Tuesday, February 12, 2019

പരമാത്മാവ്

നാഭി ,ഹൃദയം ,കൺഠം ബ്രഹ്മരന്ധ്രം ഇവ ആണ് ആത്മാവിന്റെ വിശേഷപ്പെട്ട സ്ഥാനങ്ങൾ .അവയിൽ നാല് ചരണങ്ങൾ ഉളള ബ്രഹ്മം പ്രകാശമയം ആണ് .
ജാഗ്രത് ,സ്വപ്നം ,സുഷുപ്തി ,തുരീയം ആത്മാവിന്റെ അവസ്ഥകൾ ആണ് .
ജാഗ്രത്തിൽ ബ്രഹ്മാവ് രൂപത്തിലും സ്വപ്നത്തില്‍ വിഷ്ണു രൂപത്തിലും സുഷുപ്തിയിൽ രുദ്ര രൂപത്തിലും തുരീയത്തിൽ പരമാത്മ രൂപത്തിലും പ്രകാശിക്കുന്നു .അതിനു ഇന്ദ്രിയങ്ങൾ ഇല്ല .അവയവങ്ങൾ ഇല്ല .അത് പ്രകാശം ആണ് .
ആത്മാവ് ലോക സ്വരൂപം അല്ല .
മാതാവ് ,പിതാവ് ,പുത്രൻ ,ഭാര്യ ,ചണ്ടാലൻ ,സന്യാസി രൂപത്തിലോ ഒന്നും അല്ല .അത് നിർവാണ സ്വരൂപമായ പ്രകാശം മാത്രമാണ് .
അതിനെ ജ്ഞാനം ഒന്ന് കൊണ്ട് മാത്രമേ അറിയാൻ സാധിക്കൂ .
ജീവികളുടെ എല്ലാം ഹൃദയത്തിൽ പ്രാണൻ എന്ന പരമാത്മാവ് മൂന്ന് സ്വരൂപത്തിൽ പ്രകാശിക്കുന്നു -ബ്രഹ്മാവ് ,വിഷ്ണു ,രുദ്രൻ .
അത് സൂചിപ്പിക്കാൻ ആണ് മൂന്ന് ഇഴകൾ ഉള്ള പൂണൂൽ ധരിക്കുന്നത്,അത് ആദ്യം അറിഞ്ഞ പ്രജാപതി ആണ് പൂണൂൽ ആദ്യമായി ധരിച്ചത് .അത് മനസ്സിലാക്കി വേണം പൂണൂൽ ധരിക്കേണ്ടത് .

പ്രജാപതി

Saturday, January 19, 2019

കര്‍മ്മയോഗം,ജ്ഞാനയോഗം
-----------------------------------
ശാസ്ത്രാനുകൂലമായ കര്‍മ്മങ്ങളില്‍ മനസ്സിനെ നിഗ്രഹിച്ചു കൊണ്ടിരിക്കുന്നതാണ് കര്‍മ്മയോഗം. ചിത്തത്തെ നിരന്തരം തന്റെ നന്മയ്ക്ക് വിനിയോഗിക്കുന്നതാണ് ജ്ഞാനയോഗവും അതു നിമിത്തം ആത്മസംബന്ധികളായ സകല സിദ്ധികളും നിര്‍വികാരനായി ചെയ്യുന്നവന്‍ താമസിയാതെതന്നെ പരമശ്രേയസ്സ്  നേടുന്നു.

സര്‍വവിധത്തിലും ദഹനേന്ദ്രിയങ്ങളോടുളള വൈരാഗ്യഭാവത്തെ യമം എന്നു പറയുന്നു.
പരമതത്വത്തോട് സദാ അനുരാഗിയായിരിക്കുകയെന്നുളളതാണ്. നിയമം. ജഗത്ത്, മിഥ്യയെന്ന് ബോധ്യപ്പെടുകയാണ് പ്രാണായാമം ചിത്തത്തില്‍ അന്തര്‍ മുഖിയായ വൃത്തി പ്രത്യാഹാരമാകുന്നു

Friday, December 28, 2018

സ്വാമി വിവേകാനന്ദന്‍

യോഗി എപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കണം. ഏകാകിയായിക്കഴിയാന്‍ നോക്കണം. പലതരക്കാരുമായുള്ള കൂട്ടുകെട്ട് മനസ്സിനെ പതറിച്ചുകളയും. അധികം സംസാരിക്കരുത്: അതും മനസ്സിനെ പതറിക്കും. അധികം പണി എടുക്കരുത്. ദിവസമാകെ കഠിനമായി പണിയെടുത്തശേഷം മനസ്സിനെ പിടിയിലൊതുക്കാന്‍ കഴിയില്ല. ഈവക നിഷ്ഠകള്‍ ശീലിക്കുന്നയാള്‍ യോഗിയാകും.

 അല്പം അഭ്യസിച്ചാല്‍ക്കൂടി മഹത്തായ ഗുണം ചെയ്യും. അത്ര ശക്തിയാണു യോഗത്തിനുള്ളത്. അത് ആര്‍ക്കും ദോഷകരമല്ല, എല്ലാവര്‍ക്കും ഗുണകരമാണുതാനും. ഒന്നാമതായി അതു ക്ഷോഭിച്ച സിരകളെ സാന്ത്വനപ്പെടുത്തി ശാന്തി കൈവരുത്തും; കുറേക്കൂടി തെളിഞ്ഞു വസ്തുസ്ഥിതി കാണുവാന്‍ കഴിവു നല്കും. സ്വഭാവം മെച്ചപ്പെടും, ആരോഗ്യവും മെച്ചപ്പെടും. തികഞ്ഞ ആരോഗ്യവും സ്വരമാധുര്യവും പ്രഥമലക്ഷണങ്ങളില്‍പ്പെട്ടവയാണ്. സ്വരദോഷങ്ങള്‍ മാറിപ്പോകും. വരാനിരിക്കുന്ന അനേകഫലങ്ങളില്‍ ആദ്യത്തെ ചിലതുമാത്രമാണവ. കഠിനപരിശ്രമം ചെയ്യുന്നവര്‍ക്കു പിന്നെയും പല ലക്ഷണങ്ങളുണ്ടാകും. ചിലപ്പോള്‍ ദൂരത്തുനിന്നുള്ള മണിനാദങ്ങള്‍ ഒന്നായി മേളിച്ചു ശ്രവണപുടങ്ങളില്‍ പതിക്കുന്നതുപോലെ കേള്‍ക്കാം. ചിലപ്പോള്‍ ആകാശത്തില്‍ ജ്യോതിഷ്‌കണങ്ങള്‍ പാറുന്നതും ക്രമത്തില്‍ വലുതാകുന്നതും മറ്റുമായ കാഴ്ചകള്‍ കാണാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ വേഗം പുരോഗമിക്കുകയാണെന്നു കരുതാം.

യോഗിയാകണമെന്നും അതിനു തീവ്രമായി അഭ്യസിക്കണമെന്നും വിചാരിക്കുന്നവര്‍ ആദികാലങ്ങളില്‍ ആഹാരകാര്യത്തിലും ദൃഷ്ടിവെയ്ക്കണം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഉപകരിക്കാന്‍വേണ്ടി അല്പമാത്രം അഭ്യസിക്കുവാന്‍ വിചാരിക്കുന്നവര്‍ അമിതമായി ഭക്ഷിക്കരുതെന്നേയുള്ളു. അവര്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കുന്നതില്‍ വേറെ വിരോധമില്ല. വേഗം പുരോഗമിക്കണം, കഠിനമായി പരിശ്രമിക്കണമെന്നുള്ളവര്‍ക്ക് ആഹാരനിഷ്‌കര്‍ഷ അത്യാവശ്യമാണ്. ഏതാനും മാസക്കാലം പാലും ധാന്യങ്ങളും മാത്രം ഉപയോഗിക്കുന്നതു ഹിതകരമായിക്കാണാം.

ശരീരേന്ദ്രിയ മനസ്സുകളുടെ ഇക്കൂട്ട് കൂടുതല്‍ കൂടുതല്‍ ലോലമാകുന്നതോടുകൂടി അല്പമായ ക്രമക്കേടു പോലും ആദ്യകാലങ്ങളില്‍ നമ്മെ സമനിലയില്‍നിന്നു തെറിപ്പിച്ചുകളയും. സ്വാധീനത പൂര്‍ണ്ണമാകുന്നതുവരെ ഭക്ഷണം ഒരു ലേശം കൂടുതലോ കുറവോ ആയാല്‍ ഈ സംഘാതം ആകെ അസ്വസ്ഥമാകും. പൂര്‍ണ്ണമായാലോ ഇഷ്ടമുള്ളതു കഴിക്കാം.
ഏകാഗ്രത ശീലിച്ചുതുടങ്ങുമ്പോള്‍ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും ശിരസ്സില്‍ ഇടിനാദം പായുന്നതുപോലെ തോന്നും.

 കരണങ്ങള്‍ സൂക്ഷ്മതരങ്ങളാകുംതോറും ഗ്രഹണവും സൂക്ഷ്മതരമാകും. നമുക്കു കടന്നുപോകാനുള്ള ഘട്ടങ്ങളാണിവ: വിടാതെ അഭ്യസിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും. തര്‍ക്കവും മറ്റു വിക്ഷേപഹേതുക്കളും എല്ലാം വര്‍ജ്ജിക്കുക: ശുഷ്‌കവാദത്തില്‍ എന്തിരിക്കുന്നു? അതു മനസ്സിനെ സ്വസ്ഥതയില്‍നിന്നു തെറിപ്പിച്ച് അലട്ടുകയേ ചെയ്യൂ. കൂടുതല്‍ സൂക്ഷ്മങ്ങളായ ഭൂമികകളിലെ വാസ്തവങ്ങള്‍ സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതു കണ്ഠക്ഷോഭത്തിനു കഴിയുമോ? അതുകൊണ്ട് വൃഥാലാപം പരിത്യജിക്കുക. (സത്യം) സാക്ഷാത്ക്കരിച്ചവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍മാത്രം വായിക്കുക.

മുത്തുച്ചിപ്പിയെപ്പോലിരിക്കണം. ഭാരതഭൂമിയില്‍ അതിനെപ്പറ്റി ഒരു വിചിത്രകഥയുണ്ട്. ചോതിനക്ഷത്രത്തിന്റെ ഉദയ വേളയില്‍ പെയ്യുന്ന ഒരു മഴത്തുള്ളി മുത്തുച്ചിപ്പിയില്‍ വീണാല്‍ അതു മുത്താകുമത്രേ, അതു മുത്തുച്ചിപ്പികള്‍ക്കറിയാമെന്നും പറയുന്നു. അതുകൊണ്ട് ആ നക്ഷത്രം പ്രകാശിക്കുമ്പോള്‍ അവ സമുദ്രതലത്തില്‍ വന്നു വിലയേറിയ മഴത്തുള്ളി ഏറ്റുകൊള്ളുവാനായി കാത്തിരിക്കുന്നു. ഒരു തുള്ളി ഉള്ളില്‍ വീണയുടന്‍ അവ ചിപ്പികള്‍ പൂട്ടി കടലിനടിയിലേക്കു മുങ്ങുന്നു, അവിടെവെച്ചു ക്ഷമയോടുകൂടി ആ വെള്ളത്തുള്ളിയെ പോറ്റി മുത്താക്കിയെടുക്കുന്നു. അങ്ങനെ വേണം നമ്മളും. ഒന്നാമതായി തത്ത്വം കേള്‍ക്കുക, പിന്നെ അതു മനസ്സിലാക്കുക. അതിനുശേഷം വിക്ഷേപങ്ങളെല്ലാം വിട്ടുകളഞ്ഞ്, ബാഹ്യസ്പര്‍ശങ്ങളെല്ലാം പുറംതള്ളി, മനസ്സടക്കി, തന്നുള്ളിലുള്ള സത്യം സാക്ഷാത്ക്കരിക്കുവാനുള്ള ശ്രമത്തില്‍ നിമഗ്‌നനാകുക. പുതുമ കൊണ്ടുമാത്രം ഒരാശയം സ്വീകരിക്കുകയും അതിനെ അതിലും പുതിയതിനുവേണ്ടി കൈവെടിയുകയും ചെയ്യുന്നതു ശക്തികളെ വെറുതെ ചിതറിക്കളയുകയാണ്: അത് അപകടമാണ്. ഒന്ന് ഏറ്റെടുത്താല്‍ പരിശ്രമിച്ച് അതിന്റെ അവസാനം കാണണം: അതുവരെ കൈവിടരുത്.

ഒരാശയത്തിലുള്ള ആവേശംകൊണ്ട് ഉന്മത്തനാകുന്നവന്‍ മാത്രമാണു പ്രകാശം ദര്‍ശിക്കുന്നത്. ഇതിലൊന്നു കടിച്ചും അതിലൊന്നു കടിച്ചും പോകുന്നവര്‍ക്ക് ഒരിക്കലും ഒന്നും കിട്ടില്ല. അവര്‍ക്കു തെല്ലിട തങ്ങളുടെ ഇന്ദ്രിയങ്ങളെ ചൊറിഞ്ഞു രസിപ്പിക്കാം; അതുതന്നെ അവസാനം. അവര്‍ പ്രകൃതിയുടെ കൈകളില്‍പ്പെട്ട് അടിമകളായിക്കഴിയും: ഒരിക്കലും ഇന്ദ്രിയങ്ങളെ അതിക്രമിച്ചു പോവില്ല.
യോഗിയാകുവാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവര്‍ ഈ സ്വാദു നോക്കുന്ന ഏര്‍പ്പാട് തീരെ വെടിയണം. ഒരു തത്ത്വം കൈക്കൊള്ളുക: ആ ഒറ്റത്തത്ത്വത്തെ സ്വന്തം പ്രാണനാക്കിവെയ്ക്കുക. അതിനെപ്പറ്റി വിചാരിക്കുക. അതുതന്നെ സ്വപ്നം കാണുക, അതു തന്നെ ജീവിതസര്‍വ്വസ്വമാക്കുക. മസ്തിഷ്‌കവും മാംസപേശികളും നാഡികളും സര്‍വ്വാംഗവും ആ ഒരു തത്ത്വംകൊണ്ടു നിറയട്ടെ: മറ്റു വിചാരങ്ങളെയെല്ലാം എങ്ങാനും വെടിഞ്ഞുകളയുക. ഇതാണു വിജയത്തിനുള്ള വഴി.

ഈ വഴിക്കാണ് അദ്ധ്യാത്മമഹാവീരന്മാര്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ വെറും ചിലയ്ക്കുന്ന യന്ത്രങ്ങള്‍. നമുക്ക് യഥാര്‍ത്ഥത്തില്‍ അനുഗൃഹീതരാകണമെങ്കില്‍, മറ്റുള്ളവരെ അനുഗൃഹീതരാക്കണമെങ്കില്‍, അധികം ആഴത്തില്‍ പോവുകതന്നെ വേണം. അതിന് ആദ്യത്തെപ്പടി, മനസ്സിനെ അലട്ടാതിരിക്കുകയാകുന്നു, മനസ്സിന് അലട്ടുണ്ടാക്കുന്നവരുമായി സഹവസിക്കാതിരിക്കുകയാകുന്നു. ചില ആളുകളും ചില സ്ഥലങ്ങളും ചില ഭക്ഷ്യങ്ങളും നിങ്ങള്‍ക്കു വെറുപ്പുണ്ടാക്കുന്നത് അനുഭവമാണല്ലോ. അവ പരിത്യജിക്കണമെന്നുമാത്രമല്ല, പരമപദം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാത്തരം കൂട്ടുകെട്ടും - നല്ലതായാലും ചീത്തയായാലും - പരിത്യജിക്കതന്നെവേണം. കഠിനമായി പ്രയത്‌നിക്കണം: നിങ്ങള്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ, അതു സാരമില്ല: ഫലചിന്ത കൂടാതെ നിഷ്ഠയില്‍ നിമഗ്‌നനായി പണിയെടുക്കണം.

ധൈര്യം വേണ്ടുവോളമുണ്ടെങ്കില്‍ ആറുമാസത്തിനകം സിദ്ധയോഗിയാകാം. അതിനുപകരം ഇതിലിത്തിരിയും മറ്റെല്ലാത്തിലുമിത്തിരിശ്ശയും പരീക്ഷിച്ചു നോക്കുന്നവര്‍ക്ക് ഒന്നിലും പുരോഗതി ഉണ്ടാവില്ല. ഒരു പാഠം പംക്തി പഠിച്ചുവെച്ചിട്ട് ഒരു ഫലവുമില്ല. തമോഗുണം നിറഞ്ഞ് അന്ധരും മന്ദരുമായി ഒരാശയത്തിലും മനസ്സുറയ്ക്കാതെ വിനോദിക്കാന്‍ വല്ലതും വേണമെന്നുമാത്രം കാംക്ഷിക്കുന്ന ആളുകള്‍ക്കു മതവും തത്ത്വജ്ഞാനവുമെല്ലാം നേരമ്പോക്കിനുള്ള വകമാത്രമാണ്. വിടാതെ പരിശ്രമിക്കാന്‍ ആകാത്തവരാണവര്‍. അവര്‍ ഒരു പ്രസംഗം കേള്‍ക്കും. അതു സരസമായി എന്നു വിചാരിക്കും: വീട്ടില്‍ചെന്ന് അതു മുഴുവന്‍ മറന്നു കളയുകയും ചെയ്യും. ജയം കൈവരണമെങ്കില്‍ ഗംഭീരമായ സ്ഥിരപരിശ്രമവും ഗംഭീരമായ ഇച്ഛാശക്തിയും വേണം. ‘ഞാന്‍ കടല്‍ വെള്ളം കുടിച്ചുതീര്‍ക്കും.’ ‘ഞാന്‍ ഇച്ഛിച്ചാല്‍ പര്‍വ്വതങ്ങള്‍ തകര്‍ന്നുപോകും.’ അത്രയ്ക്ക് ഊര്‍ജ്ജിതം വേണം, അത്തരം നിശ്ചയദാര്‍ഢ്യം വേണം; കഠിനമായി പണിയെടുക്കണം: എങ്കില്‍ നിങ്ങള്‍ പരമപദത്തില്‍ എത്തുകയും ചെയ്യും

Wednesday, December 26, 2018

ആയില്യം

📍❉സര്‍പ്പദോഷ നിവാരണങ്ങള്‍❉📍
🎀➖卐➖☬ॐ☬➖卐➖🎀
സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം........

ആദി ശേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീ രാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.

Tuesday, December 25, 2018

അന്നാത്‍ ഭവന്തി ഭൂതാനി:

അന്നമശിതം ത്രേധാവിധീയതേ തസ്യ യത്‍സ്ഥവിഷ്ഠോ ധാതു: തത്‍ പുരീഷംഭവതി, യോ മധ്യ മഹത്തത്‍മാംസം, യോ അനിഷ്ഠ: തത്‍ മന:

അന്നത്തിന്റെ സ്ഥൂലഭാഗം മലമായിത്തീരുന്നു, മധ്യഭാഗം മാംസമായിത്തീരുന്നു, ഏറ്റവും സൂക്ഷ്മ അംശം മനസ്സായിത്തീരുന്നു.
സ്ഥൂല ആഹാരം ആദ്യം ജഠരാഗ്നിയില്‍/വൈശ്വാനര അഗ്നിയില്‍ ദഹിയ്ക്കുന്നു. -അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിത- എന്ന്‍  ഗീത.  അവിടെവെച്ച്‍ കഴിച്ച അന്നം സ്ഥൂലരൂപത്തിലുള്ള രസമായും മലമായും വിഭജിയ്ക്കപ്പെടുന്നു. രസത്തിനെ അഞ്ച്‍ ഭൂത അഗ്നികള്‍ പചിച്ച്‍ ഭൂത തന്മാത്രകളാക്കി മാറ്റുന്നു. അതിനെ വീണ്ടും  ഏഴ്‌ ധാതുഅഗ്നിയില്‍ പചിച്ച്‍ സപ്തധാതുക്കളാക്കി പരിണമിപ്പിയ്ക്കുന്നു. ഇങ്ങനെ പതിമൂന്ന്‍ അഗ്നികള്‍ ശരീരത്തില്‍ വര്‍ത്തിയ്ക്കുന്നു.


Saturday, December 15, 2018

III. Gunas

Disciple: What Guna is found in the physical body?

Guru: Tamoguna.

Disciple: What Guna is found in the Pranamaya Kosha?

Guru: Rajoguna.

Disciple: What is the Guna found in the Manomaya Kosha?

Guru: Sattva mixed with Tamas.

Disciple: What is the Guna found in the Vijnanamaya Kosha?

Guru: Sattva mixed with Rajas.

Disciple: What is the Guna found in the Anandamaya Kosha?

Guru: Sattva, technically called the Malina-Sattva (mixed with Rajas and Tamas) in contrast with Suddha-Sattva of which Maya is the embodiment.

Disciple: Where are the Karmendriyas located?

Guru: In the Pranamaya Kosha.

Disciple: Where are the Jnanendriyas located?

Guru: In the Manomaya Kosha.

Disciple: Where does Jnanasakti rest?

Guru: In the Vijnanamaya Kosha.

Disciple: Where does Iccha Sakti rest?

Guru: In the Manomaya Kosha (mind).

Disciple: Where does Kriya Sakti rest?

Guru: In the Pranamaya Kosha.

Disciple: Please illustrate the function of Jnana Sakti, Iccha Sakti and Kriya Sakti.

Guru: You get knowledge of milk through intellect. You come to know that milk nourishes the body. This is the work of the Jnana Sakti of the Vijnanamaya Kosha. Then a desire arises in the mind to possess milk. This is the work of the Iccha Sakti or the Manomaya Kosha. Then you exert to obtain milk. This is the work of the Kriya Sakti of the Pranamaya Kosha.

Friday, December 14, 2018

പരമാർത്ഥം

ഹരി ഓം

ശരീരത്തിന്റെ ഉള്ളില്‍ ഹൃദയഗഹ്വരത്തില്‍ ജനനമില്ലാത്ത ഒന്ന് നിത്യം വസിക്കുന്നു.

അതിന്റെ ശരീരം പൃഥ്വിയാണ്. അത് പൃഥ്വിക്കുള്ളില്‍ വസിക്കുന്നു വെങ്കിലും പൃഥ്വി അതറിയുന്നില്ല. ജലം അതിന്റെ ശരീരമാണ്. അത് ജലത്തിനുള്ളില്‍ വസിക്കുന്നുവെങ്കിലും ജലം അതറിയുന്നില്ല. അതിന്റെ ശരീരം തേജസ്സാണ്. അത് തേജസ്സിനുള്ളില്‍ വസിക്കു ന്നുവെങ്കിലും തേജസ്സ് അതറിയുന്നില്ല. അതിന്റെ ശരീരം വായുവാ ണ്. അത് വായുവിനുള്ളില്‍ താമസിക്കുന്നുവെങ്കിലും വായു അത് അറിയുന്നില്ല.

ആകാശം അതിന്റെ ശരീരമാണ്. അത് ആകാശത്തിനുള്ളില്‍ വസിക്കുന്നുവെങ്കിലും ആകാശം അതറിയുന്നില്ല. അതിന്റെ ശരീരം മനസ്സാണ്. അത് മനസ്സിനുള്ളിലാണ് വസിക്കുന്നതെങ്കിലും മനസ്സ് അതറിയുന്നില്ല.

ബുദ്ധി അതിന്റെ ശരീരമാണ്. അത് ബുദ്ധിക്കുള്ളില്‍ വസിക്കുന്നു വെങ്കിലും ബുദ്ധി അതിനെ അറിയുന്നില്ല. അതിന്റെ ശരീരം അഹങ്കാരമാണ്. അത് അഹങ്കാരത്തിനുള്ളിലാണ് വസിക്കുന്ന തെങ്കിലും അഹങ്കാരം അത് അറിയുന്നില്ല. ചിത്തം അതിന്റെ ശരീരമാണ്. അത് ചിത്തത്തിനുള്ളിലാണെങ്കിലും ചിത്തം അതറിയുന്നില്ല. അതിന്റെ ശരീരം അവ്യക്തമാണ്. അത് അവ്യക്തത്തിന്റെ ഉള്ളിലാണ് വസിക്കുന്നതെങ്കിലും അവ്യക്തം അതിനെ അറിയുന്നില്ല.

അതിന്റെ ശരീരം അക്ഷരമാണ്. അത് അക്ഷരത്തിനുള്ളിലാണ് വസിക്കുന്നതെങ്കിലും അക്ഷരം അതറിയുന്നില്ല. അതിന്റെ ശരീരം മൃത്യുവാണ്. അത് മൃത്യുവിന്നുള്ളിലാണ് വസിക്കുന്നതെങ്കിലും മൃത്യു അതിനെ അറിയുന്നില്ല. അതുതന്നെയാണ് ഇക്കാണുന്ന സര്‍വ ഭൂതങ്ങളുടെയും അന്തരാത്മാവ്. അതിന്റെ പാപങ്ങള്‍ നശിച്ചു പോയിരിക്കുന്നു. അതുതന്നെ ഏകനും ദിവ്യനുമായ നാരായണന്‍. ദേഹേന്ദ്രിയാദി അനാത്മ പദാര്‍ത്ഥങ്ങളും അതിനുമുപരി ഞാനെ ന്നും എന്റേത് എന്നും ഉള്ള ഭാവവും ഉണ്ട്. അത് ഭ്രമം മാത്രം. അതുകൊണ്ട് അറിവുള്ളവര്‍ ബ്രഹ്മനിഷ്ഠയാല്‍ ഈ അധ്യാസം അകലെയാക്കണം.

അധ്യാത്മോപനിഷത്ത്‌