കോശങ്ങളെ വിശകലനം ചെയ്‌താല്‍ അത് ആത്മാന്വേഷണം ആകും .ഈ കോശങ്ങളുടെ ആവരണം ചെയ്യപ്പെട്ട ആത്മാവ് സ്വരൂപം അറിയുന്നില്ല

പഞ്ചീകരിക്കപ്പെട്ട സ്ഥൂല ഭൂതങ്ങളെ കൊണ്ടു നിര്‍മിച്ച മാംസ അസ്ഥി മയം ആയ ശരീരം ആണ് അന്നമയ കോശം

പ്രാണ ചലനങ്ങള്‍ ശരീരത്തെ നില നിര്‍ത്തുന്നു .രജോ ഗുണത്തില്‍ നിന്ന് ഉണ്ടായ അഞ്ചു പ്രാണന്‍ മാരും കര്‍മ്മ ഇന്ദ്രിയങ്ങളും ചേര്‍ന്നത്‌ ആണ് പ്രാണമയ കോശം

സത്വ ഗുണത്തില്‍ നിന്നും ഉണ്ടായ ജ്ഞാനേന്ദ്രിയങ്ങള്‍ ഒരുമിച്ചു സങ്കല്പ വികല്പങ്ങള്‍ കൊണ്ടു മനോമയ കോശം ഉണ്ടാകുന്നു
ജ്ഞാനെന്ദ്രിയങ്ങള്‍ ഒന്നിച്ചു നിശ്ചയ രൂപത്തില്‍ ബുദ്ധി ആയി പ്രവര്‍ത്തിച്ചു വിജ്ഞാന മയ കോശം ആകുന്നു .

മനസ്സ് കാരണ ശരീരം ആയ അവിദ്യയില്‍ ലയിച്ചു ആത്മാവിന്‍റെ ആനന്ദ പ്രതീകമേന്തി സുഖിചിരിക്കുന്ന അവസ്ഥ ആണ് ആനന്ദമയകോശം

ആത്മാവ് ഈ കോശങ്ങളും ആയി താദാമ്യപെടുമ്പോള്‍ അതാതു കോശങ്ങള്‍ ആയി ഭ്രമിച്ചു അനുഭവിക്കുന്നു

അപ്പോള്‍ ഈ പഞ്ചകോശ ഉറകള്‍ മുറിച്ചു പുറത്ത് കടന്നാല്‍ മാത്രമേ സ്വരൂപം പുറത്ത് വരൂ ,അത് മുറിച്ചു പുറത്തുവരുവാന്‍ ഉള്ള ആയുധം ആണ് ജ്ഞാനം

പഞ്ചകോശാന്തരസ്ഥിതാ -ലളിതാ സഹസ്രനാമം

Sunday, October 14, 2018

സാധാരണവ്യക്തികൾ മരിക്കുമ്പോൾ പ്രാണൻ ഇഡയിലൂടെ അധോമുഖമായി സഞ്ചരിച്ച് മൂലാധാരചക്രയിലൂടെ പുറത്തുപോകുകയാണത്രെ ചെയ്യുക.മരണസമയത്തുണ്ടാകുന്ന മലമൂത്രവിസർജ്ജനം അതിന്റെ ലക്ഷണമത്രെ. പ്രാണന്റെ അധോഗതിയാർന്ന സഞ്ചാരത്തെ  ചന്ദ്രയാനം, അഥവാ പിത്ര്യയാനം ദക്ഷിണായനംഎന്നുപറയുന്നു. ഇങ്ങിനെയുള്ളമരണങ്ങളിൽ ഉടൻ ത്തന്നെ അയാൾ ഭൂമിയിൽ പുനർജനിയ്ക്കുമത്രെ.

എന്നാൽ മറ്റു ചിലവ്യക്തികൾ മരിയ്ക്കുമ്പോൾ പ്രാണൻ ഇഡയിലൂടെ അധോമുഖമായി (പിത്ര്യയാനം) സഞ്ചരിച്ച് പ്രാണൻ കാമലോകം അഥവാ നരകത്തിലേയ്ക്കുള്ള വാതായനമായ സ്വാധിഷ്ടാനചക്രയിലൂടെ പുറത്തുപോകുകയും  നരകത്തിൽ പുനർജ്ജനിയ്ക്കുകയും ചെയ്യുമത്രെ.ഇതും പിത്ര്യയാനമാകുന്നു.( ദക്ഷിണായനം)

എന്നാൽ കുറച്ചുകൂടി ശുദ്ധികരിയ്ക്കപ്പെട്ട ആത്മഭാവങ്ങളിൽ പ്രാണൻ പിംഗളയിലൂടെ ഊർദ്ധമുഖമായി സഞ്ചരിച്ച് മണിപൂരചക്രയിലൂടെ മനോലോകത്ത് അഥവാ സ്വർഗ്ഗത്തിൽ പുനർജ്ജനിയ്ക്കുമത്രെ. ഇതിനെയാണത്രെ സൂര്യയാനം അഥവാ ദേവയാനം ഉത്തരായനം എന്നുപറയുന്നത്.

ഇങ്ങിനെയുള്ളമരണങ്ങളിൽ കണ്ണു, ചെവി, വായ എന്നിവ തുറന്നിരിയ്ക്കുന്നതായി കാണാൻ കഴിയുമെന്നു പറയുന്നു.

Saturday, October 13, 2018

സന്യാസിമാർ നാലു തരത്തിലുണ്ട്.

വൈരാഗ്യ സന്യാസി, ജ്ഞാന സന്യാസി, ജ്ഞാന വൈരാഗ്യ സന്യാസി, കര്മ്മസന്യാസി എന്ന് സന്യാസോപനിഷത് വിശദീകരിക്കുന്നു.

കണ്ടതും കേട്ടതുമായ വിഷയങ്ങളോട് താത്പര്യമില്ലാതെ പൂർവ പുണ്യഫലമായി വൈരാഗ്യം വന്നതിനാൽ സംന്യസിച്ച വ്യക്തിയെ ആണ് വൈരാഗ്യസന്യാസിയെന്ന് പറയുന്നത്.

ശാസ്ത്രജ്ഞാനം നേടി ലോകത്തിലെ നന്മ തിന്മകൾ അനുഭവിച്ചറിഞ്ഞ് പ്രപഞ്ചത്തിനു നേര്ക്കുള്ള താത്പര്യം വിട്ട് ദേഹവാസന ശാസ്ത്രവാസന ലോകവാസന എന്നീ ഏഷണത്രയം വിട്ട് എല്ലാ വിധത്തിലുമുള്ള പ്രാപഞ്ചിക വൃത്തികളും ഛര്ദ്ദിച്ചിട്ട പദാര്ഥം പോലെ കരുതി സാധനാ ചതുഷ്ടയം ചേര്ന്ന് സന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാന സന്യാസി.

ക്രമാനുസൃതമായി സകലതും അഭ്യസിച്ച് എല്ലാറ്റിന്റേയും അനുഭവം നേടി ജ്ഞാനവൈരാഗ്യ തത്ത്വങ്ങൾ ശരിക്കും ഗ്രഹിച്ച് ദേഹം മാത്രം അവശേഷിപ്പിച്ച് സംന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാനവൈരാഗ്യസംന്യാസി.

ബ്രഹ്മചര്യം, ഗാര്ഹസ്ഥ്യം വാനപ്രസ്ഥം എന്നീ മൂന്നാശ്രമങ്ങളേയും യഥാവിധി നിർവഹിച്ചതിനുശേഷം വൈരാഗ്യം ഉണ്ടായില്ലെങ്കിൽ പോലും നിയമാനുസരണം സംന്യാസം സ്വീകരിക്കുന്നവനാണ് കര്മ്മസന്യാസി.
**************

സന്യാസിമാർ ആറുവിധമാണ്. കുടീചകൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ, തുരീയാതീതൻ, അവധൂതൻ.

ഇതിൽ കുടീചകൻ ശിഖയും പൂണൂലും ധരിച്ച് ദണ്ഡം കമണ്ഡലു, കൌപീനം, കന്ഥ, കമ്പിളാ എന്നിവയോടുകൂടി പീഠം, കുന്താലി, ശിക്യം എന്നിവയുമായി ഒരിടത്തുനിന്നു മാത്രം ഭക്ഷണം കഴിച്ച് ശ്വോതോര്ധ്വപുണ്ഡ്രധാരിയായി ത്രിദണ്ഡം സഞ്ചരിക്കുന്നു.

ബഹൂദകൻ ശിഖ, കന്ഥ എന്നിവ ധരിക്കുന്നവനും എല്ലാ വിധത്തിലും കുടീചകനെപോലെ തന്നെ ചെയ്യുന്നവനും, എട്ടുരുള ചോറുമാത്രം ഭക്ഷിക്കുന്നവനുമാണ്.

ഹംസൻ ജടാധാരിയാണ്. ത്രിപുണ്ഡവും അര്ദ്ധപുണ്ഡ്രധാരിയും പലയിടത്തും നിന്നും ചോദിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നവനും കൌപീനമാത്ര ധാരിയുമാണ്. അഞ്ചുവീടുകളിൽ നിന്നും കൈയില് ഭിക്ഷ സ്വീകരിക്കുന്നു.

അല്ലെങ്കിൽ ഭസ്മം ധരിച്ച് ഒരു വിരിപ്പു മാത്രം സ്വീകരിച്ച് സകലതും കൈവെടിഞ്ഞു ജീവിക്കുന്നവനാണ് പരമഹംസൻ.

സർവസംഗപത്യാഗിയാണ് തുരീയാതീതൻ. അവൻ ഗോമുഖവൃത്തിയും മൂന്നു വീടുകളിൽ നിന്ന് അന്നമോ ഫലമൂലാദികളോ ഭിക്ഷയായി സ്വീകരിക്കുന്നവനും ദേഹമാത്രം പുലര്ത്തുന്നവനും ദിഗംബരനുമാണ്. അവൻ സ്വന്തം ശരീരത്തെ മൃതശരീരം പോലെ കരുതി ജീവിതം നയിക്കുന്നു.

അവധൂതന് യാതൊരു നീയമവുമില്ല. അവൻ പതീതന്മാരും നിന്ദിതന്മാരും ഒഴികെ എല്ലാ വര്ണ്ണങ്ങളിൽ നിന്നും പെരുമ്പാമ്പിന്റെ മട്ടിൽ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ട് കഴിഞ്ഞുകൂടുന്നു. അവൻ സ്വസ്വരൂപാനുസന്ധാനത്തിൽ മുഴുകിയിരിക്കുന്നു.

പഞ്ചയജ്ഞങ്ങൾ

പഞ്ചയജ്ഞങ്ങൾ

ഗരുഡപുരാണ പ്രകാരം ബ്രഹ്മ യജ്ഞം, പിതൃയജ്ഞം,ദേവ യജ്ഞം, നരയജ്ഞം,ഭൂതയജ്ഞം

ശിവപുരാണ പ്രകാരം

കർമ്മയജ്ഞം ,തപോയജ്ഞം, ജെപയജ്ഞം, ധ്യാന യജ്ഞം, ജ്ഞാന യജ്ഞം

വൈദിക യജ്ഞം

അശ്വമേധം,അജ മേധം,മഹിഷമേധം, ഗോമമേധം, പുരുഷമേധം

Friday, October 12, 2018

ധർത്യാഗമനം - പിറവി

ധർത്യാഗമനം
******************

 ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച ശുക്ലാണു സ്‌ത്രീരജസ്സുമായി കൂടിച്ചേര്‍ന്ന്‌ ഗര്‍ഭസ്‌ഥ ശരീരത്തിന്റെ ഉല്‌പത്തിക്കു കാരണമാകുന്നു. പഞ്ചഭൂതാത്മകമായ ആ ജീവന്‌ ഒരുമാസംകൊണ്ട്‌ തലയും, രണ്ടുമാസംകൊണ്ട്‌ കൈകള്‍ തുടങ്ങിയ പ്രധാന അവയവങ്ങളും, മൂന്നാംമാസത്തില്‍ നഖം, രോമം, അസ്‌ഥികള്‍, തൊലി, സ്‌ത്രീപുരുഷ ലിംഗഭേദം, അസ്‌ഥിദ്വാരങ്ങളുള്ള അംഗങ്ങള്‍ എന്നിവയുണ്ടാകുന്നു.

നാലാംമാസത്തില്‍ സപ്‌തധാതുക്കളും, 5-ാം മാസത്തില്‍ വിശപ്പും, ആറാംമാസത്തില്‍ ഗര്‍ഭസ്‌ഥ ശിശു മറുപിള്ളയാല്‍ മൂടപ്പെടുകയും വയറിന്റെ വലതുഭാഗത്തേക്ക്‌ തിരിയുകയും ചെയ്യുന്നു. ഏഴാംമാസത്തില്‍ സുഖദുഃഖാദി ജ്‌ഞാനങ്ങളുണ്ടാകുന്ന ആ ജീവന്‍ തന്റെ ശിരസ്സും കുക്ഷിയിലൊതുക്കി പുറകും കഴുത്തും കുനിഞ്ഞ്‌ കൈകാലുകള്‍ ഇളക്കാന്‍ കഴിയാതെ ബന്ധനസ്‌ഥനെപ്പോലെ കിടക്കുന്നു. അവിടെ അവന്‌ ഈശ്വര ഗത്യാല്‍ സ്‌മരണശക്‌തി ഉണ്ടാവുകയും പൂര്‍വ്വജന്മ കര്‍മ്മങ്ങള്‍ ഓര്‍മ്മിച്ച്‌ നെടുവീര്‍പ്പിടുകയും ചെയ്യുന്നു.

അങ്ങനെ ഈശ്വരസ്‌മരണയില്‍ മുഴുകിയവനും ഋഷി തുല്യനുമായ ആ ജീവന്‍ 10-ാം മാസത്തില്‍ പ്രസൂതിമാരുതനാല്‍ നയിക്കപ്പെട്ടവനായി ഭൂമിയില്‍ ജനിക്കുന്നു.
പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ചമഹാഭൂതങ്ങളെന്ന്‌ പറയുന്നു. ജീവശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാകുന്നു.

ത്വക്ക്‌, അസ്‌ഥികള്‍, നാഡികള്‍, രോമം, മാംസം എന്നീ പഞ്ചഗുണങ്ങള്‍ ഭൂമിയുടേയും ഉമിനീര്‌, മൂത്രം, ശുക്ലം, മജ്‌ജ, രക്‌തം എന്നീ പഞ്ചഗുണങ്ങള്‍ ജലത്തിന്റേയും വിശപ്പ്‌, ദാഹം, ആലസ്യം, നിദ്ര, കാന്തി എന്നീ പഞ്ചഗുണങ്ങള്‍ അഗ്നിയുടേയും ആകുഞ്ചനം, ധാവനം, ലംഘനം, പ്രസാരണം, ചേഷ്‌ടിതം എന്നീ പഞ്ചഗുണങ്ങള്‍ വായുവിന്റേയും ശബ്‌ദം, ഛിദ്രം, ഗാംഭീര്യം, ശ്രവണേന്ദ്രിയ സംശ്രയത എന്നീ പഞ്ചഗുണങ്ങള്‍ ആകാശത്തിന്റേതുമാകുന്നു.

മനസ്സ്‌, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ ചതുര്‍ഗുണങ്ങള്‍ പൂര്‍വ്വജന്മ വാസനയാല്‍ അധിഷ്‌ഠിതമാകയാല്‍ അവയെ അന്തഃക്കരണമെന്ന്‌ വിളിക്കുന്നു. ചെവി, തൊലി, കണ്ണ്‌, മൂക്ക്‌, നാക്ക്‌, ഇവയഞ്ചും ജ്‌ഞാനേന്ദ്രിയങ്ങളും വാക്ക്‌, കൈയ്‌, കാല്‌, മലദ്വാരം, ലിംഗം ഇവയഞ്ചും കര്‍മ്മേന്ദ്രിയങ്ങളുമാകുന്നു. ദിക്കുകള്‍, വായു, സൂര്യന്‍, വരുണന്‍, അശ്വിനി ദേവകള്‍ എന്നിവര്‍ ക്രമേണ ജ്‌ഞാനേന്ദ്രിയത്തിന്റേയും അഗ്നി, ഇന്ദ്രന്‍, വിഷ്‌ണു, യമന്‍, പ്രജാപതി എന്നിവര്‍ കര്‍മ്മേന്ദ്രിയത്തിന്റേയും ദേവതകളാകുന്നു

മനുഷ്യശരീരം ശാസ്‌ത്രലോകത്തിനെന്നും കൗതുകം നിറഞ്ഞതാണ്‌. തിരിച്ചറിവ്‌ ഉണ്ടായ കാലം മുതല്‍ക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വര അവനെ മറ്റു ജീവികളില്‍നിന്ന്‌ വ്യത്യസ്‌തനാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്‌. അനേകം യോനികളില്‍ പിറന്ന്‌ സുഖദുഃഖ നരകയാതനകള്‍ക്കുശേഷം ദുര്‍ല്ലഭമായ ജീവന്‍ മനുഷ്യയോനിയില്‍ പിറന്നാല്‍ അത്‌ പരമാര്‍ത്ഥപുണ്യം തന്നെ.

Thursday, October 11, 2018

പ്രേതബാധ 3 തരം

പ്രേതബാധ മൂന്ന് തരം ഉണ്ട്.

1. ബലികാമന്‍. 2. രന്തുകാമന്‍ , 3. ഹന്തുകാമന്‍. ബലികാമനെ ബലികൊടുത്ത് ഒഴിപ്പിക്കാം. രന്തുകാമന്‍ ശരീരത്തില്‍ ഇരുന്ന് രമിക്കാന്‍ വന്നതാണ്‌. ഹന്തുകാമന്‍ കൊല്ലാന്‍തന്നെ വന്നതാണ്‌. (പ്രശ്നമാര്‍ഗം)

സ്വാമി Abraham Mukkath

Wednesday, October 10, 2018

ഇഡ പിംഗള

അഗ്നിയുടെ രണ്ടു പ്രധാനപ്പെട്ട വകഭേദങ്ങളാണ് സൂര്യനും ചന്ദ്രനും. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവു സ്വാധീനം ചെലുത്തുന്നവയാണ് നാഡികള്‍. ഇവയില്‍ നട്ടെല്ലിന് ഇരുവശത്തും സ്ഥിതിചെയ്യുന്ന രണ്ടു നാഡികളാണ് പിംഗള നാഡിയും ഇഡാ നാഡിയും. പിംഗളനാഡിയെ സൂര്യനും ഇഡാ നാഡിയെ ചന്ദ്രനും സ്വാധീനിക്കുന്നു. ഇതില്‍ സൂര്യന്‍ രജോഗുണമുള്ളതും ക്രിയാത്മകവുമാണ്. സൂര്യസ്വാധീനം ഏറെയുള്ള പിംഗള നാഡിക്ക് ഏറ്റവും പ്രാധാന്യമുള്ളത് പുരുഷനിലാണ്. അതുകൊണ്ട് അവന്‍ ക്രിയാശീലമുള്ളവനും പ്രവര്‍ത്തന നിരതനുമായിരിക്കും.

സ്ത്രീയില്‍ ഇടതുവശത്തെ നാഡിയായ ഇഡാ നാഡിക്കാണ് പ്രാമുഖ്യം. ഈ നാഡിയെ സ്വാധീനിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്‍ ഇച്ഛാശക്തിയുടെ പ്രതീകവും ശീതളവുമാണ്. അതിനാല്‍ സ്ത്രീകള്‍ ഇച്ഛാശക്തി കൂടുതലുള്ളവരായി കാണുന്നു.

ഇപ്രകാരം പുരുഷന്റെ വലതു ഭാഗം  വിജയത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതും സ്ത്രീയുടെ ഇടതു ഭാഗം ഇച്ഛാ പൂര്‍ത്തീകരണത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതുമാകുന്നു.

Thursday, October 4, 2018

വൈരാഗ്യം

വൈരാഗ്യം
~~~~~~~~~     

വൈരാഗ്യമെന്ന് കേൾക്കുമ്പോൾ‍ ലോകത്തോടുള്ള വെറുപ്പെന്ന് നമ്മൾ‍ ധരിച്ചേക്കും. അങ്ങനെയല്ല അതിനർത്ഥം. ആസക്തി ഇല്ലാതിരിക്കുക എന്നാണതിന‍ർത്ഥം. കുട്ടികൾ‍ അവരുടെ കളിപ്പാട്ടങ്ങ‍ൾക്കു കല്പിക്കുന്ന പ്രാധാന്യം മുതിർന്നവർക്ക് തോന്നുകയില്ലല്ലോ. അതുപോലെ സ്ഥാനമാനങ്ങൾക്കും ദേഹസുഖത്തിനും ബന്ധുമിത്രാദികൾക്കും മറ്റും അമിതമായ വില കല്പിക്കാതിരിക്കുന്നതാണു വൈരാഗ്യം. ശരിയായ വൈരാഗ്യം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ‍ നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നാക്കി‍ൻ തുമ്പത്തായിരിക്കും. നമ്മുടെ ജീവിതം മറ്റുള്ളവരുടെ കൈയിലെ കളിപ്പാവയായി മാറും. ശരിയായ സ്വാതന്ത്ര്യം നേടിത്തരുന്നത് വൈരാഗ്യമാണ്. വൈരാഗ്യമുണ്ടെങ്കിൽ‍ നമ്മളി‍ൽ സഹജമായുള്ള ആനന്ദത്തെ മറയ്ക്കാൻ‍ ഒരു ലോകവസ്തുവിനും കഴിയില്ല

Minor Sidhies

Minor Siddhis

The Yogi acquires the following minor Siddhis also:

1. Freedom from hunger and thirst.

2. Freedom from the effects of heat and cold.

3. Freedom from Raga-Dvesha.

4. Doora Darshan, clairvoyance or Dooradrishti.

5. Doora Sravan, clairaudience or Doora Sruti and Doora Pravachana.

6. Mano-Jaya, control of mind.

7. Kama Rupa: The Yogi can take any form he likes.

8. Parakaya Pravesha: He can enter into another body, can animate a dead body and enter into it by transferring his soul.

9. Iccha-Mrityu: Death at his will.

10. Devanam Saha Kreeda and Darshana: Playing with the gods after seeing them.

11. Yatha Sankalpa: Can get whatever he likes.

12. Trikala-Jnana: Knowledge of past, present and future.

13. Advandva: Beyond the pairs of opposites.

14. Vak-Siddhi: Whatever the Yogi predicts will come to pass by the practice of Satya, Prophecy.

15. The Yogi can turn base metal into gold.

16. Kaya-Vyuha: Taking as many bodies as the Yogi likes to exhaust all his Karmas in one life.

17. Darduri-Siddhi: The jumping power of a frog.

18. Patala-Siddhi: Yogi becomes Lord of desire, destroys sorrows and diseases.

19. He gets knowledge of his past life.

20. He gets knowledge of the cluster of stars and planets.

21. He gets the power of perceiving the Siddhas.

22. He gets mastery of the elements (Bhuta Jaya), mastery of Prana (Prana Jaya).

23. Kamachari: He can move to any place he likes.

24. He gets omnipotence and omniscience.

25. Vayu-Siddhi: The Yogi rises in the air and leaves the ground.

26. He can point out the place where a hidden treasure lies.

Swami Sivananda.

This is write from Sri.  Abraham jee.

Monday, October 1, 2018

വിവാഹപൊരുത്തം

വിവാഹപൊരുത്തം.
~~~~~~~~~~~~~~~~~
ഭാഗവതം ഒന്നുമാത്രം പഠിച്ചാൽ മതി എല്ലാ അറിവുകളും കരസ്ഥമാക്കാം.  ഭാരതം അതിഗംഭീരമായ ശാസ്ത്രത്തെ അവതരിപ്പിച്ച നാടാണ്. ഒരിക്കലും നശിക്കാത്ത, എക്കാലത്തും പുതുമയാർന്ന ഗൗരവമുള്ള ശാസ്ത്രം. ജന ജീവിതത്തിനു വേണ്ട ക്രമമായിരുന്നു നമ്മുടെ ശാസ്ത്രം, അതുകൊണ്ട് തന്നെ ഇത് സംസ്ക്കാരം എന്നറിയപ്പെട്ടു. ഇന്നും ഇതു സനാതനമാകുവാൻ കാരണം കുടുംബം എന്ന പ്രസ്ഥാനം തന്നെയാണ് കാരണം. നമ്മുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും കുടുംബ പുരോഗതിക്കു വേണ്ടിയുള്ളതായിരുന്നു. ഗൃഹസ്ഥൻ അനുവർത്തിക്കേണ്ടതെല്ലാം ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. എല്ലാം കുടുംബത്തിനു വേണ്ടി പറഞ്ഞിരിക്കുന്നു. കുടുംബത്തിന് വലിയ സ്ഥാനം ഋഷി കൽപ്പിച്ചിട്ടുണ്ട്.
കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് ഭാഗവതം. ബ്രഹ്മചര്യമെന്ന പ്രഥമ ആശ്രമത്തിൽ നിന്ന് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന ഒരു ചടങ്ങാണ് വിവാഹം.

ദാമ്പത്യ ജീവിതം തുടങ്ങും മുൻപ് എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വധൂവരന്മാർ തമ്മിലുള്ള നക്ഷത്രപ്പൊരുത്തമല്ല നോക്കേണ്ടതെന്ന് ഭാഗവതം പറയുന്നു. ഇത് പറഞ്ഞിരിക്കുന്നത് ഏതു കാലഘട്ടത്തിലാണ് എന്നു ചിന്തിക്കണം. ഇതൊരു Pre-Marriage കോഴ്സായി സ്വീകരിക്കാം. ഭാഗവതം കർദ്ദമന്റെയും - ദേവഹൂതിയുടെയും വിവാഹ സംബന്ധമായി പറയുന്നു.

"വിശ്രംഭേണാത്മശൌചേന ഗൌരവേണ ദമേന ച I
ശുശ്രൂഷയാ സൌഹൃദേന വാചാ മധുരയാച ഭോഃ

1. വിശ്വാസം

വിവാഹ പൊരുത്തത്തിൽ പുരുഷനു വേണ്ട ഏഴു ഗുണങ്ങളെ പറയുന്നു. ഒന്നാമത്തെ ഗുണമാണ് വിശ്രംഭേണ, എന്നാൽ വിശ്വാസം.

വിശ്വാസമെന്നാൽ മനസ്സിലാക്കൽ എന്നർത്ഥം. വിശ്വാസം അതല്ലേ എല്ലാം !! ഈ വിശ്വാസമല്ല. ഇവിടെ പറയുന്ന വിശ്വാസം മനസ്സിലാക്കേണ്ടതാണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ, ആ കുട്ടി അന്നുവരെ ശീലിച്ച ഒരു ചുറ്റുപാടിൽ നിന്ന് മറ്റൊരു ചുറ്റുപാടിലേക്ക് വരുകയാണ്. അറിയാത്ത വീട്, ആളുകൾ അങ്ങനെ പലതും. ഈ കേറി വരുന്ന വീട്ടിൽ ആകെ അറിയുന്നത് ഭർത്താവിനെ മാത്രമാണ്. ഈയൊരവസ്ഥയിലാണ് താൻ വിവാഹം കഴിച്ചുകൊണ്ടു വന്ന കുട്ടി, അവൾക്ക് ആകെ ആശ്രയമായിരിക്കുന്നത് ഈ പുരുഷനാണ് എന്ന് മനസ്സിലാക്കുക. തന്നെ വിശ്വസിച്ച്  മാതാപിതാക്കളെ, ബന്ധുക്കളെ, സ്വന്തം വീട് ഉപേക്ഷിച്ച് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിയാണ്, അതുകൊണ്ട് ഇതു മനസ്സിലാക്കി വേണ്ട സ്നേഹവും സംരക്ഷണവും നൽകേണ്ടതുണ്ട്, ഇതാണ് ഒന്നാമത്തെ ഗുണം, വിശ്രംഭേണ...

പലപ്പോഴും ആദ്യരാത്രി തന്നെ ഇവൻ പറയും, ഞാൻ ഇങ്ങനെയാണ് എങ്ങനെ ? അല്പം മദ്യം കഴിക്കും, കൂട്ടുകാരൊത്ത് കറങ്ങും, ചിലപ്പോൾ താമസിച്ചേ വരു നീ നേരത്തെ കഴിച്ചു കിടന്നോണം. ഇതൊക്കെ കേൾക്കുന്ന പെൺകുട്ടി എന്താ വിചാരിക്കുക, ഇയാളുടെ കൂടെയുള്ള ജീവിതം എങ്ങനെയാകുമോ ??? എന്ന ചോദ്യമാകും ഉണ്ടാവുക.

ഉദാഹരണമായി അച്ഛൻ മരിച്ച ഒരു പെൺകുട്ടിയെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ, വിവാഹവേളയിൽ ആ വിഷമം തീർച്ചയായും പെൺകുട്ടിയിലും വീട്ടുകാരിലും ഉണ്ടാകും. ഇത് മനസ്സിലാക്കി, ഇന്നു മുതൽ നിനക്ക് ഞാനുണ്ട് എന്നു പറയുക. ഇതാണ് വിശ്വാസം. ഇതു തന്നെയാണ് വിവാഹത്തിനു വേണ്ടത്, ഇങ്ങനെയുള്ള പുരുഷൻ മാത്രമാണ് വിവാഹത്തിന് യോഗ്യൻ. ഇന്നു വിവാഹത്തിനു മുൻപ് തയ്യാറെടുക്കുന്ന മതാപിതാക്കളും കുട്ടികളും ഇതു മനസ്സിലാക്കേണ്ടതാണ്. വീട്ടിലേക്ക് വരുന്ന കുട്ടിയെ സ്നേഹിക്കാനും, സംരക്ഷിക്കാനും തന്റെ മകനു കഴിവുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പത്തിൽ എത്ര പൊരുത്തം എന്നല്ല നോക്കേണ്ടത് എന്നു ചുരുക്കം. പല വിവാഹ ബന്ധങ്ങളും തകരാറിലാകുന്നത് ഈ വിശ്വാസമില്ലായ്മയാണ്.

നോക്കൂ, രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ പോലും നാം നമ്മുടെ വീട് മിസ് ചെയ്യും, അപ്പോൾ പിന്നെ വന്ന പെൺകുട്ടിയുടെ കാര്യമൊന്നു ആലോചിച്ചു നോക്കൂ. എത്ര വിഷമത്തിലാകും. ഈയൊരു അവസ്ഥയിൽ നിന്ന് ഒരു സംരക്ഷണം. ഭർത്താവിന് എല്ലാവിധ സംരക്ഷണവും ഭാര്യയ്ക്ക് നൽകാൻ സാധിക്കണം.

ഏതൊരു സ്ത്രീയും തന്റെ ഭർത്താവിൽ നിന്നുള്ള സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. തന്റെ ഭർത്താവിന്റെ കൈകളിൽ എന്റെ ജീവിതം സുരക്ഷിതമാണെന്നുള്ള വിശ്വാസമാണ് പുരുഷൻ സ്ത്രീയിൽ ഉണ്ടാക്കേണ്ടത്, ഭക്ഷണം  ഉണ്ടാക്കുവാൻ സഹായിച്ചില്ലെങ്കിലും , തീൻമേശയിൽ ഒന്നെടുത്തു വെയ്ക്കാനെങ്കിലും ഒപ്പം നിൽക്കൂ. ഭാര്യയ്ക്ക് അസുഖമാണെങ്കിൽ ഒരു ഗ്ലാസ് ചുക്ക് കാപ്പി ഉണ്ടാക്കി കൊടുക്കൂ. ഈയൊരു സംരക്ഷണമാണ് വിശ്രംഭേണ, ഇതാണ് കർദ്ദമൻ ദേവഹൂതിക്ക് നൽകിയത്. വലിയ കൊട്ടാരം ഉപേക്ഷിച്ചു വന്നതാണ്. ഇതല്ലെ നമുക്കും പ്രമാണമാകേണ്ടത്?, ഇതല്ലെ യഥാർത്ഥ സംസ്ക്കാരം?, ഇതല്ലെ നമ്മുടെ കുടുംബങ്ങളിൽ ഭാര്യാഭർത്തു ബന്ധത്തിൽ വേണ്ടത് ? ഈ ധർമ്മശാസ്ത്രത്തെ വിശ്വസിക്കുന്നെങ്കിൽ ഋഷി പറയുന്നതു കേൾക്കാൻ തയ്യാറാകൂ. പത്തിൽ പത്ത് പൊരുത്തം ഉണ്ടെങ്കിലും ഇത് (വിശ്രംഭേണ) ഇല്ലെങ്കിൽ എന്താണ് കാര്യം.

2. ശുചിത്വം

ആത്മശൌചേന, എന്നു പറഞ്ഞാൽ ശുചിത്വം തന്നെ. ശാരീരികമായ ശുചിത്വം. പുരുഷൻമാർ മദ്യലഹരി, അരോചകമായ ബീഡി, സിഗററ്റ് ഗന്ധം ഇതൊക്കെ ഒഴിവാക്കണം. മദ്യപിക്കുന്ന പുരുഷന് മദ്യപിക്കുന്ന സ്ത്രീ തന്നെയാണ് യോജിക്കുന്നത്. അതു തന്നെയാണ് പൊരുത്തം. അതുകൊണ്ട് ശുചിത്വമുണ്ടാവുക. ശാരീരികമായും മാനസികമായ ശുചിത്വമുണ്ടാകുക.

3. ആദരവ്

മൂന്നാമത്തേത് ഗൌരവേണ, എന്നു പറഞ്ഞാൽ ആദരവ്. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കലാവരുത് എന്നർത്ഥം. ഭാര്യയെ ആദരിക്കുവാൻ കഴിയണം. അവരോട് അഭിപ്രായങ്ങൾ ചോദിക്കണം. അവരെയും കൂടി കേൾക്കുവാൻ തയ്യാറാവണം. ഒരു കാര്യം കുടുംബത്തിൽ ഉണ്ടാകുമ്പോൾ മക്കളോടു പറയണം, അമ്മയോടുകൂടി ചോദിക്കാമെന്ന്. ഇതാണ് ഗൌരവേണ ആദരവ് എന്നു പറയും. കാരണം ഭാര്യയുടെ അഭിപ്രായം ഭർത്താവിനോട് ചോദിക്കാറുണ്ട്, 'അച്ഛനോട് ചോദിച്ചിട്ടു ചെയ്യൂ'എന്നു പറയാറുണ്ട്. ഈ ബഹുമാനം, ആദരവ് ഭാര്യക്കും കൊടുക്കുവാൻ ഭർത്താവിനും കഴിയണം, അപ്പോൾ മാത്രമാണ് കുടുംബത്തിൽ ഇമ്പമുണ്ടാകുന്നത്. ഇത് പലപ്പോഴും നടക്കുന്നില്ല, ഞാൻ പറയുന്നത് ഭാര്യയും മക്കളും കേട്ടുകൊള്ളണം. ചോദ്യത്തിന് മാത്രം ഉത്തരം നൽകുക. ഒരു ദിവസം താമസിച്ചു വരുന്ന ഭർത്താവിനോട് എന്താ നിങ്ങൾ ഇന്ന് താമസിച്ചത് എന്നു ഭാര്യ ചോദിക്കും, സ്വാഭാവികം. എന്നാൽ അത് നീ അറിയണ്ട എന്നാണ് ഭർത്താവിന്റെ മറുപടിയെങ്കിൽ ആ കുടുംബത്തിൽ വഴക്കായിരിക്കും. നേരെ മറിച്ച് ഇന്ന് ജോലി തിരക്കുണ്ടായിരുന്നു എന്ന് ഭാര്യയുടെ ചോദ്യത്തിന്റെ മറുപടി കൊടുത്താൽ പ്രശ്നം തീരും. ഈയൊരു ബഹുമാനം അവർക്ക് കൊടുക്കാൻ ഈ പുരുഷനു സാധിക്കണം, അതാണ് ഗൌരവേണ. സഹധർമ്മിണിയാണ് , ധർമ്മത്തിൽ ചരിക്കുമ്പോൾ കൂടെ നിർത്തേണ്ടുന്ന ആളാണ് പത്നി.

4. ഇന്ദ്രിയ നിഗ്രഹം

ദമമെന്നാൽ ഇന്ദ്രിയ നിഗ്രഹം. എല്ലാതരത്തിലുമുള്ള നിയന്ത്രണം. ഭാര്യയെ ഒരു ഉപകരണമായി കാണാതിരിക്കുക. നമ്മൾ ഒന്നാണ് എന്നു പറഞ്ഞ് കൂടെ നിർത്തുക. പങ്കാളിയുടെ താല്പര്യം കൂടി സ്വീകരിക്കുക. ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളകുവാൻ ചിലപ്പോൾ കാരണമായേക്കാവുന്ന ഒന്നാണ് ദമമില്ലായ്മ. ഇതൊക്കെ പലർക്കും അറിയാം പക്ഷേ ചെയ്യില്ല അതാണ് പ്രശ്നം. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേല്പിക്കാനുള്ള യന്ത്രമല്ല ഭാര്യയെന്ന ബോധം പുരുഷനിൽ ഉണ്ടാകണം. ഇന്ന് ഗർഭദാനം പോലും തെറ്റായാണ് നടക്കുന്നത്. ഷോഡശ സംസ്ക്കാരത്തിൽ ആദ്യ കർമ്മം ഗർഭദാനമാണ്. ഇത് അറിയാതെ സംഭവിക്കേണ്ടതല്ല. ഭാര്യാഭർത്തു ബന്ധത്തിൽ ഇരുവരും അറിഞ്ഞു നടത്തേണ്ടുന്ന പവിത്രമായ ഒരു കർമ്മമാണ്. പ്രജാ സൃഷ്ടി അത്ര പവിത്രമായ ഒന്നായിട്ടാണ് ഭാരതീയ ആചാര്യന്മാർ കണ്ടിരുന്നത്. ഭക്തിയുണ്ടായിരിക്കണം, പവിത്രമായിരിക്കണം. സത് സന്താന സൃഷ്ടിയിൽ ഭക്തിപൂർവ്വമായ മൈഥുനമായിരിക്കണം. ഇതാണ് നാലാമത്തത് ദമേന ച.

5. പരിചരണം

ശുശ്രൂഷ പരിചരണം തന്നെയാണ്. ഭാര്യയെ കേൾക്കാൻ കഴിയണം. അവരിൽ ശ്രദ്ധയുണ്ടാകണം. മനസ്സിലാക്കണം. സ്നേഹമുണ്ടാകണം. ആചാര്യസ്വാമികൾ സ്നേഹത്തിന്റെ നിർവചനം പറയുന്നത്; കാഴ്ച, സ്പർശം, ശ്രവണം, ഭാഷണം ഇവയിലൂടെ അന്തഃകരണത്തെ ദ്രവിപ്പിക്കുന്നത്, അതാണ് സ്നേഹം. ഇവ കൊണ്ട് ഒരാളിൽ നമുക്കു മാറ്റത്തെ സൃഷ്ടിക്കുവാൻ കഴിയണം. ഉദാഹരണമായി സ്ത്രീകളുടെ ആർത്തവകാലങ്ങളിൽ പല ശാരീരിക അസ്വസ്ഥതകളും അവരിൽ ഉണ്ടാകും, ഇതറിഞ്ഞുള്ള പരിചരണവും സഹായവും കൊടുക്കുവാൻ ഭർത്താവെന്ന പുരുഷനു സാധിക്കണം. ഭാര്യ ചെറിയ അസുഖം വന്നു കിടന്നാൽ വീട്ടിലെ കാര്യങ്ങൾ നോക്കുക. അവരെ പരിചരിക്കുക. ഇതൊക്കെയാണ് സ്നേഹം. ഒന്ന് അടുത്തിരിക്കുക, മക്കളുടെ കാര്യമൊക്കെ  ഓർത്ത് വിഷമിക്കണ്ട ഞാൻ നോക്കിക്കൊള്ളാം നീ വിശ്രമിക്കൂ എന്നു പറയുവാൻ പുരുഷനു കഴിയണം.

6. സ്നേഹം

സൌഹൃദേന ഒരു സുഹൃത്തിനെപ്പോലെ എല്ലാം തുറന്നു പറയുവാൻ കഴിയണം. അപ്പോൾ ഒരു സുഹൃത്തിനെപ്പോലെ ഭാര്യയും സംസാരിക്കും. സ്നേഹത്തിൽ ഭക്തിയുണ്ടാകണം. സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യണം. സ്നേഹത്തിൽ നിബന്ധനകൾ ഉണ്ടാകുവാൻ പാടില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ട് സ്നേഹിക്കുവാൻ പാടില്ല എന്നു സാരം (Unconditional Love).

7. മധുര ഭാഷണം

പ്രിയമോടെ സംസാരിക്കണം. നല്ല ഭാഷയിൽ സംസാരിക്കണം. ഇത് പലപ്പോഴും ഭർത്താവ് മക്കളോട് ചോദിക്കുന്നത് "നിന്റെ തള്ള എവിടാ "ഇത്തരം ഭാഷണങ്ങൾ ഒഴിവാക്കുക. ചീത്ത വർത്തമാനം, അത്തരം വാക്കുകൾ ചേർത്ത് പറയാതിരിക്കുക.

ഈ ഏഴുമാണ് വിവാഹം കഴിക്കാൻ തുടങ്ങുന്ന പുരുഷന് ഉണ്ടായിരിക്കേണ്ടത്. ഈ ഏഴിൽ ഒന്നു കുറഞ്ഞാൽ ജീവിതം നരകമായിരിക്കും. ഇതുണ്ടെങ്കിൽ ഇവൻ വിവാഹത്തിന് യോഗ്യനാണ്. ഈ പൊരുത്തം പുരുഷനു സ്ത്രീയിലുണ്ടായാൽ ഏതു തെരുവിലും ഇവർക്കു ജീവിക്കാം. ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം. എന്റെ മകന് ഇപ്പറഞ്ഞ പൊരുത്തമുണ്ടോ എന്ന് അച്ഛനമ്മമാർ നോക്കണം. ഈ പറഞ്ഞ പുരുഷൻ ഒന്നു വീണാൽ, ഒന്നു പിടിക്കാൻ, കുറച്ച് വെള്ളമെടുത്തു തരാൻ ഭാര്യയെന്ന ഈ സ്ത്രീ മാത്രമേ കാണു എന്നുള്ള ബോധം പുരുഷനുണ്ടാകണം. അതുകൊണ്ട് ജാതകപ്പൊരുത്തമല്ല പ്രധാനം, ഇതാണ് ഭാരതീയ ധർമ്മശാസ്ത്രം അനുശാസിക്കുന്ന പൊരുത്തം. ഇത് ഒരാളുടെയും ജാതകത്തിൽ കാണില്ല. ഇത് വ്യാസൻ നമുക്ക് കാട്ടിത്തരുകയാണ്. ധർമ്മശാസ്ത്രത്തെ മാനിക്കുന്നുവെങ്കിൽ ഇതായിരിക്കട്ടെ ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ.

ഭാര്യ ഉപേക്ഷിക്കേണ്ട ഏഴു ഗുണങ്ങൾ + ഭാര്യയിൽ ഉണ്ടായിരിക്കേണ്ടാത്ത ഏഴ് ഗുണങ്ങൾ

"വിസൃജ്യ കാമം ദംഭം ച ദ്വേഷം ലോഭമഘം മദം I
അപ്രമത്തോദ്യതാ നിത്യം തേജീയം സമതോഷയത് II"

1. കാമം

ആഗ്രഹങ്ങളെ ഉപേക്ഷിക്കുക, എങ്കിൽ ദുഃഖമുണ്ടാകില്ല. ഒരിക്കൽ ഒരു സ്ത്രീ ബുദ്ധനെ കാണുവാൻ ചെന്നു. സന്തോഷമുണ്ടാകാൻ എന്താണ് മാർഗ്ഗം എന്നു ചോദിച്ചു. ബുദ്ധൻ പറഞ്ഞു  ഞാൻ, കാമം ഇവ രണ്ടും ഉപേക്ഷിക്കുക. ഇവിടെ കാമമെന്നാൽ ആഗ്രഹം. ആഗ്രഹം സാധിക്കാതെ വരുമ്പോഴാണ് ദേഷ്യമുണ്ടാക്കുന്നത്, ഇത് അവസാനം ദുഃഖത്തിൽ ചെന്നെത്തും. കാമത്തെ ഉപേക്ഷിക്കുക. ഉള്ളതിൽ സംതൃപിയുണ്ടാവണം. കിട്ടയതിൽ സന്തോഷിക്കുകയും നന്ദി പറയുകയും ചെയ്യുക. കൃതജ്ഞത ഉള്ളവരായി ജീവിക്കുക.

2. ലോഭം

തനിക്ക് ആവശ്യമില്ലെങ്കിൽ കൂടി മറ്റുള്ളവർക്ക് കൊടുക്കില്ല. കൊടുക്കാനുള്ള ഒരു മനസ്സ് ഉണ്ടാകണം. കൊടുക്കാൻ സാധിക്കണം. ലോഭം ഉപേക്ഷിക്കുക. ചില സ്ത്രീകൾ, പഴയ സാരിയാണ് ഇനി അത് ഉടുക്കില്ല എങ്കിലും മറ്റൊരാൾ വന്ന് ചോദിച്ചാൽ കൊടുക്കില്ല. അതുകൊണ്ട് ലോഭം ഒഴിവാക്കണം.

3. കാപട്യം

കാപട്യം ഉപേക്ഷിക്കുക. ഇല്ലാത്തതിനെ ഉണ്ടെന്ന് കാണിക്കാതിരിക്കുക. മറ്റുള്ളവരുടെ മുൻപിലും വീട്ടിലും കാപട്യത്തെ ഉപേക്ഷിക്കുക.

4. വെറുപ്പ്

ദ്വേഷം - വെറുപ്പ് വെച്ചു കൊണ്ടിരിക്കാതിരിക്കുക. വെറുപ്പ് ഉപേക്ഷിക്കുക.

5. പാപം

അഘം - പാപം ചെയ്യാതിരിക്കുക. പല തരത്തിലുള്ള കൊല്ലൽ ഒഴിവാക്കുക.

6. അഹംഭാവം

മദം - അഹംഭാവം ഉണ്ടാകരുത്. വീടുകൊണ്ട്, വീട്ടിലെ സൗകര്യങ്ങൾ, മക്കളുടെ ജോലി, ഭർത്താവിന്റെ ജോലി ഇതൊക്കെ കൊണ്ട് അഹംഭാവമുണ്ടാകരുത്.

7. മറവി

മറവി ഉണ്ടാകാതിരിക്കണം, അത് ഭർത്താവിന്റെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും. നമ്മുടെ പിറന്നാളിന് എന്നെ വിളിച്ച് ആരും ആശംസിച്ചില്ല എന്നു പറയാതിരിക്കുക. പിറന്നാളിന് സ്വന്തം അമ്മയെ വിളിച്ച് ആശംസിക്കുക, ഇന്ന് അമ്മ അമ്മയായ ദിവസമാണ്. അച്ഛാ ഇന്ന്  അച്ഛൻ അച്ഛനായ ദിവസമാണ്. മറവി ഉണ്ടാവരുത്.

ഇങ്ങനെ എന്നും സന്തോഷിപ്പിക്കുന്നവളായിട്ട് അതിതേജ്വസിനിയായി ഭർത്താവിനെ സന്തോഷിപ്പിച്ച് ജീവിച്ചു. ഇതായിരുന്നു കർദ്ദമദേവഹൂതി വിവാഹപൊരുത്തം. ഇതായിരിക്കട്ടെ നമ്മുടെ ദാമ്പത്യത്തിന്റെയും അടിസ്ഥാന പ്രമാണങ്ങൾ.

Saturday, September 29, 2018

പഞ്ചതന്മാത്രാ പഠനം

സ്പർശതന്മാത്ര രാജസസമഷ്ടിയോടുകൂടിയ വ്യാനവായു സ്പർശ തന്മാത്രയിലും രൂപതന്മാത്ര രാജസസമഷ്ടിയോടുകൂടിയ ഉദാനവായുരൂപ തന്മാത്രയിലും രസ തന്മാത്ര രാജസസമഷ്ടിയോടുകൂടിയ അപാനവായു രസതന്മാത്രയിലും ഗന്ധതന്മാത്ര രാജസസമഷ്ടിയോടുകൂടിയ പ്രാണവായു ഗന്ധ തന്മാത്രയിലും ശബ്ദതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ജ്ഞാനം ശബ്ദതന്മാത്രയിലും സ്പർശ തന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ മനസ്സ് സ്പർശതന്മാത്രയിലും രൂപതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ബുദ്ധിരൂപ തന്മാത്രയിലും രസതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ ചിത്തം രസതന്മാത്രയിലും ഗന്ധതന്മാത്ര സാത്ത്വകസമഷ്ടിയോടു കൂടിയ അഹങ്കാരം ഗന്ധ തന്മാത്രയിലും ലയിക്കുന്നു, അതായത്, വാഗാദി കർമ്മേന്ദ്രിയങ്ങളഞ്ചും ശ്രോത്രാദി ജ്ഞാനേന്ദ്രിയങ്ങളഞ്ചും, സമാനാദി വായുക്കളഞ്ചും, ജ്ഞാനാദി അന്തഃകരണങ്ങളഞ്ചും കൂടിയ സൂക്ഷ്മശരീരതത്ത്വമിരുപതും തനിക്കു കാരണങ്ങളായ പഞ്ചതന്മാത്രകളുടെ സത്ത്വ രജോഗുണങ്ങളിൽ ലയിക്കും.

അഗ്നിയുടെ തന്മാത്രാ നിർമ്മിതി

50% രൂപതന്മാത്ര  + 12.5% ശബ്ദതന്മാത്ര + 12.5% സ്പര്‍ശ തന്മാത്ര + 12.5% രസതന്മാത്ര + 12.5%

ഗന്ധതന്മാത്ര =അഗ്നി ഭൂതം

ജലത്തിന്റെ തന്മാത്രാ നിർമ്മിതി

50% സ്പര്‍ശ തന്മാത്ര + 12.5% ശബ്ദതന്മാത്ര + 12.5% രൂപതന്മാത്ര + 12.5% രസതന്മാത്ര + 12.5% ഗന്ധതന്മാത്ര = ? (ഏത് ഭൂതം ഉണ്ടാവുന്നു.)

ജലം

ഏത് തന്മാത്രയാണോ കൂടുതൽ ഉള്ളത്, അതിന്റെ ഭൂതം ആയിരിക്കും. ഇവിടെ സ്പർശ തന്മാത്രയാണ്. അപ്പോൾ വായൂ, വായുവിന്റെ ഗുണം സ്പര്ശനമാണ്.

1/8 എന്ന കണക്കാണ് ശാസ്ത്രങ്ങളിൽ പറയുന്നത്. ഞാൻ അതിനെ ശതമാക്കിയതാണ് 12.5 %


Thursday, September 27, 2018

ഉദാനൻ

ഉദാനൻ -പാദം തുടങ്ങി ശിരസ്സ് വരെ നീങ്ങുന്ന ഉദാനന്‍ പുണ്ണ്യ കർമ്മം ചെയ്യുന്നവരുടെ ആത്മാവിനെ പുണ്ണ്യ ലോകത്തിലേക്കും പാപികളെ പാപലോകത്തിലുമെത്തിക്കുന്നു .രണ്ടും സമമെങ്കിൽ മനുഷ്യ ലോകത്തും എത്തിക്കുന്നു .

സുഷ്മ്ന വഴി ഉദാനന്‍ നീങ്ങുന്നു

ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം

അദ്വൈതം:

ഈശ്വരന്‍ (ബ്രഹ്മം) ഒന്നു മാത്രമാണ് സത്യമായിട്ടുള്ളത്. ജീവനായും ജഗത്തായും കാണപ്പെടുന്നത് ഏകമായ ഈ ബ്രഹ്മം തന്നെ. ഇക്കാണപ്പെടുന്ന ലോകം, ജഗത്ത് മിഥ്യയാണ്. പല ജലപാത്രങ്ങളില്‍ ഒരേ ഒരു സൂര്യന്റെ പ്രതിബിംബം കാണപ്പെടുന്നതുപോലെ ഏകനും അദ്വയനുമായ ഈശ്വരന്റെ വിവിധപ്രതിഭാസങ്ങളാണിവയെല്ലാം. അജ്ഞാനത്താല്‍ വിവിധ ബന്ധങ്ങളില്‍ കുടുങ്ങിയിരിക്കുന്ന നാം യഥാര്‍ത്ഥസ്ഥിതി അറിയുന്നില്ല. അജ്ഞാനം അകറ്റപ്പെടുമ്പോള്‍ നാം സ്വയം ബോധവാന്മാരാകുന്നു. അപ്പോള്‍ അജ്ഞാനത്താല്‍ ഉളവായ കുരുക്കുകളെല്ലാം അഴിഞ്ഞ് സ്വതന്ത്രരാവും. ഈ പരമജ്ഞാനം തന്നെ പരമാര്‍ത്ഥ സുഖം. ശ്രവണമനനധ്യാനാദി സാധനകളാല്‍ പാരമാര്‍ത്ഥിക ജ്ഞാനവും, ജ്ഞാനപ്രാപ്തിയാല്‍ ബന്ധമോചനവും സിദ്ധിച്ച് ഓരോ ജീവനും ബ്രഹ്മമായിത്തീരുന്നു.
ഹിന്ദുധര്‍മ്മപരിചയം

വിശിഷ്ടാദ്വൈതം:

ഒന്നായ പരബ്രഹ്മത്തില്‍ നിന്ന് സ്വത്ത്, ബ്രഹ്മം, ഈശ്വരന്‍, വിഷ്ണു എന്നീ നാലു ഭാവങ്ങള്‍ ഉണ്ടാവുന്നു. അത് സത്തിനോടും അസത്തിനോടും ചേര്‍ന്നിരിക്കുന്നു. ഈശ്വരന്‍ മാത്രമാണ് നിത്യശുദ്ധമുക്തന്‍. ജീവാത്മാവും പ്രപഞ്ചവും അസ്വതന്ത്രങ്ങളാണ്. സത്തും അസത്തും എല്ലാം ഈശ്വരനില്‍, വസ്തുവും അതിന്റെ ഗുണവും പോലെ ചേര്‍ന്നിരിക്കുന്നു. ജീവകോടികള്‍ ഈശ്വരനു വിധേയരാണ്. പരമലക്ഷ്യമായ മോക്ഷത്തിനു ഭക്തി തന്നെ സാധനം. ഈശ്വരസത്തയെപ്പറ്റി ബോധപൂര്‍വ്വം, ശ്രുതിസ്മൃതികളില്‍ വിശ്വസിച്ച്, ജ്ഞാനം സമ്പാദിച്ച്, ലൗകികാഗ്രഹങ്ങളില്‍നിന്നും നിവൃത്തിനേടി സത്സംഗം വഴിക്ക് ബന്ധമുക്തരായി മോക്ഷമടയാം.
.ഹിന്ദുധര്‍മ്മപരിചയം

ദ്വൈതം:

ഈശ്വരന്‍, ജീവന്‍, ജഗത്ത് ഇവ ആരാലും ഉണ്ടാക്കപ്പെടാത്ത നിത്യവസ്തുക്കളാണെന്നും, ജീവനു ജനനമരണങ്ങളുണ്ടെന്നും ജഗത്ത് മിഥ്യയല്ലെന്നും ദ്വൈതസിദ്ധാന്തം സമര്‍ത്ഥിക്കുന്നു. ഈശ്വരന്‍ മാത്രമാണ് നിത്യശുദ്ധസ്വതന്ത്രന്‍. ഈശ്വരനും ജീവന്മാരും ഏതുനിലയിലും എക്കാലത്തും വെവ്വേറെ നിലകൊള്ളുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും പൊതുവായ മാതാപിതാക്കന്മാരാണ് ഈശ്വരിയും ഈശ്വരനും. ദേവന്മാരും ഉയര്‍ന്ന ജീവന്മാരാണ്. അവര്‍ക്കുമുണ്ട് ജനനമരണങ്ങള്‍.

Wednesday, September 26, 2018

ഈ ഭാരതമാകുന്ന ഇതിഹാസഗ്രന്ഥത്തില്‍ പ്രപഞ്ചം മുഴുവന്‍ സംഗ്രഹിച്ചിരിക്കുന്നെന്നു പറയുന്നതില്‍ അതിശയോക്തിയില്ല.

ശ്രീമദ്ഭഗവദ്ഗീത, ഉത്തരഗീത, വ്യാധഗീത, പിംഗലഗീത, സമ്യഗ്ഗീത മുതലായ ഗീതകളും; വിദുരവാക്യം, സനത്സുജാതീയം, ഭീക്ഷ്‌മോപദേശം, യുധിഷ്ഠിരനീതി മുതലായ നീതിധര്‍മ്മോ പദേശങ്ങളും, രാമോപാഖ്യാനം, വിദുലോപാഖ്യാനം, ശാകുന്തളം മുതലായ ഉപാഖ്യാനങ്ങളും, ശ്രീ വിഷ്ണു സഹസ്രനാമസ്‌ത്രോത്രം തുടങ്ങിയ ദിവ്യസ്‌ത്രോത്രങ്ങളും അമൂല്യങ്ങളായ രത്‌നനിക്ഷേപ ങ്ങളായി മഹാഭാരതത്തില്‍ സഞ്ചിതങ്ങളായിട്ടുണ്ട്.

Tuesday, September 25, 2018

രജോഗുണിയുടെ സ്വഭാവം

രജോഗുണത്തിന്റെ സ്വഭാവ സവിശേഷതകൾ
-------------------------------------------------------

1. മനസ്സിന്റെ മറ്റൊരു ഗുണമാണ് രജോഗുണം. . ഇതിൽ ആസുരഗുണങ്ങളായ ഡംപ് ,ദർപം ,ക്രോധം മുതലായ ശക്തികൾ നമ്മെ താഴേക്ക്‌ വലിക്കുന്നു .ഇത് നമ്മെ സംസാര ബന്ധനാക്കുന്നു .
2. നിറഞ്ഞ വ്യക്തി കർമനിരതനായിരിക്കും . അലസരായി ഇരിക്കുവാൻ രജോ ഗുണം നമ്മെ അനുവദിക്കുന്നില്ല.
3. രാജസികൻ വ്യത്യസ്ഥവും സംഭവബഹുലവുമായ ജീവിതം ആഗ്രഹിക്കുന്നു. ഒരേ സുഹൃത്തുക്കൾ ,ഒരേ ഭക്ഷണം ഒരേ സ്ഥലം തുടങ്ങിയവ ഇവരെ മുഷിപ്പി ക്കുന്നു. അവർക്കെപ്പോഴും പുതിയ വിനോദങ്ങളും പുതിയ പുസ്തകങ്ങളും എ ല്ലാം പ്രിയമായിരിക്കും..
4. രാജസികന് എപ്പോഴും സുഹൃത്ത്‌ വേണം സംസാരിക്കുവാൻ പക്ഷെ സൌ ഹൃദം അടിക്കടി മാറിക്കൊണ്ടിരിക്കും .
5. രാജസികൻ അന്യരിലെ നന്മ കാണാതെ അവരുടെ തെറ്റുകൾ മാത്രം പെട്ടെ ന്ന് കണ്ടുപിടിക്കുന്നു .ഇത് ശത്രുത വർദ്ധിപ്പിക്കുകയും തദ്വാരാ മനസ്സമാധാനം തടസ്സപ്പെടുകയും ചെയ്യുന്നു..
6. സത്വഗുണമില്ലാത്ത മനസ്സ് ഒരിക്കലും തന്റെയും അന്യന്റെയും സന്തോഷം തിരിച്ചറിയുന്നില്ല അങ്ങിനെ എന്നും വിഷമാവസ്ഥയിൽ തുടരേണ്ടി വരുന്നു.
7. രാജസികന് മറ്റുള്ള വരിലെ നന്മയെ അംഗീകരിക്കുവാണോ അതിൽ അത്മ സംതൃപ്തി നേടുവാനോ കഴിയില്ല .
8. അന്യന്റെ ക്ലേശത്തെ തെല്ലും പരിഗണിക്കാത്ത ഇവർക്ക് സഹാനുഭൂതി യും മമതയും ഉണ്ടാവുകയില്ല., ഇവർ ബന്ധങ്ങളിൽ പിളർപ്പ് സൃഷ്ടിക്കുന്നു .
9. പലതര സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നതിനാൽ മറ്റുള്ളവർ രാജസികനാൽ വഞ്ചിക്കപ്പെടുന്നു .അതുകൊണ്ട് സൌഹൃദത്തിൽ ഏർപ്പെടുമ്പോൾ സുഹൃത്തി നെ വളരെ കാലം അടുത്തറിഞ്ഞതിനു ശേഷം മാത്രമേ രഹസ്യങ്ങൾ തുറന്നു പറയാൻ പാടുകയുള്ളൂ .