Tuesday, December 25, 2018

അന്നാത്‍ ഭവന്തി ഭൂതാനി:

അന്നമശിതം ത്രേധാവിധീയതേ തസ്യ യത്‍സ്ഥവിഷ്ഠോ ധാതു: തത്‍ പുരീഷംഭവതി, യോ മധ്യ മഹത്തത്‍മാംസം, യോ അനിഷ്ഠ: തത്‍ മന:

അന്നത്തിന്റെ സ്ഥൂലഭാഗം മലമായിത്തീരുന്നു, മധ്യഭാഗം മാംസമായിത്തീരുന്നു, ഏറ്റവും സൂക്ഷ്മ അംശം മനസ്സായിത്തീരുന്നു.
സ്ഥൂല ആഹാരം ആദ്യം ജഠരാഗ്നിയില്‍/വൈശ്വാനര അഗ്നിയില്‍ ദഹിയ്ക്കുന്നു. -അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിത- എന്ന്‍  ഗീത.  അവിടെവെച്ച്‍ കഴിച്ച അന്നം സ്ഥൂലരൂപത്തിലുള്ള രസമായും മലമായും വിഭജിയ്ക്കപ്പെടുന്നു. രസത്തിനെ അഞ്ച്‍ ഭൂത അഗ്നികള്‍ പചിച്ച്‍ ഭൂത തന്മാത്രകളാക്കി മാറ്റുന്നു. അതിനെ വീണ്ടും  ഏഴ്‌ ധാതുഅഗ്നിയില്‍ പചിച്ച്‍ സപ്തധാതുക്കളാക്കി പരിണമിപ്പിയ്ക്കുന്നു. ഇങ്ങനെ പതിമൂന്ന്‍ അഗ്നികള്‍ ശരീരത്തില്‍ വര്‍ത്തിയ്ക്കുന്നു.


No comments:

Post a Comment